ന്യൂഡല്‍ഹി : (www.kvartha.com 13.06.2019) തന്റെ അഞ്ചു മക്കളെ കൊന്ന മുന്‍ ഭര്‍ത്താവിന് വധശിക്ഷ നല്‍കരുതെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയില്‍. മക്കളെ ഒരുപാട് ദ്രോഹിച്ചിരുന്നുവെങ്കിലും അവര്‍ക്ക് അയാളെ ഒരുപാട് ഇഷ്ടമാണെന്ന യുവതിയുടെ വാദം കേട്ട് കോടതി പോലും ഞെട്ടിപ്പോയി. തെക്കന്‍ കരോലിനയിലെ കോടതിമുറിയില്‍ ചൊവ്വാഴ്ചയായിരുന്നു നാടകീയ സംഭവം നടന്നത്.
'എന്റെ കുട്ടികളോട് അദ്ദേഹം ഒരിക്കല്‍ പോലും ദയ കാട്ടിയിട്ടില്ല, എന്നാല്‍, എന്റെ കുട്ടികള്‍ അദ്ദേഹത്തെ ഒരുപാട് സ്നേഹിച്ചിരുന്നുവെന്നും എനിക്കുവേണ്ടി അല്ലാതെ കുട്ടികള്‍ക്കു വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്' എന്നുമായിരുന്നു ഭര്‍ത്താവിനെ വെറുതെ വിടാന്‍ അംബര്‍ കൈസര്‍ എന്ന യുവതി കോടതിയില്‍ നല്‍കിയ വിശദീകരണം.
അഞ്ച് മക്കളെ കൊന്നതിന് കഴിഞ്ഞ ആഴ്ചയാണ് തിമോത്തി ജോണ്‍സ് ജൂനിയറിനെ കോടതി കുറ്റക്കാരനെന്ന് വിധിച്ചത്. 2014 ആഗസ്റ്റില്‍ ലക്‌സിംഗ്ടണ്‍ ഹോമിലെ വസതിയില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കേസില്‍ കുട്ടികളുടെ അച്ഛനായ കൊലയാളിക്ക് പരോളില്ലാതെ ജീവപര്യന്തം നല്‍കണോ അതോ വധശിക്ഷ നല്‍കണോ എന്ന കാര്യം പരിഗണിക്കുന്നതിനിടെയാണ് യുവതിയുടെ അപ്രതീക്ഷിത വാദം.
എന്റെ മക്കള്‍ എന്തെല്ലാം അനുഭവിച്ചുവെന്ന് ഞാന്‍ കണ്ടതാണ്. ഒരു അമ്മ എന്ന നിലയില്‍ തനിക്ക് അയാളുടെ മുഖം വലിച്ചു കീറാന്‍ കഴിയുമെങ്കില്‍ ഞാന്‍ അതും ചെയ്യും. അതാണ് എന്റെ ഉള്ളിലെ മാതൃത്വമെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. കേസിന്റെ കാര്യത്തില്‍ ബഹുമാനപ്പെട്ട കോടതി എന്ത് തീരുമാനം എടുത്താലും അതെല്ലാം ഞാന്‍ അംഗീകരിക്കുമെന്നും പ്രോസിക്യൂട്ടര്‍ സൂസന്ന മേയുടെ എതിര്‍വാദത്തിനിടെ യുവതി പറയുകയുണ്ടായി.
'എന്റെ കുട്ടികളോട് അദ്ദേഹം ഒരിക്കല്‍ പോലും ദയ കാട്ടിയിട്ടില്ല, എന്നാല്‍, എന്റെ കുട്ടികള്‍ അദ്ദേഹത്തെ ഒരുപാട് സ്നേഹിച്ചിരുന്നുവെന്നും എനിക്കുവേണ്ടി അല്ലാതെ കുട്ടികള്‍ക്കു വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്' എന്നുമായിരുന്നു ഭര്‍ത്താവിനെ വെറുതെ വിടാന്‍ അംബര്‍ കൈസര്‍ എന്ന യുവതി കോടതിയില്‍ നല്‍കിയ വിശദീകരണം.
അഞ്ച് മക്കളെ കൊന്നതിന് കഴിഞ്ഞ ആഴ്ചയാണ് തിമോത്തി ജോണ്‍സ് ജൂനിയറിനെ കോടതി കുറ്റക്കാരനെന്ന് വിധിച്ചത്. 2014 ആഗസ്റ്റില്‍ ലക്‌സിംഗ്ടണ്‍ ഹോമിലെ വസതിയില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കേസില്‍ കുട്ടികളുടെ അച്ഛനായ കൊലയാളിക്ക് പരോളില്ലാതെ ജീവപര്യന്തം നല്‍കണോ അതോ വധശിക്ഷ നല്‍കണോ എന്ന കാര്യം പരിഗണിക്കുന്നതിനിടെയാണ് യുവതിയുടെ അപ്രതീക്ഷിത വാദം.
എന്റെ മക്കള്‍ എന്തെല്ലാം അനുഭവിച്ചുവെന്ന് ഞാന്‍ കണ്ടതാണ്. ഒരു അമ്മ എന്ന നിലയില്‍ തനിക്ക് അയാളുടെ മുഖം വലിച്ചു കീറാന്‍ കഴിയുമെങ്കില്‍ ഞാന്‍ അതും ചെയ്യും. അതാണ് എന്റെ ഉള്ളിലെ മാതൃത്വമെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. കേസിന്റെ കാര്യത്തില്‍ ബഹുമാനപ്പെട്ട കോടതി എന്ത് തീരുമാനം എടുത്താലും അതെല്ലാം ഞാന്‍ അംഗീകരിക്കുമെന്നും പ്രോസിക്യൂട്ടര്‍ സൂസന്ന മേയുടെ എതിര്‍വാദത്തിനിടെ യുവതി പറയുകയുണ്ടായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman asks mercy for ex-husband who killed their five children, says kids loved him,New Delhi, News, Lifestyle & Fashion, Murder, Crime, Criminal Case, Court, Execution, World.
Keywords: Woman asks mercy for ex-husband who killed their five children, says kids loved him,New Delhi, News, Lifestyle & Fashion, Murder, Crime, Criminal Case, Court, Execution, World.