ന്യൂ ഡല്‍ഹി: (www.kvartha.com 10.05.2018) ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ശൃംഖലയായ ഫ്‌ളിപ്പ്കാര്‍ട്ടിനെ ഓഗോള ഓണ്‍ലൈന്‍ വ്യാപാരഭീമനായ വാള്‍മാര്‍ട്ട് ഏറ്റെടുത്തതില്‍ ശക്തമായ പ്രതിഷേധവുമായി സി പി ഐ എം പോളിറ്റ് ബ്യൂറോ. മേയ്ക്ക് ഇന്‍ ഇന്ത്യ എന്ന പേരില്‍ മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളുടെ അകം പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ് ഫ്‌ളിപ്പ്കാര്‍ട്ടിനെ 1600 കോടി ഡോളറിന് വാള്‍മാര്‍ട്ട് ഏറ്റെടുത്ത സംഭവമെന്ന് പി ബി തുറന്നടിച്ചു. രാജ്യത്തിന്റെ സമ്പദ്വ്യവ്യവസ്ഥയ്ക്ക് പോലും ഭീഷണിയാവുന്ന ഈ ഏറ്റെടുക്കലിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പി ബി നിശിതമായി വിമര്‍ശിച്ചു.
മേക്ക് ഇന്‍ ഇന്ത്യ മേക്ക് ഫോര്‍ ഇന്ത്യയായി പരിണമിച്ചിരിക്കുന്നുവെന്നും ഈ ഏറ്റെടുക്കലിന് അനുമതി നല്‍കിയതിലൂടെ കോടിക്കണക്കിന് രൂപയുടെ വ്യാപാരം നടക്കുന്ന ഇന്ത്യന്‍ ചെറുകിട വില്‍പനമേഖലയില്‍ വിദേശമൂലധനത്തിന് പിന്‍വാതില്‍ വഴി കടന്നുവരാന്‍ സൗകര്യം ഒരുക്കുകയാണ് മോദി സര്‍ക്കാറെന്നും പി ബി കുറ്റപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Business, Politics, CPM, Flipkart, Wallmart, Polit Bureau, CPM Criticize Flipkart Deal Of 1600 Crore Dollars
മേക്ക് ഇന്‍ ഇന്ത്യ മേക്ക് ഫോര്‍ ഇന്ത്യയായി പരിണമിച്ചിരിക്കുന്നുവെന്നും ഈ ഏറ്റെടുക്കലിന് അനുമതി നല്‍കിയതിലൂടെ കോടിക്കണക്കിന് രൂപയുടെ വ്യാപാരം നടക്കുന്ന ഇന്ത്യന്‍ ചെറുകിട വില്‍പനമേഖലയില്‍ വിദേശമൂലധനത്തിന് പിന്‍വാതില്‍ വഴി കടന്നുവരാന്‍ സൗകര്യം ഒരുക്കുകയാണ് മോദി സര്‍ക്കാറെന്നും പി ബി കുറ്റപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Business, Politics, CPM, Flipkart, Wallmart, Polit Bureau, CPM Criticize Flipkart Deal Of 1600 Crore Dollars