ബംഗളൂരു: (www.kvartha.com 12.09.2018) ആദ്യഭാര്യ രണ്ടാം ഭാര്യയെ പരിചയപ്പെട്ടു, പിന്നീട് കേസായി പുലിവാലായി, മുകേഷിന്റെ ജീവിതത്തില്‍ വില്ലനായത് ഫേസ്ബുക്ക്. പലരുടെയും വിവാഹ ജീവിതത്തില്‍ ഫേസ്ബുക്ക് ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വില്ലനാകാറുണ്ടെന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. വിവാഹമോചനം വരെയുള്ള സംഭവങ്ങളില്‍ വരെ ഫേസ്ബുക്ക് എത്തിച്ചേരാറുമുണ്ട്.
അത്തരം ഒരു അവസ്ഥയാണ് മുകേഷ് എന്ന യുവാവിനും ഇപ്പോള്‍ വന്നിരിക്കുന്നത്. രണ്ട് വിവാഹം കഴിച്ച മുകേഷ് രണ്ടാം ഭാര്യയോട് താന്‍ വിവാഹിതനാണെന്ന സത്യം മറച്ചുവെച്ചിരുന്നു. അതുപോലെത്തന്നെ ആദ്യ ഭാര്യയോടും രണ്ടാമത് വിവാഹം കഴിച്ച കാര്യം മറച്ചുവെച്ചു.
എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമായ രണ്ടുഭാര്യമാരും ഫേസ്ബുക്കിലൂടെ പരസ്പരം പരിചയപ്പെട്ടു. പരിചയം പിന്നീട് സുഹൃദ്ബന്ധത്തിലേക്ക് വഴിമാറി. ഇരുവരും തങ്ങളുടെ കുടുംബ കാര്യവും മറ്റും ചര്‍ച്ച ചെയ്യുകയും ചെയ്തു. അധികം വൈകാതെ തന്നെ ഇരുവര്‍ക്കും തങ്ങളുടെ ഭര്‍ത്താവ് ഒന്നാണെന്ന കാര്യം ബോധ്യപ്പെട്ടു.
ഇതോടെ ഭര്‍ത്താവ് രണ്ടുപേരെയും വഞ്ചിക്കുകയാണെന്ന് തിരിച്ചറിയുകയും രണ്ടാം ഭാര്യയായ യുവതി ഇതുസംബന്ധിച്ച് പോലീസില്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കുകയും ചെയ്തു. പരാതിയില്‍ പിന്നീട് പോലീസ് കേസെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെയാണ്;
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗളൂരു സ്വദേശിനിയായ യുവതിക്ക് ഫേസ്ബുക്കില്‍ അപരിചിതയായ ഒരു സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. അസ്വഭാവികമായി ഒന്നുമില്ലാത്തതിനാല്‍ ഇരുവരും പരിചയത്തിലായി, ചാറ്റിംഗും ആരംഭിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയാണ് തന്നോട് ചാറ്റ് ചെയ്യുന്നതെന്ന് യുവതി മനസിലാക്കി.
2013ലാണ് മൈസൂര്‍ സ്വദേശിനിയെ മുകേഷ് വിവാഹം കഴിച്ചത്. വിവാഹത്തില്‍ ഭാര്യയുടെ ബന്ധുക്കളൊന്നും പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇത് മറച്ചു വച്ച് 2017 ല്‍ ബംഗളൂരു സിറ്റി കോടതി ജീവനക്കാരിയായ 30കാരിയുമായി മുകേഷ് അടുക്കുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു. 2017 നവംബര്‍ 16ന് ബംഗളൂരു രാജേശ്വരി നഗറിലെ ഹാളില്‍ വെച്ചാണ് മുകേഷ് രണ്ടാം ഭാര്യയെ വിവാഹം കഴിക്കുന്നത്. വിവാഹസമയത്ത് യുവതിയുടെ മാതാപിതാക്കള്‍ 15ലക്ഷത്തിലധികം രൂപ ചെലവഴിച്ചിരുന്നു.
