ഹൈദരാബാദ്: (www.kvartha.com 20.09.2018) പട്ടികജാതി വിഭാഗക്കാരനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതില്‍ ഉന്നത കുടുംബത്തില്‍പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ ക്രൂരത. ദമ്പതികള്‍ക്ക് നേരെ നടന്ന കൊലപാതക ശ്രമത്തില്‍ യുവാവും യുവതിയും ഗുരുതരാവസ്ഥയില്‍. തെലങ്കാനയിലെ ദുരഭിമാനക്കൊലയുടെ നടുക്കം വിട്ടുമാറും മുന്‍പേ ആണ് ജാതിമാറി വിവാഹം കഴിച്ച ദമ്പതികളെ കൊല്ലാന്‍ ശ്രമം നടന്നത്. ഹൈദരാബാദിലെ എരഗഡയിലാണു പുതിയ സംഭവം.
20കാരിയായ മാധവി, 24കാരനായ സന്ദീപ് ദിദ്‌ല എന്നീ ദമ്പതികള്‍ക്കു നേരെയാണു കൊലപാതക ശ്രമം നടന്നത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട മാധവിയും ദിദ്‌ലയും കഴിഞ്ഞയാഴ്ചയാണു പ്രണയിച്ചു വിവാഹിതരായത്. എന്നാല്‍ പട്ടികജാതിക്കാരനായ ഒരാളെ വിവാഹം കഴിച്ചതില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇതിലുള്ള പകയാണ് പെണ്‍കുട്ടിയുടെ പിതാവ് മധുസൂധന ആചാരിയെ കൊലപാതകശ്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
ഹൈദരാബാദ് നഗരത്തില്‍ ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. മാധവിയും ദിദ്‌ലയും ബൈക്ക് റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്ത് അതിലിരുന്നു സംസാരിക്കുകയായിരുന്നു. കുറച്ചു സമയത്തിനുശേഷം മറ്റൊരു ബൈക്ക് വന്ന് ഇവരുടെ ബൈക്കിനു പിന്നില്‍ നിര്‍ത്തുകയും ഹെല്‍മറ്റ് ധരിച്ച ഒരാള്‍ ഇറങ്ങുകയും ചെയ്തു.
തുടര്‍ന്ന് ബാഗിലുണ്ടായിരുന്ന അരിവാള്‍ എടുത്ത ഇയാള്‍ സന്ദീപ് ദിദ്‌ലയെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ സന്ദീപ് നിലത്തുവീണപ്പോള്‍ മാധവിയെയും വെട്ടി. ഇതിനിടെ സന്ദീപ് പ്രാണരക്ഷാര്‍ത്ഥം ഓടിയതിനാല്‍ അയാള്‍ക്ക് ചെറിയരീതിയിലുള്ള പരിക്ക് മാത്രമാണ് സംഭവിച്ചത്.
നടുറോഡില്‍ വെച്ചുള്ള പരാക്രമം കണ്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അവരെ അരിവാള്‍ കാണിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡരികില്‍ ചോരയില്‍ കുളിച്ചുകിടന്ന മാധവിയേയും ദിദ്‌ലയേയും വിവരമറിഞ്ഞെത്തിയ പോലീസുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. മാധവിയുടെ തലയിലും കഴുത്തിലും ഗുതരമായി പരിക്കേറ്റിട്ടുണ്ട്.
2013 ല്‍ മാധവി പത്തിലും സന്ദീപ് ഇന്റര്‍ മീഡിയറ്റിനും പടിക്കുമ്പോഴാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയതെന്ന് പോലീസ് പറയുന്നു. വിവാഹത്തിനുശേഷം മാധവിയുടെ മാതാപിതാക്കളില്‍ നിന്നും ജീവന് ഭീഷണി ഉള്ളതിനാല്‍ ദമ്പതികള്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ തങ്ങള്‍ക്ക് സംരക്ഷണം വേണമെന്നും ദമ്പതികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തുടര്‍ന്ന് പോലീസ് മാധവിയുടെ മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തിരുന്നു. മാത്രമല്ല ദമ്പതികള്‍ക്ക് നേരെ ഒരുതരത്തിലുള്ള പ്രകോപനവും നടത്തരുതെന്ന ഉപദേശവും നല്‍കിയിരുന്നു. സ്റ്റേഷനില്‍ വെച്ച് തനിക്ക് സന്ദീപിനെ കൂടാതെ ജീവിക്കാന്‍ കഴിയില്ലെന്ന് മാധവി മാതാപിതാക്കളോടും പോലീസുകാരോടും പറഞ്ഞിരുന്നു.
