ന്യൂഡെല്‍ഹി: (www.kvartha.com 16.11.2019) ജോലി വാഗ്ദാനം ചെയ്ത് 21കാരിയെ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അടിച്ചോടിച്ചശേഷം പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ യുവാക്കളുടേയും ക്രൂരത. ഡെല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ബുധനാഴ്ച രാത്രിയാണ് ക്രൂരമായ സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് പൊലീസ് ഇക്കാര്യം പുറത്തുവിട്ടത്.
ബുധനാഴ്ച രാത്രി എട്ടര മണിയോടടുത്ത് നോയിഡയിലെ സെക്ടര്‍ 63ലെ പൊലീസ് പോസ്റ്റില്‍ നിന്നും 500 മീറ്റര്‍ അകലെയാണ് ക്രൂരമായ സംഭവം നടന്നത്. 21കാരിയായ യുവതിയോട് ഒരു ജോലി തരുന്ന കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഒരു എക്‌സ്‌പോര്‍ട്ട് കമ്പനിയിലെ പ്യൂണായ രവി എന്നയാള്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തുന്നത്. മുന്‍പരിചയമുള്ളതിനാലാണ് പെണ്‍കുട്ടി രവിയെ കാണാനായി എത്തിയത്.
എന്നാല്‍ തന്നെ കാണാനെത്തിയ പെണ്‍കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു പാര്‍ക്കിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. രവി ഉപദ്രവിക്കുന്നതിനിടെ പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിക്കുകയും ഇത് കേട്ടെത്തിയ രണ്ട് യുവാക്കള്‍ രവിയെ അടിച്ചോടിക്കുകയും ചെയ്തു. എന്നാല്‍ യുവതിയെ രക്ഷിക്കുക എന്നതായിരുന്നില്ല ഇവരുടെ ഉദ്ദേശം.
അധികം താമസിയാതെ ഗുദ്ദു എന്നും ഷമു എന്നും പേരുള്ള ഈ യുവാക്കള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച ശേഷം തങ്ങളുടെ സുഹൃത്തുക്കളായ ബ്രിജ് കിഷോര്‍, പീതാംബര്‍, ഉമേഷ് എന്നിവരെ യുവാക്കള്‍ വിളിച്ചു വരുത്തുകയും മാറി മാറി പീഡിപ്പിക്കുകയുമായിരുന്നു.
പീഡനം കൂടാതെ, ഇവര്‍ പെണ്‍കുട്ടിയെ തുടര്‍ച്ചയായി മര്‍ദിക്കുകയും ചെയ്തിരുന്നു. അതിനുശേഷം, രക്തം വാര്‍ന്നൊലിക്കുന്ന അവസ്ഥയില്‍ ഇവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഒടുവില്‍ ഏതാണ്ട് 9:30യോടെ പെണ്‍കുട്ടി തന്നെ നേരിട്ട് നടന്നു ചെന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടി അപകടനില തരണം ചെയ്തതായും എന്നാല്‍ മാനസിക ആഘാതത്തില്‍ നിന്നും മുക്തി നേടിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രവിയെയാണ് പൊലീസ് ആദ്യം പിടികൂടിയത്. ഇയാളും പെണ്‍കുട്ടിയും നല്‍കിയ മൊഴിയനുസരിച്ച് ബ്രിജ് കിഷോറിനെയും, പീതാംബറിനെയും, ഉമേഷിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഗുദ്ദുവും ഷമുവും ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25,000 രൂപ പൊലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രാത്രി എട്ടര മണിയോടടുത്ത് നോയിഡയിലെ സെക്ടര്‍ 63ലെ പൊലീസ് പോസ്റ്റില്‍ നിന്നും 500 മീറ്റര്‍ അകലെയാണ് ക്രൂരമായ സംഭവം നടന്നത്. 21കാരിയായ യുവതിയോട് ഒരു ജോലി തരുന്ന കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഒരു എക്‌സ്‌പോര്‍ട്ട് കമ്പനിയിലെ പ്യൂണായ രവി എന്നയാള്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തുന്നത്. മുന്‍പരിചയമുള്ളതിനാലാണ് പെണ്‍കുട്ടി രവിയെ കാണാനായി എത്തിയത്.
എന്നാല്‍ തന്നെ കാണാനെത്തിയ പെണ്‍കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു പാര്‍ക്കിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. രവി ഉപദ്രവിക്കുന്നതിനിടെ പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിക്കുകയും ഇത് കേട്ടെത്തിയ രണ്ട് യുവാക്കള്‍ രവിയെ അടിച്ചോടിക്കുകയും ചെയ്തു. എന്നാല്‍ യുവതിയെ രക്ഷിക്കുക എന്നതായിരുന്നില്ല ഇവരുടെ ഉദ്ദേശം.
അധികം താമസിയാതെ ഗുദ്ദു എന്നും ഷമു എന്നും പേരുള്ള ഈ യുവാക്കള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച ശേഷം തങ്ങളുടെ സുഹൃത്തുക്കളായ ബ്രിജ് കിഷോര്‍, പീതാംബര്‍, ഉമേഷ് എന്നിവരെ യുവാക്കള്‍ വിളിച്ചു വരുത്തുകയും മാറി മാറി പീഡിപ്പിക്കുകയുമായിരുന്നു.
പീഡനം കൂടാതെ, ഇവര്‍ പെണ്‍കുട്ടിയെ തുടര്‍ച്ചയായി മര്‍ദിക്കുകയും ചെയ്തിരുന്നു. അതിനുശേഷം, രക്തം വാര്‍ന്നൊലിക്കുന്ന അവസ്ഥയില്‍ ഇവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഒടുവില്‍ ഏതാണ്ട് 9:30യോടെ പെണ്‍കുട്ടി തന്നെ നേരിട്ട് നടന്നു ചെന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടി അപകടനില തരണം ചെയ്തതായും എന്നാല്‍ മാനസിക ആഘാതത്തില്‍ നിന്നും മുക്തി നേടിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രവിയെയാണ് പൊലീസ് ആദ്യം പിടികൂടിയത്. ഇയാളും പെണ്‍കുട്ടിയും നല്‍കിയ മൊഴിയനുസരിച്ച് ബ്രിജ് കിഷോറിനെയും, പീതാംബറിനെയും, ഉമേഷിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഗുദ്ദുവും ഷമുവും ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25,000 രൂപ പൊലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman gang-molested in Noida park, New Delhi, News, Molestation, Crime, Criminal Case, Police, Complaint, Injured, Hospital, National.
Keywords: Woman gang-molested in Noida park, New Delhi, News, Molestation, Crime, Criminal Case, Police, Complaint, Injured, Hospital, National.