തിരുവനന്തപുരം: (www.kvartha.com 09.03.2019) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയുടെ കുറ്റസമ്മതമൊഴി കേട്ട് ഞെട്ടി പോലീസ്. പെണ്‍കുട്ടിയെ കൊണ്ടുപോകുന്നത് മറ്റാരും കാണാതിരിക്കാന്‍ ആഢംബര കാര്‍ കര്‍ട്ടനിട്ട് മറച്ചുവെന്നും തിരിച്ചറിയാതിരിക്കാന്‍ പര്‍ദയും കരുതിയിരുന്നുവെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
അറസ്റ്റിലായ ശേഷം നടത്തിയ തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ ഇതേ മൊഴി തന്നെ ആവര്‍ത്തിക്കുകയാണെന്ന് പോലീസ് പറയുന്നു. വിതുരയില്‍ ടൈല്‍ വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് താന്‍ വീട്ടില്‍ നിന്നിറങ്ങിയതെന്നും തുടര്‍ന്ന് വിതുരയില്‍ പെണ്‍കുട്ടി സ്കൂളില്‍ നിന്നും വരുന്നതുവരെ കാത്തുനിന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി.
സ്കൂള്‍ വിട്ട് വരുംവഴി വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയതെന്നും ഇയാള്‍ പറയുന്നു. എന്നാല്‍
വിതുരയില്‍ നിന്ന് റോഡ് മാര്‍ഗം പോകുന്നതിന് പകരം വനത്തിലൂടെയാണ് പോയത്. ഇതിനെ കുറിച്ച് പെണ്‍കുട്ടി ചോദിച്ചപ്പോള്‍ ഒരു സുഹൃത്തിനെ കാണാനുണ്ടെന്ന് മറുപടി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ വിവിധ പള്ളികളില്‍ ഇമാമായി ജോലിചെയ്തിരുന്നതിനാല്‍ പരിചയക്കാര് ഏറെയുണ്ട്. കാര്‍ വനപ്രദേശത്തെ ഊടുവഴിയിലൂടെ പോകുന്നത് ഒരു പരിചയക്കാരന് കണ്ടിരുന്നു. ഇയാള്‍ ഫോണില്‍ വിളിച്ച് തൊട്ടടുത്തുള്ള തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. എന്നാല്‍ താന്‍ മകളെ പേപ്പാറ കാണിക്കാന്‍ കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് ക്ഷണം നിരസിച്ചു.
അതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ട് കാര്‍ തടഞ്ഞുവച്ചത്. പിന്നീട് സംഭവം വലിയ വിവാദമാവുകയും തനിക്കെതിരെ കേസ് വരുമെന്ന് ഉറപ്പാവുകയും ചെയ്തതോടെ കാറുമായി സ്ഥലം വിടുകയായിരുന്നു എന്നാണ് ഇയാളുടെ മൊഴി. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടാമെന്ന അഭിഭാഷകന്റെ ഉറപ്പ് വിശ്വസിച്ച് മാറി നില്‍ക്കുകയായിരുന്നു.
തന്നെ സഹായിച്ചവരെ ഒന്നൊന്നായി പോലീസ് അറസ്റ്റ് ചെയ്തതോടെ ഇനി എന്തുചെയ്യുമെന്നറിയാതെ കുഴങ്ങി നില്ക്കുമ്പോള് ഒളിത്താവളം പോലീസ് വളയുന്നതും തന്നെ അറസ്റ്റ് ചെയ്യുന്നതും. പോലീസ് ചോദ്യം ചെയ്യലില്‍ കൂപ്പുകൈകളോടെ കരഞ്ഞുകൊണ്ട് ഇയാള്‍ കുറ്റം ഏറ്റുപറഞ്ഞു.
എറണാകുളം സ്വദേശിയാണെങ്കിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇമാമായും മതപ്രഭാഷകനായും പ്രവര്‍ത്തിച്ചു വരികയായിരുന്നു ഷെഫീഖ് അല്‍ ഖാസിമി. കുറ്റസമ്മതത്തെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ഇമാമിനെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങും. വിതുരയിലെ വനത്തിലും ഒളിസങ്കേതങ്ങളിലും തെളിവെടുപ്പിന് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Muslim cleric accused of assaulting teen arrested in Tamil Nadu, Thiruvananthapuram, News, Trending, Molestation, Crime, Criminal Case, Police, Arrested, Police, Kerala.
