Follow KVARTHA on Google news Follow Us!
ad

തന്റെ അമ്മയേക്കാള്‍ മൂന്നു വയസിന്റെ ഇളപ്പമുള്ള നിഷയോട് താന്‍ അങ്ങനെ ചെയ്യുമോ എന്ന് ഷോണ്‍ ജോര്‍ജ്

തന്റെ അമ്മയേക്കാള്‍ മൂന്നു വയസിന്റെ ഇളപ്പമുള്ള നിഷയോട് താന്‍ അങ്ങനെ ചെയ്യുമോ Kottayam, News, Trending, Politics, Criticism, Media, Controversy, Kerala,
കോട്ടയം: (www.kvartha.com 17.03.2018) തന്റെ അമ്മയേക്കാള്‍ മൂന്നു വയസിന്റെ ഇളപ്പമുള്ള നിഷയോട് താന്‍ അങ്ങനെ ചെയ്യുമോ എന്ന് ഷോണ്‍ ജോര്‍ജ്. കോട്ടയത്തെ ഒരു നേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയെന്ന, ജോസ് കെ.മാണി എം,പിയുടെ ഭാര്യ നിഷാ ജോസിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് എം.എല്‍.എയുടെ മകന്‍ ഷോണ്‍ ജോര്‍ജ് ഡി.ജിപിക്കും കോട്ടയം എസ്.പിക്കും പരാതി നല്‍കി. താന്‍ നിഷയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് പരാതി നല്‍കിയ ശേഷം ഷോണ്‍ മാധ്യമ പ്രവര്‍ത്തകരോട് പഞ്ഞു.

കോഴിക്കോട് നിന്ന് കോട്ടയം വരെ നിഷയോടൊപ്പം താന്‍ ട്രെയിനില്‍ ഒരേ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തിട്ടുണ്ട്. ഭാര്യ പാര്‍വതിയുടെ പിതാവും നടനുമായ ജഗതി ശ്രീകുമാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങുന്ന വഴിയായിരുന്നു അത്. റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് നിഷയുമായി സംസാരിച്ചു. എന്നാല്‍ ട്രെയിനില്‍ കയറിയ ശേഷം സംസാരിച്ചിട്ടില്ല. അവരോട് അപമര്യാദായി പെരുമാറിയിട്ടുമില്ല. തന്റെ അമ്മയേക്കാള്‍ മൂന്ന് വയസ് മാത്രമാണ് അവര്‍ക്ക് കുറവുള്ളത്. അങ്ങനെയുള്ള നിഷയോട് ഞാന്‍ അപമര്യാദയായി പെരുമാറുമോ? അത്തരം വൃത്തികേട് കാണിക്കുന്നവനല്ല താന്‍ എന്നും ഷോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

Shone George about Nisha Jose K Mani, Kottayam, News, Trending, Politics, Criticism, Media, Controversy, Kerala

ഈ ആരോപണത്തിന്റെ പേരില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തന്റെ പേര് ഉപയോഗിച്ചതും ശ്രദ്ധയില്‍പെട്ടു. അതുകൊണ്ടാണ് പരാതി നല്‍കുന്നത എന്നും ഷോണ്‍ പറഞ്ഞു. നിഷയുടെ ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലെ സൂചനകള്‍ വിരല്‍ ചൂണ്ടുന്നത് തനിക്ക് നേരെയാണ്. ഇതിന്റെ നിജസ്ഥിതി പുറത്ത് വരേണ്ടത് തന്റെ കൂടി ആവശ്യമാണ്.

പുസ്തകം വിറ്റഴിയ്ക്കാനുള്ള തന്ത്രമായിട്ടാണ് താന്‍ ഇതിനെ കാണുന്നത്. അപമര്യദയായി പെരുമാറിയ യുവാവ് സ്വയം പരിചയപ്പെടുത്തിയെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ഇത് ശരിയാണെങ്കില്‍ മറ്റാരെയെങ്കിലുമാകും നിഷ ഉദ്ദേശിച്ചത്. കാരണം 15 വര്‍ഷമായി എനിക്കവരെ അറിയാം. അവര്‍ക്ക് തിരിച്ചും. ഞങ്ങള്‍ കുടുംബപരമായി നല്ല അടുപ്പത്തിലായിരുന്നു. എന്റെ വീട്ടിലും ഞാന്‍ അവരുടെ വീട്ടിലും പോയിട്ടുണ്ട് ഷോണ്‍ പറഞ്ഞു.

ദി ആദര്‍ സൈഡ് ഓഫ് ദിസ് ലൈവ് എന്ന രണ്ടാമത്തെ പുസ്തകത്തിലാണ് ട്രെയിന്‍ യാത്രക്കിടെ തനിക്കുണ്ടായ ദുരനുഭവം നിഷ വ്യക്തമാക്കുന്നത്. ട്രെയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമര്യാദയായി പെരുമാറിയെന്ന നിഷ ജോസിന്റെ ആരോപണം വിവാദമായിരുന്നു. പേര് തുറന്ന് പറയാന്‍ നിഷ തയ്യാറായില്ലെങ്കിലും നല്‍കിയ സൂചനകള്‍ പി.സി ജോര്‍ജിന്റെ മകനെ ഉദ്ദേശിച്ചായിരുന്നു.

പരാമര്‍ശത്തിനെതിരെ കേസ് നല്‍കുമെന്ന് പി.സി ജോര്‍ജ് നേരത്തേ വ്യക്തമാക്കിയിരുന്നു. തന്നെയും മകനേയും നശിപ്പിക്കാനുള്ള ശ്രമമാണ് നിഷ ജോസിന്റെ ആരോപണത്തിന് പിന്നിലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shone George about Nisha Jose K Mani, Kottayam, News, Trending, Politics, Criticism, Media, Controversy, Kerala.