20കാരിയായ മാധവി, 24കാരനായ സന്ദീപ് ദിദ്‌ല എന്നീ ദമ്പതികള്‍ക്കു നേരെയാണു കൊലപാതക ശ്രമം നടന്നത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട മാധവിയും ദിദ്‌ലയും കഴിഞ്ഞയാഴ്ചയാണു പ്രണയിച്ചു വിവാഹിതരായത്. എന്നാല്‍ പട്ടികജാതിക്കാരനായ ഒരാളെ വിവാഹം കഴിച്ചതില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇതിലുള്ള പകയാണ് പെണ്‍കുട്ടിയുടെ പിതാവ് മധുസൂധന ആചാരിയെ കൊലപാതകശ്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
ഹൈദരാബാദ് നഗരത്തില്‍ ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. മാധവിയും ദിദ്‌ലയും ബൈക്ക് റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്ത് അതിലിരുന്നു സംസാരിക്കുകയായിരുന്നു. കുറച്ചു സമയത്തിനുശേഷം മറ്റൊരു ബൈക്ക് വന്ന് ഇവരുടെ ബൈക്കിനു പിന്നില്‍ നിര്‍ത്തുകയും ഹെല്‍മറ്റ് ധരിച്ച ഒരാള്‍ ഇറങ്ങുകയും ചെയ്തു.
തുടര്‍ന്ന് ബാഗിലുണ്ടായിരുന്ന അരിവാള്‍ എടുത്ത ഇയാള്‍ സന്ദീപ് ദിദ്‌ലയെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ സന്ദീപ് നിലത്തുവീണപ്പോള്‍ മാധവിയെയും വെട്ടി. ഇതിനിടെ സന്ദീപ് പ്രാണരക്ഷാര്‍ത്ഥം ഓടിയതിനാല്‍ അയാള്‍ക്ക് ചെറിയരീതിയിലുള്ള പരിക്ക് മാത്രമാണ് സംഭവിച്ചത്.
നടുറോഡില്‍ വെച്ചുള്ള പരാക്രമം കണ്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അവരെ അരിവാള്‍ കാണിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡരികില്‍ ചോരയില്‍ കുളിച്ചുകിടന്ന മാധവിയേയും ദിദ്‌ലയേയും വിവരമറിഞ്ഞെത്തിയ പോലീസുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. മാധവിയുടെ തലയിലും കഴുത്തിലും ഗുതരമായി പരിക്കേറ്റിട്ടുണ്ട്.
2013 ല്‍ മാധവി പത്തിലും സന്ദീപ് ഇന്റര്‍ മീഡിയറ്റിനും പടിക്കുമ്പോഴാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയതെന്ന് പോലീസ് പറയുന്നു. വിവാഹത്തിനുശേഷം മാധവിയുടെ മാതാപിതാക്കളില്‍ നിന്നും ജീവന് ഭീഷണി ഉള്ളതിനാല്‍ ദമ്പതികള്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ തങ്ങള്‍ക്ക് സംരക്ഷണം വേണമെന്നും ദമ്പതികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തുടര്‍ന്ന് പോലീസ് മാധവിയുടെ മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തിരുന്നു. മാത്രമല്ല ദമ്പതികള്‍ക്ക് നേരെ ഒരുതരത്തിലുള്ള പ്രകോപനവും നടത്തരുതെന്ന ഉപദേശവും നല്‍കിയിരുന്നു. സ്റ്റേഷനില്‍ വെച്ച് തനിക്ക് സന്ദീപിനെ കൂടാതെ ജീവിക്കാന്‍ കഴിയില്ലെന്ന് മാധവി മാതാപിതാക്കളോടും പോലീസുകാരോടും പറഞ്ഞിരുന്നു.
ഇതിനിടെ കഴിഞ്ഞദിവസം വസ്ത്രങ്ങള്‍ വാങ്ങിത്തരാം എന്ന് പറഞ്ഞാണ് ദമ്പതികളെ എരഗഡയിലേക്ക് മധു സൂധന ആചാരി വിളിച്ചുവരുത്തിയത്. തുടര്‍ന്നാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവസമയത്ത് മധുസൂധന ആചാരി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Another honour killing attempt in Hyderabad: Man attacks daughter, her Dalit husband with sickle, Hyderabad, News, Local-News, Video, Murder Attempt, Crime, Criminal Case, Police, Arrested, National.
Keywords: Another honour killing attempt in Hyderabad: Man attacks daughter, her Dalit husband with sickle, Hyderabad, News, Local-News, Video, Murder Attempt, Crime, Criminal Case, Police, Arrested, National.