Follow KVARTHA on Google news Follow Us!
ad

പള്ളി പൊളിച്ചിട്ട് കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒന്നുരണ്ട് കല്ലാശാരിമാർ കർസേവകപുരത്തിരുന്ന് കൽതൂണു കൊത്തി കാലം കഴിക്കുന്നതല്ലാതെ, അമ്പലമില്ല. വിശ്വഹിന്ദു പരിഷത്, ശ്രീരാമസേന എന്നിങ്ങനെ പല ലേബലുകളിൽ വാനരപ്പടയെ നയിക്കുന്നവർക്ക് ഇൗ ഭരണത്തിൽ എന്തു ഗതി? തൊഗാഡിയയ്ക്ക് വിലപിക്കാൻ ഇത്രയും കാരണങ്ങൾ..........എ എസ് സുരേഷ് കുമാറിന്റെ ലേഖനം.

Thogadiya, Narendramodi, Encounter, Press Conference, Babri Mosque, Ayodhya Temple, Delhi, A S Suresh Kumar, Madhyamam Daily Article, Malayalam Newsപള്ളി പൊളിച്ചിട്ട് കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒന്നുരണ്ട് കല്ലാശാരിമാർ കർസേവകപുരത്തിരുന്ന് കൽതൂണു കൊത്തി കാലം കഴിക്കുന്നതല്ലാതെ,
തിരുവനന്തപുരം:(www.kvartha.com 21.01.2018) വി എച്ച് പി ആഗോള അധ്യക്ഷൻ പ്രവീൺ തൊഗാഡിയയുടെ വിലാപ വാർത്താ സമ്മേളന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികൾ പൊളിച്ചടുക്കി മാധ്യമം ഡൽഹി ബ്യൂറോ ചീഫ് എ എസ് സുരേഷ് കുമാറിന്റെ ലേഖനം.

പള്ളി പൊളിച്ചിട്ട് കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒന്നുരണ്ട് കല്ലാശാരിമാർ കർസേവകപുരത്തിരുന്ന് കൽതൂണു കൊത്തി കാലം കഴിക്കുന്നതല്ലാതെ, അമ്പലമില്ല. വിശ്വഹിന്ദു പരിഷത്, ശ്രീരാമസേന എന്നിങ്ങനെ പല ലേബലുകളിൽ വാനരപ്പടയെ നയിക്കുന്നവർക്ക് ഇൗ ഭരണത്തിൽ എന്തു ഗതി? അതൊക്കെയൊന്ന് ഉറക്കെ ചോദിക്കാനാണ് പുസ്തകം.


സാക്ഷാൽ എൽ.കെ അദ്വാനി വരെ മോദിക്കു മുമ്പിൽ ചുരുണ്ടുകൂടിയത് തൊഗാഡിയ അറിയാത്തതാവില്ല. മുരളി മനോഹർ ജോഷിയും യശ്വന്ത്സിൻഹയും അരുൺ ഷുരിയും ഗോവിന്ദാചാര്യയുമൊക്കെ ഒന്നുമല്ലാതായി. ഒത്തിരി കാലം മോദിക്കൊപ്പം നടന്ന, പോരും പാരയും തന്ത്ര കുതന്ത്രങ്ങളുമെല്ലാം നന്നായറിയുന്ന, ബി.ജെ.പി മുൻ ജനറൽ സെക്രട്ടറി സഞ്ജയ് ജോഷി പോലും തോറ്റമ്പി മൂലക്കായി. മോഡ്യായ നമഃ എന്ന് ജപിക്കുന്നവർക്ക് അവസരങ്ങൾ ഉണ്ടുതാനും. ഗുജറാത്തിൽ മുഖ്യമന്ത്രിപ്പണി ഏൽപിച്ചു കൊടുത്തപ്പോഴും തിരിച്ചെടുത്തപ്പോഴും തെരഞ്ഞെടുപ്പു വീണ്ടും കഴിഞ്ഞപ്പോഴുമൊക്കെ അടങ്ങിയൊതുങ്ങി നിന്ന ആനന്ദിബെൻ പേട്ടലാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.. ഇങ്ങനെ പോകുന്നു മാധ്യമം പ്രസിദ്ധീകരിച്ച ലേഖനം. സുരേഷ് കുമാർ ഇത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.


