കൊല്ലം: (www.kvartha.com 25.01.2020) കശുവണ്ടി ഇറക്കാമെന്ന് വാഗ്ദാനം ചെയ്ത് 20കോടി തട്ടിയ യുവാവ് ചെയ്തത് കൊടുംചതി, സീരിയല്‍ നടികളുമായി അവിഹിതം നടത്തിയ യുവാവ് പണം ഒഴുകിയത് ആ വഴിക്ക്. എല്ലാ സഹായത്തിനും പൊലീസിലെ ഉന്നതനുമുണ്ട്. ഇരുവരും പലതവണ വിദേശ ടൂറും നടത്തി. പുറത്തുവരുന്നത് ഞെട്ടിക്കുന്ന രഹസ്യങ്ങള്‍
ആഫ്രിക്കയില്‍ നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് 20 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ അനീഷ് ബാബുവിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. തിരുവനന്തപുരത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ജോലി നോക്കുന്ന ആളാണ് ഇയാള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തിരുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
അനീഷ് ബാബു തട്ടിയെടുത്ത കോടികള്‍ ഉപയോഗിച്ച് ചില സീരിയല്‍ നടിമാരുമായി അവിഹിത ബന്ധം നടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഇടയ്ക്ക് വിദേശ യാത്രകള്‍ക്ക് പോകാറുള്ള അനീഷ് ബാബു കൂട്ടിന് അടുത്ത സുഹൃത്തായ സര്‍ക്കിള്‍ ഇന്‍സ്പക്ടറെയും കൂട്ടും. കൊട്ടാരക്കരയില്‍ സി ഐയായി ജോലി ചെയ്യുമ്പോഴാണ് അനീഷ് ബാബുവുമായി ചങ്ങാത്തം തുടങ്ങിയത്.
പൊലീസ് കേസുകള്‍ ഉണ്ടാകുമ്പോള്‍ ഈ സുഹൃത്ത് ബന്ധം പലപ്പോഴും രക്ഷയ്‌ക്കെത്തിയിരുന്നു. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയ നിലയ്ക്ക് സി ഐയുടെ പങ്കും അന്വേഷിക്കുമെന്നാണ് വിവരം.
കൊല്ലത്തെ വ്യവസായിയില്‍ നിന്ന് മുന്‍പ് അഞ്ചര കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ അനീഷ് ബാബു എയര്‍പോര്‍ട്ടില്‍ നിന്ന് പിടിയിലാകുമ്പോള്‍ സി ഐയും ഒപ്പമുണ്ടായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസാണ് അന്ന് കേസ് അന്വേഷിച്ചത്. സി ഐ മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് അറസ്റ്റ് ചെയ്തത്. സുനിലിനൊപ്പം ഉല്ലാസ സവാരിക്ക് പോയപ്പോഴായിരുന്നു അറസ്റ്റ്.
കൊട്ടാരക്കര അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമയായ അമ്പലക്കര വാഴവിള വീട്ടില്‍ അനീഷ് ബാബുവിനെതിരെ (29) ഇപ്പോള്‍ കൂടുതല്‍ പരാതിക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്.
50 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടാകുമെന്നാണ് പ്രാഥമിക വിവരം. ഈ തുകയൊക്കെ ആഡംബര ജീവിതത്തിനും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ വിവരങ്ങള്‍ തേടുകയാണ് ക്രൈം ബ്രാഞ്ച് സംഘം.
അഞ്ചല്‍ റോയല്‍ കാഷ്യൂ ഉടമ കുഞ്ഞുമോന്റെ പരാതിയിലായിരുന്നു കഴിഞ്ഞദിവസം അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. 14.37 കോടി രൂപയാണ് കുഞ്ഞുമോന്റെ പക്കല്‍ നിന്ന് ഇയാള്‍ വാങ്ങിയിരുന്നത്. ആദിച്ച നല്ലൂര്‍ സ്വദേശി ഫെര്‍ണാണ്ടസിന്റെ പക്കല്‍ നിന്ന് 4.48 കോടി രൂപയും ആഫ്രിക്കന്‍ സ്വദേശി മൈക്കിളില്‍ നിന്ന് 76 ലക്ഷം രൂപയും തട്ടിയെടുത്തെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കര സ്വദേശിയായ മറ്റൊരു വ്യവസായിയില്‍ നിന്ന് 15 കോടി രൂപ തട്ടിച്ചതിന്റെ പരാതി അന്വേഷണ സംഘത്തിന് കൈമാറും.
നേരത്തെ കൊല്ലത്തെ പ്രമുഖ വ്യവസായിയില്‍ നിന്ന് അഞ്ചര കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് 40 ദിവസം ജയിലില്‍ കിടന്നിട്ടുള്ള അനീഷ് ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വീണ്ടും തട്ടിപ്പിലേക്ക് തന്നെ തിരിച്ചുപോയി. ടാന്‍സാനിയയിലെ ഐ ആന്‍ഡ് എം ബാങ്കില്‍ 40.22 ലക്ഷം ഡോളര്‍ അനീഷിന്റെ പേരിലുണ്ടെന്ന സിഫ്ട് രേഖ കാട്ടിയായിരുന്നു തട്ടിപ്പ്.
എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ 1.60 കോടി രൂപയുടെ ചെക്ക്, ഇന്‍ഡ്‌സ് ഇന്‍ഡ് ബാങ്കിന്റെ രേഖകള്‍, കോടികളുടെ ബാങ്ക് ഇടപാടുകള്‍ സൂചിപ്പിക്കുന്ന സന്ദേശങ്ങള്‍, കപ്പല്‍ ഏജന്‍സിയുടെ കത്ത് എന്നിവയെല്ലാം വ്യാജമായി തയ്യാറാക്കി ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അനീഷ് ബാബുവിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തും. സഹായിയായി പ്രവര്‍ത്തിച്ചിരുന്ന സി ഐയുടെ മൊഴിയെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 20 crores cheating case; Dramatic incidence, Kollam, News, Local-News, Secret, Probe, Kottayam, Thiruvananthapuram, Police, Crime Branch, Kerala.
