പാലക്കാട്:(www.kvartha.com 12/11/2018) മുസിലം യൂത്ത് ലീഗിന്റെ യുവജനയാത്രക്കിടെ വേദിയില്‍ അബദ്ധങ്ങള്‍ മൊാഴിഞ്ഞ സംസ്ഥാന സെക്രട്ടറിയും ജാഥാ വൈസ് ക്യാപ്റ്റനുമായ പി കെ ഫിറോസിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൊങ്കാല. രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാഗാന്ധിയെന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരില്‍ ആണെന്നുമുള്ള ഫിറോസിന്റെ ചരിത്ര അബദ്ധങ്ങളാണ് ട്രോളന്മാര്‍ക്ക് ചാകരയായിരിക്കുന്നത്.
'നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുല്‍ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത്? തന്റെ മുതു മുത്തച്ഛന്‍ ആര്‍എസ്എസുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു - മുസ്ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ആര്‍എസ്എസുകാരന്റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകള്‍ കേട്ട് വളര്‍ന്ന രാഹുലിനെയല്ലാതെ നമ്മള്‍ ആരെയാണ് പിന്തുണക്കേണ്ടത്. തന്റെ സ്വന്തം അച്ഛന്‍ കോയമ്പത്തൂരില്‍ കഷ്ണം കഷ്ണമായി ചിന്നിച്ചിതറിയപ്പോ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരന്‍, അതാണ് രാഹുല്‍ ഗാന്ധി', ഇതായിരുന്നു ഫിറോസിന്റെ പ്രസംഗം. ചരിത്ര അബദ്ധം കേട്ടുനിന്നവര്‍ക്കും മനസിലായില്ല. കരഘോഷത്തോടുകൂടിയാണ് ഫിറോസിന്റെ പ്രസംഗം സദസ്സിലുള്ളവര്‍ സ്വീകരിച്ചത്.
എന്നാല്‍ സംഭവത്തിന് പിന്നാലെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ട്രോളുകളും വന്നുതുടങ്ങി. ''മന്‍മോഹന്‍ സിംഗിന്റെ മക്കളാണ് ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗും, പഴശ്ശിരാജയുടെ അനിയനാണ് ഇളയരാജ'', തുടങ്ങി ഫിറോസിനെ കളിയാക്കിക്കൊണ്ട് നിരവധി ട്രോളുകളാണ് വരുന്നത്.
അത്തരം ചില പോസ്റ്റുകള്‍ ഇതാ:-
. അതെ അതെ... കുഞ്ഞാലി മരക്കാരുടെ പേരക്കുട്ടി കുഞ്ഞാലിക്കുട്ടി... പഴശ്ശിരാജയുടെ അനിയനാണ് ഇളയരാജ..... നിരവ് മോഡിയും ലളിത് മോഡിയും നരേന്ദ്ര മോഡിയുടെ സഹോദരങ്ങള്‍... പിന്നെ മന്‍മോഹന്‍ സിംഗിന്റെ മക്കളാണ് ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗും... ന്നിം കൊറെ ഉണ്ട് പഠിക്കാന്‍!?
. ഇന്ദിരാ ഗാന്ധിയുടെ ഭര്‍ത്താവല്ലേ മഹാത്മാഗാന്ധി അപ്പൊ മഹാത്മാഗാന്ധിയുടെ പെങ്ങളല്ലേ പ്രിയങ്കാ ഗാന്ധി അപ്പൊ പ്രിയങ്കാ ഗാന്ധിയുടെ കുഞ്ഞമേടെ മോനല്ലേ രാഹുല്‍ ഗാന്ധി അപ്പൊ രാഹുല്‍ ഗാന്ധിയുടെ അളിയനല്ലേ മഹാത്മാഗാന്ധി..?
. ഇനിപ്പൊ കുഞ്ഞാലിക്കുട്ടി കുഞ്ഞാലി മരക്കാരുടെ പേരമോനാണെന്ന് പറയാതിരുന്നാല്‍ മതി
വസ്തുതാ വിരുദ്ധമായ ചരിത്ര സംഭവങ്ങളിലൂടെ ഒരു യുവനേതാവ് ആത്മവിശ്വാസത്തോടെ പ്രസംഗിക്കുന്നതാണ് നവമാധ്യമങ്ങള്‍ക്ക് ചാകരയായത്. ചരിത്ര വിഡ്ഢിത്തങ്ങള്‍ ആവേശത്തോടെ വിളിച്ചു പറയുമ്പോള്‍ കയ്യടിക്കുന്ന അണികളും ട്രോളന്മാര്‍ക്ക് ഇരയായിട്ടുണ്ട്.
രാജീവ് ഗാന്ധി ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നത് ശ്രീപെരുമ്പത്തൂരില്‍ വെച്ചാണ്. ഇന്ദിര ഗാന്ധി - ഫിറോസ് ഗാന്ധി ദമ്പതികളാണ് രാഹുലിന്റെ മുത്തശ്ശനും മുത്തശ്ശിയും.
മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമനം പുറത്തുകൊണ്ടുവന്ന പി കെ ഫിറോസിനെ അടിക്കാനുള്ള വടിയായി സിപിഎം പ്രവര്‍ത്തകര്‍ ഇപ്പോഴത്തെ പ്രസംഗത്തെ ഉപയോഗിക്കുന്നുണ്ട്. ജലീലിനെ പരസ്യസംവാദത്തിന് ഫിറോസ് ക്ഷണിച്ചിരുന്നു. എന്നാല്‍ പാണക്കാട് തങ്ങളോട് സംവാദത്തിന് വരാനാണ് കെ ടി ജലീല്‍ ആവശ്യപ്പെട്ടത്. അബദ്ധങ്ങള്‍ മാത്രം പറയുന്ന ഫിറോസിനോട് എന്ത് സംവാദമാണ് മന്ത്രി ജലീല്‍ നടത്തേണ്ടതെന്നും സിപിഎം പ്രവര്‍ത്തകര്‍ പരിഹസിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
'നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുല്‍ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത്? തന്റെ മുതു മുത്തച്ഛന്‍ ആര്‍എസ്എസുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു - മുസ്ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ആര്‍എസ്എസുകാരന്റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകള്‍ കേട്ട് വളര്‍ന്ന രാഹുലിനെയല്ലാതെ നമ്മള്‍ ആരെയാണ് പിന്തുണക്കേണ്ടത്. തന്റെ സ്വന്തം അച്ഛന്‍ കോയമ്പത്തൂരില്‍ കഷ്ണം കഷ്ണമായി ചിന്നിച്ചിതറിയപ്പോ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരന്‍, അതാണ് രാഹുല്‍ ഗാന്ധി', ഇതായിരുന്നു ഫിറോസിന്റെ പ്രസംഗം. ചരിത്ര അബദ്ധം കേട്ടുനിന്നവര്‍ക്കും മനസിലായില്ല. കരഘോഷത്തോടുകൂടിയാണ് ഫിറോസിന്റെ പ്രസംഗം സദസ്സിലുള്ളവര്‍ സ്വീകരിച്ചത്.
എന്നാല്‍ സംഭവത്തിന് പിന്നാലെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ട്രോളുകളും വന്നുതുടങ്ങി. ''മന്‍മോഹന്‍ സിംഗിന്റെ മക്കളാണ് ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗും, പഴശ്ശിരാജയുടെ അനിയനാണ് ഇളയരാജ'', തുടങ്ങി ഫിറോസിനെ കളിയാക്കിക്കൊണ്ട് നിരവധി ട്രോളുകളാണ് വരുന്നത്.
അത്തരം ചില പോസ്റ്റുകള്‍ ഇതാ:-
. അതെ അതെ... കുഞ്ഞാലി മരക്കാരുടെ പേരക്കുട്ടി കുഞ്ഞാലിക്കുട്ടി... പഴശ്ശിരാജയുടെ അനിയനാണ് ഇളയരാജ..... നിരവ് മോഡിയും ലളിത് മോഡിയും നരേന്ദ്ര മോഡിയുടെ സഹോദരങ്ങള്‍... പിന്നെ മന്‍മോഹന്‍ സിംഗിന്റെ മക്കളാണ് ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗും... ന്നിം കൊറെ ഉണ്ട് പഠിക്കാന്‍!?
. ഇന്ദിരാ ഗാന്ധിയുടെ ഭര്‍ത്താവല്ലേ മഹാത്മാഗാന്ധി അപ്പൊ മഹാത്മാഗാന്ധിയുടെ പെങ്ങളല്ലേ പ്രിയങ്കാ ഗാന്ധി അപ്പൊ പ്രിയങ്കാ ഗാന്ധിയുടെ കുഞ്ഞമേടെ മോനല്ലേ രാഹുല്‍ ഗാന്ധി അപ്പൊ രാഹുല്‍ ഗാന്ധിയുടെ അളിയനല്ലേ മഹാത്മാഗാന്ധി..?
. ഇനിപ്പൊ കുഞ്ഞാലിക്കുട്ടി കുഞ്ഞാലി മരക്കാരുടെ പേരമോനാണെന്ന് പറയാതിരുന്നാല്‍ മതി
വസ്തുതാ വിരുദ്ധമായ ചരിത്ര സംഭവങ്ങളിലൂടെ ഒരു യുവനേതാവ് ആത്മവിശ്വാസത്തോടെ പ്രസംഗിക്കുന്നതാണ് നവമാധ്യമങ്ങള്‍ക്ക് ചാകരയായത്. ചരിത്ര വിഡ്ഢിത്തങ്ങള്‍ ആവേശത്തോടെ വിളിച്ചു പറയുമ്പോള്‍ കയ്യടിക്കുന്ന അണികളും ട്രോളന്മാര്‍ക്ക് ഇരയായിട്ടുണ്ട്.
രാജീവ് ഗാന്ധി ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നത് ശ്രീപെരുമ്പത്തൂരില്‍ വെച്ചാണ്. ഇന്ദിര ഗാന്ധി - ഫിറോസ് ഗാന്ധി ദമ്പതികളാണ് രാഹുലിന്റെ മുത്തശ്ശനും മുത്തശ്ശിയും.
മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമനം പുറത്തുകൊണ്ടുവന്ന പി കെ ഫിറോസിനെ അടിക്കാനുള്ള വടിയായി സിപിഎം പ്രവര്‍ത്തകര്‍ ഇപ്പോഴത്തെ പ്രസംഗത്തെ ഉപയോഗിക്കുന്നുണ്ട്. ജലീലിനെ പരസ്യസംവാദത്തിന് ഫിറോസ് ക്ഷണിച്ചിരുന്നു. എന്നാല്‍ പാണക്കാട് തങ്ങളോട് സംവാദത്തിന് വരാനാണ് കെ ടി ജലീല്‍ ആവശ്യപ്പെട്ടത്. അബദ്ധങ്ങള്‍ മാത്രം പറയുന്ന ഫിറോസിനോട് എന്ത് സംവാദമാണ് മന്ത്രി ജലീല്‍ നടത്തേണ്ടതെന്നും സിപിഎം പ്രവര്‍ത്തകര്‍ പരിഹസിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Palakkad, Kerala, Social Network,Troll against PK Firoz