അറസ്റ്റിലായ ശേഷം നടത്തിയ തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ ഇതേ മൊഴി തന്നെ ആവര്‍ത്തിക്കുകയാണെന്ന് പോലീസ് പറയുന്നു. വിതുരയില്‍ ടൈല്‍ വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് താന്‍ വീട്ടില്‍ നിന്നിറങ്ങിയതെന്നും തുടര്‍ന്ന് വിതുരയില്‍ പെണ്‍കുട്ടി സ്കൂളില്‍ നിന്നും വരുന്നതുവരെ കാത്തുനിന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി.
സ്കൂള്‍ വിട്ട് വരുംവഴി വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയതെന്നും ഇയാള്‍ പറയുന്നു. എന്നാല്‍
വിതുരയില്‍ നിന്ന് റോഡ് മാര്‍ഗം പോകുന്നതിന് പകരം വനത്തിലൂടെയാണ് പോയത്. ഇതിനെ കുറിച്ച് പെണ്‍കുട്ടി ചോദിച്ചപ്പോള്‍ ഒരു സുഹൃത്തിനെ കാണാനുണ്ടെന്ന് മറുപടി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ വിവിധ പള്ളികളില്‍ ഇമാമായി ജോലിചെയ്തിരുന്നതിനാല്‍ പരിചയക്കാര് ഏറെയുണ്ട്. കാര്‍ വനപ്രദേശത്തെ ഊടുവഴിയിലൂടെ പോകുന്നത് ഒരു പരിചയക്കാരന് കണ്ടിരുന്നു. ഇയാള്‍ ഫോണില്‍ വിളിച്ച് തൊട്ടടുത്തുള്ള തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. എന്നാല്‍ താന്‍ മകളെ പേപ്പാറ കാണിക്കാന്‍ കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് ക്ഷണം നിരസിച്ചു.
അതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ട് കാര്‍ തടഞ്ഞുവച്ചത്. പിന്നീട് സംഭവം വലിയ വിവാദമാവുകയും തനിക്കെതിരെ കേസ് വരുമെന്ന് ഉറപ്പാവുകയും ചെയ്തതോടെ കാറുമായി സ്ഥലം വിടുകയായിരുന്നു എന്നാണ് ഇയാളുടെ മൊഴി. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടാമെന്ന അഭിഭാഷകന്റെ ഉറപ്പ് വിശ്വസിച്ച് മാറി നില്‍ക്കുകയായിരുന്നു.
തന്നെ സഹായിച്ചവരെ ഒന്നൊന്നായി പോലീസ് അറസ്റ്റ് ചെയ്തതോടെ ഇനി എന്തുചെയ്യുമെന്നറിയാതെ കുഴങ്ങി നില്ക്കുമ്പോള് ഒളിത്താവളം പോലീസ് വളയുന്നതും തന്നെ അറസ്റ്റ് ചെയ്യുന്നതും. പോലീസ് ചോദ്യം ചെയ്യലില്‍ കൂപ്പുകൈകളോടെ കരഞ്ഞുകൊണ്ട് ഇയാള്‍ കുറ്റം ഏറ്റുപറഞ്ഞു.
എറണാകുളം സ്വദേശിയാണെങ്കിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇമാമായും മതപ്രഭാഷകനായും പ്രവര്‍ത്തിച്ചു വരികയായിരുന്നു ഷെഫീഖ് അല്‍ ഖാസിമി. കുറ്റസമ്മതത്തെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ഇമാമിനെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങും. വിതുരയിലെ വനത്തിലും ഒളിസങ്കേതങ്ങളിലും തെളിവെടുപ്പിന് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.
Keywords: Muslim cleric accused of assaulting teen arrested in Tamil Nadu, Thiruvananthapuram, News, Trending, Molestation, Crime, Criminal Case, Police, Arrested, Police, Kerala.