ആഫ്രിക്കയില്‍ നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് 20 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ അനീഷ് ബാബുവിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. തിരുവനന്തപുരത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ജോലി നോക്കുന്ന ആളാണ് ഇയാള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തിരുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
അനീഷ് ബാബു തട്ടിയെടുത്ത കോടികള്‍ ഉപയോഗിച്ച് ചില സീരിയല്‍ നടിമാരുമായി അവിഹിത ബന്ധം നടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഇടയ്ക്ക് വിദേശ യാത്രകള്‍ക്ക് പോകാറുള്ള അനീഷ് ബാബു കൂട്ടിന് അടുത്ത സുഹൃത്തായ സര്‍ക്കിള്‍ ഇന്‍സ്പക്ടറെയും കൂട്ടും. കൊട്ടാരക്കരയില്‍ സി ഐയായി ജോലി ചെയ്യുമ്പോഴാണ് അനീഷ് ബാബുവുമായി ചങ്ങാത്തം തുടങ്ങിയത്.
പൊലീസ് കേസുകള്‍ ഉണ്ടാകുമ്പോള്‍ ഈ സുഹൃത്ത് ബന്ധം പലപ്പോഴും രക്ഷയ്‌ക്കെത്തിയിരുന്നു. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയ നിലയ്ക്ക് സി ഐയുടെ പങ്കും അന്വേഷിക്കുമെന്നാണ് വിവരം.
കൊല്ലത്തെ വ്യവസായിയില്‍ നിന്ന് മുന്‍പ് അഞ്ചര കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ അനീഷ് ബാബു എയര്‍പോര്‍ട്ടില്‍ നിന്ന് പിടിയിലാകുമ്പോള്‍ സി ഐയും ഒപ്പമുണ്ടായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസാണ് അന്ന് കേസ് അന്വേഷിച്ചത്. സി ഐ മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് അറസ്റ്റ് ചെയ്തത്. സുനിലിനൊപ്പം ഉല്ലാസ സവാരിക്ക് പോയപ്പോഴായിരുന്നു അറസ്റ്റ്.
കൊട്ടാരക്കര അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമയായ അമ്പലക്കര വാഴവിള വീട്ടില്‍ അനീഷ് ബാബുവിനെതിരെ (29) ഇപ്പോള്‍ കൂടുതല്‍ പരാതിക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്.
50 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടാകുമെന്നാണ് പ്രാഥമിക വിവരം. ഈ തുകയൊക്കെ ആഡംബര ജീവിതത്തിനും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ വിവരങ്ങള്‍ തേടുകയാണ് ക്രൈം ബ്രാഞ്ച് സംഘം.
അഞ്ചല്‍ റോയല്‍ കാഷ്യൂ ഉടമ കുഞ്ഞുമോന്റെ പരാതിയിലായിരുന്നു കഴിഞ്ഞദിവസം അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. 14.37 കോടി രൂപയാണ് കുഞ്ഞുമോന്റെ പക്കല്‍ നിന്ന് ഇയാള്‍ വാങ്ങിയിരുന്നത്. ആദിച്ച നല്ലൂര്‍ സ്വദേശി ഫെര്‍ണാണ്ടസിന്റെ പക്കല്‍ നിന്ന് 4.48 കോടി രൂപയും ആഫ്രിക്കന്‍ സ്വദേശി മൈക്കിളില്‍ നിന്ന് 76 ലക്ഷം രൂപയും തട്ടിയെടുത്തെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കര സ്വദേശിയായ മറ്റൊരു വ്യവസായിയില്‍ നിന്ന് 15 കോടി രൂപ തട്ടിച്ചതിന്റെ പരാതി അന്വേഷണ സംഘത്തിന് കൈമാറും.
നേരത്തെ കൊല്ലത്തെ പ്രമുഖ വ്യവസായിയില്‍ നിന്ന് അഞ്ചര കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് 40 ദിവസം ജയിലില്‍ കിടന്നിട്ടുള്ള അനീഷ് ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വീണ്ടും തട്ടിപ്പിലേക്ക് തന്നെ തിരിച്ചുപോയി. ടാന്‍സാനിയയിലെ ഐ ആന്‍ഡ് എം ബാങ്കില്‍ 40.22 ലക്ഷം ഡോളര്‍ അനീഷിന്റെ പേരിലുണ്ടെന്ന സിഫ്ട് രേഖ കാട്ടിയായിരുന്നു തട്ടിപ്പ്.
എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ 1.60 കോടി രൂപയുടെ ചെക്ക്, ഇന്‍ഡ്‌സ് ഇന്‍ഡ് ബാങ്കിന്റെ രേഖകള്‍, കോടികളുടെ ബാങ്ക് ഇടപാടുകള്‍ സൂചിപ്പിക്കുന്ന സന്ദേശങ്ങള്‍, കപ്പല്‍ ഏജന്‍സിയുടെ കത്ത് എന്നിവയെല്ലാം വ്യാജമായി തയ്യാറാക്കി ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അനീഷ് ബാബുവിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തും. സഹായിയായി പ്രവര്‍ത്തിച്ചിരുന്ന സി ഐയുടെ മൊഴിയെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 20 crores cheating case; Dramatic incidence, Kollam, News, Local-News, Secret, Probe, Kottayam, Thiruvananthapuram, Police, Crime Branch, Kerala.