എ എസ് സുരേഷ് കുമാർ ഫേസ് ബുക്കിൽ പോസ്റ്റിയത്:


തീവ്രഹിന്ദുത്വം കളിക്കുന്നതും കൊല്ലും കൊലയും നടത്തുന്നതുമൊക്കെ ഡീസൻറായിട്ടു വേണം. ആജ്ഞാപിക്കുന്ന നേതാക്കൾക്ക് വഴങ്ങി വേണം കിങ്കരന്മാർ നിൽക്കാൻ. അല്ലാത്തവർക്ക് പ്രവീൺ തൊഗാഡിയയുടെ ഗതി വരും. വിശ്വഹിന്ദു പരിഷത് അഖിലാണ്ഡ വർക്കിങ് പ്രസിഡൻറ് ഡോ. പ്രവീൺ തൊഗാഡിയയെ അടുത്ത കാലത്ത് കണ്ടെടുത്തത് ഏതോ പാർക്കിൽ നിന്നോ പുറേമ്പാക്കിൽ നിന്നോ ആണ്. പള്ളി പൊളിക്കാനും കുടൽമാല എടുക്കാനുമൊക്കെ ചാടിപ്പുറപ്പെട്ടിരുന്ന ഉഗ്രവിഷ മൂർത്തിയാണ് എന്നൊക്കെ പറഞ്ഞിട്ട് എന്തു കാര്യം? ദയ അർഹിക്കുന്നില്ലെങ്കിലും കഷ്ടമാണ് കാര്യം. വ്യാജഏറ്റുമുട്ടലിൽ കൊന്നു വെടിപ്പാക്കാൻ തുപ്പാക്കിയുമായി രാജസ്ഥാൻ, ഗുജറാത്ത് പൊലീസുകാർ തനിക്കു നേരെ ഉന്നം പിടിച്ചു നീങ്ങുകയാണെന്ന് തൊഗാഡിയ ലോകത്തോട് വിളിച്ചു പറഞ്ഞു. മരണവാറണ്ടിെൻറ വിവരം കേട്ടപാതി കേൾക്കാത്ത പാതി, കിട്ടിയ ഓടോ റിക്ഷയിൽ ചാടിക്കയറി എവിടേക്കെന്നില്ലാതെ പായുകയായിരുന്നു ഹിന്ദുത്വ വിപ്ലവ നായകൻ. ഏതു ഹിന്ദുത്വ വിപ്ലവകാരിക്കുമുണ്ട് ജീവഭയം. പൊലീസിെൻറ േതാക്കിനു നേരെ വിരിച്ചു നിൽക്കാനുള്ളതല്ല തൊഗാഡിയയുടെ 56 ഇഞ്ച് നെഞ്ച്. മുന്തിയ ഇനം സെഡ്^കാറ്റഗറി സുരക്ഷ ഉപേക്ഷിച്ച് ജീവനും വാരിപ്പിടിച്ചുള്ള ആ ഒാട്ടത്തിനൊടുവിലാണ് പാർക്കിലെ ചാരുബെഞ്ചിൽ നിന്ന് അബോധാവസ്ഥയിൽ കണ്ടുകിട്ടിയത്. ബോധം തെളിഞ്ഞപ്പോൾ തൊഗാഡിയ നാക്കുചുഴറ്റിയതു മുഴുവൻ ഡൽഹിയിലെ ഒരു മേലാളനു നേരെയാണ്. ഇൗ പരാക്രമം കൊണ്ട് തൊഗാഡിയക്ക് ഉണ്ടായ മെച്ചം, ഇനി വ്യാജഏറ്റുമുട്ടലിൽ കൊല്ലപ്പെടില്ലെന്ന് ഉറപ്പാക്കിയതാണ്. അങ്ങനെയെങ്ങാൻ കൊല്ലപ്പെട്ടാൽ തൊഗാഡിയക്ക് പറ്റില്ലെങ്കിലും, നാട്ടുകാർ ചോദിക്കും. ആ ബോധം ടിയാെൻറ പിന്നാലെ പാഞ്ഞ പൊലീസുകാർക്ക് ഉണ്ടാകണമെന്നില്ലെങ്കിലും, അവരെ പറഞ്ഞു വിട്ടവർക്ക് ഉണ്ടാകാതെ തരമില്ല.

