ആഗ്ര: (www.kvartha.com 15.07.2019) പതിനെട്ടുകാരിയായ മകളെ ക്രൂരമായി മര്‍ദിച്ച് വെടിവെയ്ക്കുകയും മരിച്ചെന്നു കരുതി കനാലിനടുത്തെ വഴിയിലുപേക്ഷിച്ച സംഭവത്തില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഇട്ട എന്ന ഗ്രാമത്തിലെ അഫ്രോസ് ഖാനെയും ഭാര്യ നൂര്‍ജഹാനെയുമാണ് മലവന്‍ പോലീസ് മകള്‍ നിഷയെ കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റിലായത്. ആസ്പുര്‍-ബഗ്വാല റോഡില്‍ വച്ച് ശനിയാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കളെ കൊല്ലാന്‍ ശ്രമിച്ചത് തങ്ങളാണെന്ന് മാതാപിതാക്കള്‍ സമ്മതിച്ചു. ഇതോടെ മറ്റൊരു ദുരഭിമാന കൊലക്കേസിന്റെ നിര്‍ണ്ണായക വഴിത്തിരിവിലാണ് എത്തി നിന്നത്. ജൂലൈ ആറ്, ഏഴ് തീയ്യതികളില്‍ അഫ്രോസ് ഖാന്‍, നൂര്‍ജഹാന്‍, ഇവരുടെ ഇളയ മകന്‍, നൂര്‍ജഹാന്റെ രണ്ട് സഹോദരന്മാര്‍ എന്നിവര്‍ ചേര്‍ന്ന് ആമിര്‍ എന്ന 24 കാരനെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു.
നിഷയുടെ കാമുകനായിരുന്നു ആമിര്‍. ഈ കൊലപാതകം പുറത്തുപറയുമെന്ന് പറഞ്ഞതിനാണ് നിഷയെയും കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് ഇരുവരും മൊഴി നല്‍കിയത്. ഇദ്ദേഹത്തെ വടികൊണ്ടും ഇരുമ്പ് ദണ്ഡുകള്‍ കൊണ്ടും അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് നിഷ പോലീസിന് മൊഴി നല്‍കി.
നിഷയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനെയും അമ്മാവനായ ഹഫീസിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇഷിയാക് എന്ന മറ്റൊരു അമ്മാവന്‍ ഇപ്പോഴും ഒളിവിലാണ്. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നിഷയെയും കൊല്ലാന്‍ ശ്രമിച്ചതെന്നാണ് ഹഫീസിന്റെ മൊഴി. അലിഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നിഷ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Agra, News, National, Police, Arrest, Murder Attempt, Case, Treatment, hospital, Murder, Crime, Couple who attempted to kill their 18-year-old daughter arrested by Etah police
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കളെ കൊല്ലാന്‍ ശ്രമിച്ചത് തങ്ങളാണെന്ന് മാതാപിതാക്കള്‍ സമ്മതിച്ചു. ഇതോടെ മറ്റൊരു ദുരഭിമാന കൊലക്കേസിന്റെ നിര്‍ണ്ണായക വഴിത്തിരിവിലാണ് എത്തി നിന്നത്. ജൂലൈ ആറ്, ഏഴ് തീയ്യതികളില്‍ അഫ്രോസ് ഖാന്‍, നൂര്‍ജഹാന്‍, ഇവരുടെ ഇളയ മകന്‍, നൂര്‍ജഹാന്റെ രണ്ട് സഹോദരന്മാര്‍ എന്നിവര്‍ ചേര്‍ന്ന് ആമിര്‍ എന്ന 24 കാരനെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു.
നിഷയുടെ കാമുകനായിരുന്നു ആമിര്‍. ഈ കൊലപാതകം പുറത്തുപറയുമെന്ന് പറഞ്ഞതിനാണ് നിഷയെയും കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് ഇരുവരും മൊഴി നല്‍കിയത്. ഇദ്ദേഹത്തെ വടികൊണ്ടും ഇരുമ്പ് ദണ്ഡുകള്‍ കൊണ്ടും അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് നിഷ പോലീസിന് മൊഴി നല്‍കി.
നിഷയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനെയും അമ്മാവനായ ഹഫീസിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇഷിയാക് എന്ന മറ്റൊരു അമ്മാവന്‍ ഇപ്പോഴും ഒളിവിലാണ്. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നിഷയെയും കൊല്ലാന്‍ ശ്രമിച്ചതെന്നാണ് ഹഫീസിന്റെ മൊഴി. അലിഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നിഷ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Agra, News, National, Police, Arrest, Murder Attempt, Case, Treatment, hospital, Murder, Crime, Couple who attempted to kill their 18-year-old daughter arrested by Etah police