ജോലി സ്ഥലത്തുനിന്ന് മാറി താമസിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വിവാഹശേഷം യുവതി ബംഗളൂരുവില്‍ തന്നെയാണ് താമസിച്ചിരുന്നത്. മൈസൂരിലെ ടി നരസിപുര താലൂക്കില്‍ വില്ലേജ് അക്കൗണ്ടന്റായ മുകേഷ് ശനി, ഞായര്‍ ദിവസങ്ങളില്‍ നാട്ടിലെത്തുമെന്നും അടുത്തുതന്നെ ബംഗളൂരുവിലേക്ക് ട്രാന്‍സറാകുമെന്നും ഉറപ്പുനല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ഭാര്യയ്ക്കും വീട്ടുകാര്‍ക്കും സംശയമുണ്ടായിരുന്നില്ല.
ഇതിനിടെയാണ് ഇവരുടെ ജീവിതത്തില്‍ വില്ലനായി ഫേസ്ബുക്ക് എത്തിയത്. യുവതി ജോലി ചെയ്യുന്ന കോടതിയിലെ സഹപ്രവര്‍ത്തകര്‍ക്കും കുടുംബത്തിലെ ബന്ധുക്കളില്‍ ചിലര്‍ക്കും മുകേഷിന്റെ ആദ്യ ഭാര്യ രചന ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നു. പരിചയമില്ലാത്തയാളായതിനാല്‍ റിക്വസ്റ്റ് ലഭിച്ചവര്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇവര്‍ മുകേഷിന്റെ ഭാര്യയാണെന്ന വിവരം പുറത്തായത്. ടി നരസപുരയിലെ തന്നെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലാണ് രചന ജോലി ചെയ്യുന്നത്.
തുടര്‍ന്ന് ബന്ധുക്കള്‍ ചോദ്യം ചെയ്‌തെങ്കിലും വിവാഹ കഴിച്ച കാര്യം ഇയാള്‍ നിഷേധിച്ചു. എന്നാല്‍ ആദ്യ ഭാര്യയെ നേരിട്ട് കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ രണ്ടാം ഭാര്യ വെസ്റ്റ് ബംഗളൂരുവിലെ രാജേശ്വരി നഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി സ്വീകരിച്ച പോലീസ് ചൊവ്വാഴ്ച കേസെടുക്കുകയും ചെയ്തു.
അത്തരം ഒരു അവസ്ഥയാണ് മുകേഷ് എന്ന യുവാവിനും ഇപ്പോള്‍ വന്നിരിക്കുന്നത്. രണ്ട് വിവാഹം കഴിച്ച മുകേഷ് രണ്ടാം ഭാര്യയോട് താന്‍ വിവാഹിതനാണെന്ന സത്യം മറച്ചുവെച്ചിരുന്നു. അതുപോലെത്തന്നെ ആദ്യ ഭാര്യയോടും രണ്ടാമത് വിവാഹം കഴിച്ച കാര്യം മറച്ചുവെച്ചു.
എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമായ രണ്ടുഭാര്യമാരും ഫേസ്ബുക്കിലൂടെ പരസ്പരം പരിചയപ്പെട്ടു. പരിചയം പിന്നീട് സുഹൃദ്ബന്ധത്തിലേക്ക് വഴിമാറി. ഇരുവരും തങ്ങളുടെ കുടുംബ കാര്യവും മറ്റും ചര്‍ച്ച ചെയ്യുകയും ചെയ്തു. അധികം വൈകാതെ തന്നെ ഇരുവര്‍ക്കും തങ്ങളുടെ ഭര്‍ത്താവ് ഒന്നാണെന്ന കാര്യം ബോധ്യപ്പെട്ടു.
ഇതോടെ ഭര്‍ത്താവ് രണ്ടുപേരെയും വഞ്ചിക്കുകയാണെന്ന് തിരിച്ചറിയുകയും രണ്ടാം ഭാര്യയായ യുവതി ഇതുസംബന്ധിച്ച് പോലീസില്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കുകയും ചെയ്തു. പരാതിയില്‍ പിന്നീട് പോലീസ് കേസെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെയാണ്;
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗളൂരു സ്വദേശിനിയായ യുവതിക്ക് ഫേസ്ബുക്കില്‍ അപരിചിതയായ ഒരു സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. അസ്വഭാവികമായി ഒന്നുമില്ലാത്തതിനാല്‍ ഇരുവരും പരിചയത്തിലായി, ചാറ്റിംഗും ആരംഭിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയാണ് തന്നോട് ചാറ്റ് ചെയ്യുന്നതെന്ന് യുവതി മനസിലാക്കി.