തീവ്രഹിന്ദുത്വത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച് വയസുകാലത്ത് അനാഥനാക്കി ആട്ടിയോടിക്കുന്ന പാർട്ടി^ഭരണ അധികാരികളെ വെറുതെ വിടാൻ തൊഗാഡിയ ഇപ്പോഴും തീരുമാനിച്ചിട്ടില്ല. കണ്ണീരിൽ ചാലിച്ചെഴുതിയ കദനകഥ വൈകാതെ പുസ്തകമായി പുറത്തിറക്കാൻ പോവുകയാണ്. പേര് ‘കാവിബിംബങ്ങൾ, മുഖവും മുഖംമൂടിയും’. അത് പുറത്തുവരുമ്പോൾ ഇന്ന് സംഘ്പരിവാറിനെ മൊത്തമായും ചില്ലറയായും കയ്യടക്കി വെച്ചിരിക്കുന്നവർ ജീവിച്ചിരുന്നിട്ടു കാര്യമുണ്ടാവില്ലെന്നു മാത്രമാണ് തൊഗാഡിയക്കു പറയാനുള്ളത്. ഹിന്ദുത്വത്തിെൻറ മറവിൽ അധികാരത്തിന്റെ കൊത്തളങ്ങളിലേക്ക് കയറിപ്പോകുകയും, ഹിന്ദുത്വത്തെ വഞ്ചിക്കുകയും ചെയ്തവരുടെ മുഖംമൂടിയാണ് പിച്ചിചീന്താൻ പോകുന്നത്. രാമക്ഷേത്രം, 370ാം വകുപ്പ്, ഏകസിവിൽകോഡ് എന്നിങ്ങനെ എന്തെന്തു മോഹങ്ങളാണ് വിറ്റത്!

പള്ളി പൊളിച്ചിട്ട് കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒന്നുരണ്ട് കല്ലാശാരിമാർ കർസേവകപുരത്തിരുന്ന് കൽതൂണു കൊത്തി കാലം കഴിക്കുന്നതല്ലാതെ, അമ്പലമില്ല. വിശ്വഹിന്ദു പരിഷത്, ശ്രീരാമസേന എന്നിങ്ങനെ പല ലേബലുകളിൽ വാനരപ്പടയെ നയിക്കുന്നവർക്ക് ഇൗ ഭരണത്തിൽ എന്തു ഗതി? അതൊക്കെയൊന്ന് ഉറക്കെ ചോദിക്കാനാണ് പുസ്തകം. വിളമ്പുന്നത് തൊഗാഡിയയാണെങ്കിലും, കഥയിൽ കഴമ്പുണ്ടോ എന്ന് സഹൃദയലോകം ചിന്തിക്കാതിരിക്കില്ല. അകത്തള രഹസ്യങ്ങൾ വലിച്ചുവാരിയിട്ടാൽ മുഖം ചളുങ്ങുമെന്ന് ഉറപ്പുള്ള പലരും പൊലീസുകാരുടെ കൈയിൽ തോക്ക് പിടിപ്പിച്ചിട്ടുണ്ടെന്ന് തൊഗാഡിയ സത്യംസത്യമായും വിശ്വസിക്കുന്നു. ഗുജറാത്ത് മുൻആഭ്യന്തര മന്ത്രി ഹിരൺ പാണ്ഡ്യ മുതൽ സൊഹ്റാബുദ്ദീൻ ശൈഖ് വരെയുള്ളവരുടെ കൊലപാതകത്തിന്റെ അകംപുറ വർത്തമാനങ്ങൾ അറിയുന്നൊരാൾ വിളിച്ചുപറയുന്ന ഉൾഭയം ഗൗരവത്തോടെയല്ലാതെ കണ്ടുനിൽക്കുന്നവർക്ക് ഉൾക്കൊള്ളാനുമാവില്ല.

