ചണ്ഡിഗഢ്: (www.kvartha.com 07.12.2017) സിനിമകളില്‍ നിന്നും കിട്ടുന്ന പ്രചോദനത്തെ തുടര്‍ന്ന് സമൂഹത്തില്‍ ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അത്തരത്തില്‍ ഒരു സംഭവമാണ് ഹരിയാനയില്‍ കഴിഞ്ഞദിവസം നടന്നത്. ദുരന്തത്തിന് ഇരയായതാകട്ടെ അഞ്ചുവയസുകാരിയും.
എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ പതിനാറുകാരന്‍ അഞ്ചു വയസുകാരിയയെ തട്ടിക്കൊണ്ടുപോയി. പണം തട്ടുക എന്നതായിരുന്നു കൗമാരക്കാരന്റെ ലക്ഷ്യം. എന്നാല്‍ പദ്ധതി പൊളിച്ചതോടെ കുട്ടിയെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊന്ന് മൃതദേഹം കൂളറില്‍ ഒളിപ്പിച്ചു. ഒരു സിനിമയില്‍ നിന്നു കിട്ടിയ പ്രചോദനമാണ് ഈ ക്രൂരത ചെയ്യാന്‍ കൗമാരക്കാരനെ പ്രേരിപ്പിച്ചത്. കൊലപാതകിയെ തേടി പോലീസ് എത്തുമ്പോള്‍ ഒന്നുമറിയാത്ത പോലെ ലാപ് ടോപ്പില്‍ തലപൂഴ്ത്തി ഇരിക്കുകയായിരുന്നു അവന്‍.
ഒടുവില്‍ അവനെ കുടുക്കിയത് കുട്ടിയുടെ പിതാവിന് വന്ന ഫോണ്‍ കോളാണ്. ഫോണ്‍ കോള്‍ പിന്തുടര്‍ന്നെത്തിയ പോലീസ് സഹോദരി ഭര്‍ത്താവിന്റെ വാടക വീട്ടില്‍ നിന്നാണ് പതിനൊന്നാം ക്ലാസുകാരനായ 16കാരനെ പൊക്കിയത്. എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലിനോട് ചെയ്ത തെറ്റിന് ഒരു കുറ്റബോധവുമില്ലാതെയാണ് അവന്‍ പ്രതികരിച്ചത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ കടയിലാണ് പ്രതിയുടെ സഹോദരി ഭര്‍ത്താവ് ജോലി ചെയ്തിരുന്നത്. വീട്ടുകാര്‍ ഉത്തര്‍പ്രദേശിലേക്ക് പോയതോടെ പ്രതി വീട്ടില്‍ തനിച്ചായി. ഈ സമയം വീടിനു പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടില്‍ കയറ്റി. ഇതിനിടെ കുട്ടിയെ അന്വേഷിച്ച് വീട്ടുകാര്‍ ഓടി നടക്കുമ്പോള്‍ ഒന്നുമറിയാത്തവനെ പോലെ പ്രതി പെരുമാറി. പിന്നീട് അയല്‍വാസിയായ വീട്ടുകാരെ വിളിച്ച് 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. ഈ ഫോണ്‍വിളിയാണ് പതിനാറുകാരനെ കുടുക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Teen kidnaps 5-year-old for Rs 20 lakh ransom, drowns her in water tub,Crime, Criminal Case, Dead Body, Police, Cinema, Laptop, Missing, Phone call, Husband, National.
എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ പതിനാറുകാരന്‍ അഞ്ചു വയസുകാരിയയെ തട്ടിക്കൊണ്ടുപോയി. പണം തട്ടുക എന്നതായിരുന്നു കൗമാരക്കാരന്റെ ലക്ഷ്യം. എന്നാല്‍ പദ്ധതി പൊളിച്ചതോടെ കുട്ടിയെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊന്ന് മൃതദേഹം കൂളറില്‍ ഒളിപ്പിച്ചു. ഒരു സിനിമയില്‍ നിന്നു കിട്ടിയ പ്രചോദനമാണ് ഈ ക്രൂരത ചെയ്യാന്‍ കൗമാരക്കാരനെ പ്രേരിപ്പിച്ചത്. കൊലപാതകിയെ തേടി പോലീസ് എത്തുമ്പോള്‍ ഒന്നുമറിയാത്ത പോലെ ലാപ് ടോപ്പില്‍ തലപൂഴ്ത്തി ഇരിക്കുകയായിരുന്നു അവന്‍.
ഒടുവില്‍ അവനെ കുടുക്കിയത് കുട്ടിയുടെ പിതാവിന് വന്ന ഫോണ്‍ കോളാണ്. ഫോണ്‍ കോള്‍ പിന്തുടര്‍ന്നെത്തിയ പോലീസ് സഹോദരി ഭര്‍ത്താവിന്റെ വാടക വീട്ടില്‍ നിന്നാണ് പതിനൊന്നാം ക്ലാസുകാരനായ 16കാരനെ പൊക്കിയത്. എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലിനോട് ചെയ്ത തെറ്റിന് ഒരു കുറ്റബോധവുമില്ലാതെയാണ് അവന്‍ പ്രതികരിച്ചത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ കടയിലാണ് പ്രതിയുടെ സഹോദരി ഭര്‍ത്താവ് ജോലി ചെയ്തിരുന്നത്. വീട്ടുകാര്‍ ഉത്തര്‍പ്രദേശിലേക്ക് പോയതോടെ പ്രതി വീട്ടില്‍ തനിച്ചായി. ഈ സമയം വീടിനു പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടില്‍ കയറ്റി. ഇതിനിടെ കുട്ടിയെ അന്വേഷിച്ച് വീട്ടുകാര്‍ ഓടി നടക്കുമ്പോള്‍ ഒന്നുമറിയാത്തവനെ പോലെ പ്രതി പെരുമാറി. പിന്നീട് അയല്‍വാസിയായ വീട്ടുകാരെ വിളിച്ച് 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. ഈ ഫോണ്‍വിളിയാണ് പതിനാറുകാരനെ കുടുക്കിയത്.
Also Read:
പൂവാലന്മാര്‍ക്ക് ഇതിലും വലിയൊരു പണി കിട്ടിയിട്ടുണ്ടാകില്ല; പ്രിന്‍സിപ്പാള്‍ തെളിവ് സഹിതം പരാതി നല്‍കി, 2 യുവാക്കളെ പോലീസ് പൊക്കി(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Teen kidnaps 5-year-old for Rs 20 lakh ransom, drowns her in water tub,Crime, Criminal Case, Dead Body, Police, Cinema, Laptop, Missing, Phone call, Husband, National.