2013ലാണ് മൈസൂര്‍ സ്വദേശിനിയെ മുകേഷ് വിവാഹം കഴിച്ചത്. വിവാഹത്തില്‍ ഭാര്യയുടെ ബന്ധുക്കളൊന്നും പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇത് മറച്ചു വച്ച് 2017 ല്‍ ബംഗളൂരു സിറ്റി കോടതി ജീവനക്കാരിയായ 30കാരിയുമായി മുകേഷ് അടുക്കുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു. 2017 നവംബര്‍ 16ന് ബംഗളൂരു രാജേശ്വരി നഗറിലെ ഹാളില്‍ വെച്ചാണ് മുകേഷ് രണ്ടാം ഭാര്യയെ വിവാഹം കഴിക്കുന്നത്. വിവാഹസമയത്ത് യുവതിയുടെ മാതാപിതാക്കള്‍ 15ലക്ഷത്തിലധികം രൂപ ചെലവഴിച്ചിരുന്നു.
ജോലി സ്ഥലത്തുനിന്ന് മാറി താമസിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വിവാഹശേഷം യുവതി ബംഗളൂരുവില്‍ തന്നെയാണ് താമസിച്ചിരുന്നത്. മൈസൂരിലെ ടി നരസിപുര താലൂക്കില്‍ വില്ലേജ് അക്കൗണ്ടന്റായ മുകേഷ് ശനി, ഞായര്‍ ദിവസങ്ങളില്‍ നാട്ടിലെത്തുമെന്നും അടുത്തുതന്നെ ബംഗളൂരുവിലേക്ക് ട്രാന്‍സറാകുമെന്നും ഉറപ്പുനല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ഭാര്യയ്ക്കും വീട്ടുകാര്‍ക്കും സംശയമുണ്ടായിരുന്നില്ല.
ഇതിനിടെയാണ് ഇവരുടെ ജീവിതത്തില്‍ വില്ലനായി ഫേസ്ബുക്ക് എത്തിയത്. യുവതി ജോലി ചെയ്യുന്ന കോടതിയിലെ സഹപ്രവര്‍ത്തകര്‍ക്കും കുടുംബത്തിലെ ബന്ധുക്കളില്‍ ചിലര്‍ക്കും മുകേഷിന്റെ ആദ്യ ഭാര്യ രചന ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നു. പരിചയമില്ലാത്തയാളായതിനാല്‍ റിക്വസ്റ്റ് ലഭിച്ചവര്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇവര്‍ മുകേഷിന്റെ ഭാര്യയാണെന്ന വിവരം പുറത്തായത്. ടി നരസപുരയിലെ തന്നെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലാണ് രചന ജോലി ചെയ്യുന്നത്.
തുടര്‍ന്ന് ബന്ധുക്കള്‍ ചോദ്യം ചെയ്‌തെങ്കിലും വിവാഹ കഴിച്ച കാര്യം ഇയാള്‍ നിഷേധിച്ചു. എന്നാല്‍ ആദ്യ ഭാര്യയെ നേരിട്ട് കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ രണ്ടാം ഭാര്യ വെസ്റ്റ് ബംഗളൂരുവിലെ രാജേശ്വരി നഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി സ്വീകരിച്ച പോലീസ് ചൊവ്വാഴ്ച കേസെടുക്കുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Facebook revelation: Bengaluru woman learns pal is husband’s first wife, Bangalore, News, Local-News, Marriage, Cheating, Facebook, Post, Complaint, Police, Case, National.
Keywords: Facebook revelation: Bengaluru woman learns pal is husband’s first wife, Bangalore, News, Local-News, Marriage, Cheating, Facebook, Post, Complaint, Police, Case, National.