തിരുവനന്തപുരം: (www.kvartha.com 08.11.2018) ഗുരുതര ക്രമക്കേടുകളെ തുടര്‍ന്ന് കേരള സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണ സമിതിയെ സസ്പെന്‍ഡ് ചെയ്തതിനെതിരെ നല്കിയ കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളിക്കളഞ്ഞു. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഓഡിറ്റില്‍ പുറത്തു വന്ന സാമ്പത്തിക ദുരുപയോഗ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് കണ്ടതിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് ഭരണസമിതിയെ സഹകരണസംഘം രജിസ്ട്രാര്‍ കഴിഞ്ഞ മാസം സസ്പെന്റ് ചെയ്തിരുന്നു.
ഇതിനെതിരെ സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ സസ്പെന്റ് ചെയ്യപ്പെട്ട ഭരണസമിതിയുടെ പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവ് സോളമന് അലക്സാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഗ്രാമവികസന ബാങ്ക് യഥാസമയം സര്‍ക്കാരിലേക്കുള്ള ഗ്യാരണ്ടി കമ്മീഷന്, ഓഹരി തിരിച്ചടവ് എന്നീ കാര്യങ്ങളില്‍ മുടക്കം വരുത്തിയിരുന്നു. ഇത്തരത്തില്‍ 100 കോടി രൂപയോളം സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള സാഹചര്യം നിലനില്‍ക്കേ ബാങ്കിലെ പണം നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ നേതൃത്വത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സഹകരണ സംഘം രജിസ്ട്രാര്‍ നടപടിയെടുത്തത്.
ഇതിനെതിരെ സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ സസ്പെന്റ് ചെയ്യപ്പെട്ട ഭരണസമിതിയുടെ പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവ് സോളമന് അലക്സാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഗ്രാമവികസന ബാങ്ക് യഥാസമയം സര്‍ക്കാരിലേക്കുള്ള ഗ്യാരണ്ടി കമ്മീഷന്, ഓഹരി തിരിച്ചടവ് എന്നീ കാര്യങ്ങളില്‍ മുടക്കം വരുത്തിയിരുന്നു. ഇത്തരത്തില്‍ 100 കോടി രൂപയോളം സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള സാഹചര്യം നിലനില്‍ക്കേ ബാങ്കിലെ പണം നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ നേതൃത്വത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സഹകരണ സംഘം രജിസ്ട്രാര്‍ നടപടിയെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Bank, High Court, Appeal, Banks appeal rejected
Keywords: News, Bank, High Court, Appeal, Banks appeal rejected