കൊട്ടിയം: (www.kvartha.com 23.10.2019) ചുരിദാര്‍ വില്‍പനയ്‌ക്കെത്തി യുവതിയെ കടന്നുപിടിച്ച അന്യസംസ്ഥാനക്കാരന്‍ രാത്രി വീണ്ടുമെത്തി വീട്ടമ്മയെ കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അക്രമത്തില്‍ കഴുത്തില്‍ മുറിവേറ്റ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയത്തില്‍ തെക്കേക്കാവ് സ്വദേശിയായ വീട്ടമ്മയാണ് കഴിഞ്ഞദിവസം വീണ്ടും ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി 7.30 മണിയോടെ യുവതിയുടെ വീട്ടിലെത്തിയ പ്രതി മുറിക്കുള്ളില്‍ കയറി കൈവശമുണ്ടായിരുന്ന കയറുകൊണ്ട് കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിക്കുകയായിരുന്നു. യുവതിയുടെ ശബ്ദവും പിടച്ചിലും കേട്ട് അടുത്ത മുറിയില്‍ നിന്ന് ഭര്‍ത്താവ് എത്തിയപ്പോഴേക്കും കൊലയാളി ഇരുട്ടിലേക്ക് ഓടി മറഞ്ഞിരുന്നു.
ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും യുവാവിന്റെ പൊടിപോലും കണ്ടെത്താനായില്ല. ഇരവിപുരം പോലീസും ഡോഗ് സ്‌ക്വാഡും പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
നാല് ദിവസം മുമ്പാണ് ഇതര സംസ്ഥാനക്കാരനായ യുവാവിനെതിരെ യുവതി ഇരവിപുരം പോലീസില്‍ പരാതി നല്‍കിയത്. പാന്റും കോട്ടും ധരിച്ച് വീടുകളിലെത്തിയാണ് ഇയാള്‍ ചുരിദാര്‍ വില്‍പ്പന നടത്തിയിരുന്നത്. ഒരാഴ്ച മുന്‍പ് യുവാവ് പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ ചുരിദാര്‍ വേണ്ടെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ വീട്ടില്‍ മറ്റാരും ഇല്ലെന്ന് മനസിലാക്കിയ ഇയാള്‍ നാല് ദിവസം മുന്‍പ് വീണ്ടും എത്തി. ചുരിദാര്‍ വേണ്ടെന്ന് പറഞ്ഞ് വീട്ടിനുള്ളിലേയ്ക്ക് കയറിയ യുവതിയുടെ പിന്നാലെയെത്തി ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
തുടര്‍ന്ന് കൈയില്‍ കിട്ടിയ ബാറ്റ് കൊണ്ട് അടിച്ചാണ് യുവതി യുവാവിനെ ഓടിച്ചത്. തലയ്ക്ക് പരിക്കേറ്റതിന്റെ പ്രതികാരം വീട്ടാനായാണ് പ്രതി വീണ്ടും എത്തിയതെന്ന് പോലീസ് പറയുന്നു. ഇരവിപുരം പോലീസ് അന്വേഷണം ശക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Murder attempt to woman; Police search migrant worker, Woman, News, Local-News, Attack, Police, Probe, Kerala.
അയത്തില്‍ തെക്കേക്കാവ് സ്വദേശിയായ വീട്ടമ്മയാണ് കഴിഞ്ഞദിവസം വീണ്ടും ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി 7.30 മണിയോടെ യുവതിയുടെ വീട്ടിലെത്തിയ പ്രതി മുറിക്കുള്ളില്‍ കയറി കൈവശമുണ്ടായിരുന്ന കയറുകൊണ്ട് കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിക്കുകയായിരുന്നു. യുവതിയുടെ ശബ്ദവും പിടച്ചിലും കേട്ട് അടുത്ത മുറിയില്‍ നിന്ന് ഭര്‍ത്താവ് എത്തിയപ്പോഴേക്കും കൊലയാളി ഇരുട്ടിലേക്ക് ഓടി മറഞ്ഞിരുന്നു.
ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും യുവാവിന്റെ പൊടിപോലും കണ്ടെത്താനായില്ല. ഇരവിപുരം പോലീസും ഡോഗ് സ്‌ക്വാഡും പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
നാല് ദിവസം മുമ്പാണ് ഇതര സംസ്ഥാനക്കാരനായ യുവാവിനെതിരെ യുവതി ഇരവിപുരം പോലീസില്‍ പരാതി നല്‍കിയത്. പാന്റും കോട്ടും ധരിച്ച് വീടുകളിലെത്തിയാണ് ഇയാള്‍ ചുരിദാര്‍ വില്‍പ്പന നടത്തിയിരുന്നത്. ഒരാഴ്ച മുന്‍പ് യുവാവ് പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ ചുരിദാര്‍ വേണ്ടെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ വീട്ടില്‍ മറ്റാരും ഇല്ലെന്ന് മനസിലാക്കിയ ഇയാള്‍ നാല് ദിവസം മുന്‍പ് വീണ്ടും എത്തി. ചുരിദാര്‍ വേണ്ടെന്ന് പറഞ്ഞ് വീട്ടിനുള്ളിലേയ്ക്ക് കയറിയ യുവതിയുടെ പിന്നാലെയെത്തി ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
തുടര്‍ന്ന് കൈയില്‍ കിട്ടിയ ബാറ്റ് കൊണ്ട് അടിച്ചാണ് യുവതി യുവാവിനെ ഓടിച്ചത്. തലയ്ക്ക് പരിക്കേറ്റതിന്റെ പ്രതികാരം വീട്ടാനായാണ് പ്രതി വീണ്ടും എത്തിയതെന്ന് പോലീസ് പറയുന്നു. ഇരവിപുരം പോലീസ് അന്വേഷണം ശക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Murder attempt to woman; Police search migrant worker, Woman, News, Local-News, Attack, Police, Probe, Kerala.