പുറമ്പോക്കിലായ തൊഗാഡിയക്കല്ല, ഡൽഹിയിലെ മേലാളനാണ് സംഘ്പരിവാറിലും ബി.ജെ.പിയിലും ഏതുനിലക്കും താരമൂല്യം. വ്യാജ ഏറ്റുമുട്ടൽ നടത്തിയില്ലെങ്കിലും, കുതികാൽ വെട്ട് ഉറപ്പ്. വി.എച്ച്.പിയിൽ തൊഗാഡിയ കറിവേപ്പിലയാകുന്നത് വൈകാതെ കാണേണ്ടി വരും. നേരത്തെ അതിനു ശ്രമിക്കാതിരുന്നില്ല. പക്ഷേ, അന്നേരം വിജയിച്ചത് തൊഗാഡിയയാണ്. എന്നാൽ ഇനിയങ്ങോട്ട് ആർ.എസ്.എസിെൻറ പിന്തുണ ഉറപ്പാക്കിയുള്ള കരുനീക്കമാണ് നടക്കാൻ പോകുന്നത്. തൊഗാഡിയയെ സഹായിക്കുന്ന വി.എച്ച്.പി ഇൻറർനാഷനൽ പ്രസിഡൻറ് രാഘവ് റെഢി, ഭാരതീയ മസ്ദൂർ സംഘ് ജനറൽ സെക്രട്ടറി വിർജേഷ് ഉപാധ്യായ എന്നിവരുടെയും കസേര, കമണ്ഡലാദികൾ തെറിക്കും. ഫെബ്രുവരി അവസാനം നടക്കാൻ പോകുന്ന വി.എച്ച്.പി നിർവാഹക സമിതി യോഗം പ്രസിഡൻറിെൻറയും അനുചര വൃന്ദത്തെയും മാറ്റുമെന്നാണ് വിവരം. പൊതുതെരഞ്ഞെടുപ്പിനു മുമ്പ് സംഘ്പരിവാറിനുള്ളിലെ കലഹങ്ങൾ തീർത്തെടുത്ത് മോദിക്ക് വീണ്ടുമൊരു ഉൗഴം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ആർ.എസ്.എസും മറ്റും. കൊല്ലാൻ വരുന്നേ എന്ന തൊഗാഡിയൻ വിലാപം ഇൗ നീക്കത്തിന് ആക്കം പകരുന്നു. മോദിയും തൊഗാഡിയയും കീരിയും പാമ്പുമാണെന്ന കാര്യം ഒരു രഹസ്യമല്ല. തൊഗാഡിയക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ആർ.എസ്.എസ് നേതൃത്വത്തോട് പരാതി പറഞ്ഞിട്ടുണ്ട്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കാൻ തൊഗാഡിയ കളിച്ചു എന്നതിന് തന്റേതായ തെളിവുകളും മോദി കൊടുത്തിട്ടുണ്ട്. പട്ടേൽ പ്രക്ഷോഭ നേതാവ് ഹാർദിക്  പട്ടേലിന് ഒത്താശകൾ ചെയ്ത് ബി.ജെ.പിയെ വിയർപ്പിക്കാൻ തേൻറതായ സംഭാവനകൾ തൊഗാഡിയ ചെയ്തുവെന്നാണ് മോദിയും അമിത്ഷായും കണ്ടെത്തിയിട്ടുള്ളത്. ഇത് 2019ൽ ആവർത്തിക്കാൻ കെൽപില്ലാത്ത വിധം തല്ലിച്ചതക്കാതെ വയ്യെന്നാണ് തീരുമാനമെങ്കിൽ, തൊഗാഡിയയെ അബോധാവസ്ഥയിൽ പാർക്കിൽ നിന്ന് കണ്ടെടുക്കാതെ വയ്യ.

സാക്ഷാൽ എൽ.കെ അദ്വാനി വരെ മോദിക്കു മുമ്പിൽ ചുരുണ്ടുകൂടിയത് തൊഗാഡിയ അറിയാത്തതാവില്ല. മുരളി മനോഹർ ജോഷിയും യശ്വന്ത്സിൻഹയും അരുൺ ഷുരിയും ഗോവിന്ദാചാര്യയുമൊക്കെ ഒന്നുമല്ലാതായി. ഒത്തിരി കാലം മോദിക്കൊപ്പം നടന്ന, പോരും പാരയും തന്ത്ര കുതന്ത്രങ്ങളുമെല്ലാം നന്നായറിയുന്ന, ബി.ജെ.പി മുൻ ജനറൽ സെക്രട്ടറി സഞ്ജയ് ജോഷി പോലും തോറ്റമ്പി മൂലക്കായി. മോഡ്യായ നമഃ എന്ന് ജപിക്കുന്നവർക്ക് അവസരങ്ങൾ ഉണ്ടുതാനും. ഗുജറാത്തിൽ മുഖ്യമന്ത്രിപ്പണി ഏൽപിച്ചു കൊടുത്തപ്പോഴും തിരിച്ചെടുത്തപ്പോഴും തെരഞ്ഞെടുപ്പു വീണ്ടും കഴിഞ്ഞപ്പോഴുമൊക്കെ അടങ്ങിയൊതുങ്ങി നിന്ന ആനന്ദിബെൻ  പട്ടേലാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. മധ്യപ്രദേശിൽ ഗവർണറാകുന്നതിനപ്പുറം ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം?



