ബുലന്ദ് ഷഹര്‍: (www.kvartha.com 06-12-2018) ബുലന്ദ് ഷഹറില്‍ കലാപമുണ്ടായ ദിവസം സ്‌കൂളിലെ കുട്ടികള്‍ക്ക് നേരത്തേ ഉച്ചഭക്ഷണം നല്‍കിയെന്ന് റിപോര്‍ട്ട്. സാധാരണഗതിയില്‍ 12.30ന് നല്‍കുന്ന ഉച്ചഭക്ഷണം കലാപമുണ്ടാകുന്ന ഡിസംബര്‍ 3ന് 11.15ഓടെ നല്‍കി. ശേഷം സ്‌കൂള്‍ പൂട്ടി കുട്ടികളെ വീടുകളിലേയ്ക്ക് പറഞ്ഞയച്ചു. കലാപമുണ്ടായ സ്ഥലത്തുനിന്നും നൂറ് മീറ്റര്‍ മാത്രം അകലെയുള്ള പ്രൈമറി സ്‌കൂള്‍ ആണ് നേരത്തേ അടച്ചത്. കുട്ടികള്‍ക്ക് നേരത്തേ ഭക്ഷണം നല്‍കി വീടുകളിലേയ്ക്ക് അയക്കണമെന്ന് തങ്ങള്‍ക്ക് ഉത്തരവ് ലഭിച്ചുവെന്ന് സ്‌കൂളിലെ പാചകക്കാരന്‍ രാജ്പാല്‍ സിംഗ് പറഞ്ഞു.
പശുവിന്റേതെന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ക്ക് 48 മണിക്കൂര്‍ പഴക്കമുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. ഹിന്ദു ഭൂരിപക്ഷ പ്രദേശത്താണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. യുപി ഐ ജിയാണ് ഇക്കര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Uttar Pradesh IG says cow carcass at least 48 hrs old, was planted in Hindu-majority area
Keywords: National, Bulandshahr riot
പശുവിന്റേതെന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ക്ക് 48 മണിക്കൂര്‍ പഴക്കമുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. ഹിന്ദു ഭൂരിപക്ഷ പ്രദേശത്താണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. യുപി ഐ ജിയാണ് ഇക്കര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Uttar Pradesh IG says cow carcass at least 48 hrs old, was planted in Hindu-majority area
Keywords: National, Bulandshahr riot