മോഹിക്കുന്നതു കിട്ടാനല്ല, കിട്ടുന്നതു കൊണ്ട് മോഹിക്കാനാണ് പഠിക്കേണ്ടത്. കോൺഗ്രസിൽ കലഹിക്കാൻ മുന്നിൽ നിന്ന നജ്മ ഹിബത്തുല്ല ബി.ജെ.പിയിലെത്തിയപ്പോൾ എത്ര അടങ്ങിയൊതുങ്ങിയെന്നും മന്ത്രിയും, പിന്നെ ഗവർണറുമായെന്നും നോക്കുക. അത്തരം ഗവർണർമാരാകട്ടെ, കണ്ടറിഞ്ഞു ചെയ്യുന്നുമുണ്ട്. തങ്ങളെ രാജ്ഭവനുകളിൽ കുടിയിരുത്തിയതിന്റെ കൂറാണ് പ്രധാനം. ഭരണഘടനാ പദവിയുടെ മൂല്യബോധമൊന്നുമല്ല. ത്രിപുരയിൽ ഇരിക്കുന്ന തഥാഗത റോയി മുഖ്യമന്ത്രിയെ മറികടന്ന് ചീഫ് സെക്രട്ടറിയേയും ഡി.ജി.പിയേയുമൊക്കെ വിളിച്ചു വരുത്തുകയും തെരഞ്ഞെടുപ്പു കാര്യങ്ങൾ ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിനെ കാണുകയുമൊക്കെ ചെയ്യുന്നു. അത് ഗവർണറുടെ രാഷ്ട്രീയ മുഖം. സംഘടനാ മുഖം വേറെയുണ്ട്. ആർ.എസ്.എസ് പിന്തുണയുള്ള സംഘടന നടത്തുന്ന വിവാദ അതിർത്തി സുരക്ഷാ യോഗത്തിൽ പെങ്കടുക്കാനുള്ള പശ്ചിമ ബംഗാൾ, ത്രിപുര ഗവർണർമാരുടെ തീരുമാനം അതിന് ഉദാഹരണം. കൊൽക്കത്തയിൽ ഫെബ്രുവരിയിൽ സാമാന്ത ചേതനാ മഞ്ച് നടത്തുന്ന അതിർത്തി സുരക്ഷാ യോഗത്തിന്റെ ലക്ഷ്യം, ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം, പശുക്കടത്ത് എന്നിവ ഉയർത്തിക്കാണിക്കുകയാണ്. ഭരണഘടനാ പദവിയിലിരിക്കുന്നവർ ആർ.എസ്.എസ് സമ്മേളനത്തിന് പോകുന്നത് ചട്ട വിരുദ്ധമാണ്. 

അതിർവരമ്പുകൾ കിളച്ചു മറിക്കുന്നതിന്  വേറെയുമുണ്ട് ഉദാഹരണങ്ങൾ. ത്രിപുര രാഷ്ട്രീയ തന്ത്രം ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്ങിെൻറ വസതിയിൽ വിളിച്ച ബി.ജെ.പി^ആർ.എസ്.എസ് നേതൃയോഗത്തിൽ പെങ്കടുത്ത പ്രധാനികളിൽ ഒരാൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ്. വാജ്പേയി പ്രധാനമന്ത്രിയായപ്പോൾ ബി.ജെ.പി അംഗത്വം രാജി വെച്ചശേഷമാണ് ബ്രജേഷ് മിശ്ര ദേശീയ സുരക്ഷാ ഉപദേഷ്ടാവായതെന്ന കാര്യം ഇതിനൊപ്പം ചേർത്തുവായിക്കണം. 

ഇന്ത്യയുടെ രാഷ്ട്രീയവും കാവിരാഷ്ട്രീയവും ഇങ്ങനെയെല്ലാം രൂപാന്തരം പ്രാപിച്ചിരിക്കുന്നു. രാഷ്ട്രീയ ഭരണ സംവിധാനങ്ങളെ അപ്പാടെ കൈപിടിയിലൊതുക്കാൻ സംഘ്പരിവാർ ശ്രമിക്കുന്നതിനിടയിൽ മോദിയും ആർ.എസ്.എസുമാണ് ഇന്ന് പരസ്പര പൂരകങ്ങൾ. വി.എച്ച്.പിയും ശ്രീരാമസേനയും ഇതര സംഘ്പരിവാർ ശാർദൂലവിക്രീഡിതങ്ങളുമൊക്കെ ആജ്ഞാനുവർത്തികൾ മാത്രം. പണ്ടത്തെ നിയന്ത്രക വേഷമൊന്നുമില്ല. അതിനൊത്തു നിന്നില്ലെങ്കിൽ, തൊഗാഡിയയെ മാത്രമല്ല, ടിയാന്റെ വെളിപാടു പുസ്തകവും പുറമ്പോക്കിൽ നിന്ന് കണ്ടെടുക്കേണ്ടി വന്നേക്കാം.



Keywords: Thogadiya, Narendramodi, Encounter, Press Conference, Babri Mosque, Ayodhya Temple, Delhi, A S Suresh Kumar, Madhyamam Daily Article, Malayalam News