ബംഗളൂരു: (www.kvartha.com 10.11.2017) ആറു പെണ്‍കുട്ടികള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച യുവാവിന്റെ മൊഴി കേട്ട് പോലീസ് പോലും അമ്പരന്നു. ബംഗളൂരു മജിസ്റ്റിക്കിലെ വനിതാ ഹോസ്റ്റലിലെ ആറ് പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് യുവാവിനെ ക്രൂരമായി പീഡിപ്പിച്ചത്.
ഹോസ്റ്റലിലെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പതിവാക്കിയ യുവാവിനെ പെണ്‍കുട്ടികള്‍ തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു. മജിസ്റ്റിക്കിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. പെണ്‍കുട്ടികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് ഓടാന്‍ ശ്രമിച്ചെങ്കിലും തന്നെക്കാള്‍ ആരോഗ്യമുള്ള മൂന്ന് പെണ്‍കുട്ടികള്‍ കാലുകൊണ്ട് മറിച്ച് വീഴ്ത്തുകയും തുടര്‍ന്ന് മറ്റ് മൂന്നു പെണ്‍കുട്ടികള്‍ കൂടി എത്തി ഒന്നാം നിലയിലേക്ക് താങ്ങി കൊണ്ടുപോവുകയുമായിരുന്നുവെന്ന് യുവാവ് പറയുന്നു. നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ചുരിദാറിന്റെ ഷോള്‍ ഉപയോഗിച്ച് വായ മൂടിക്കെട്ടി.
കട്ടിലിലേക്കെറിഞ്ഞ തന്നെ കൈകള്‍ ബന്ധിച്ച ശേഷം നഗ്നനാക്കി ആറ് പേരും ചേര്‍ന്ന് മൃഗീയമായി പീഡിപ്പിച്ചു. ഒന്ന് നിലവിളിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. സിംഹക്കൂട്ടില്‍ അകപ്പെട്ട മാനിന്റെ അവസ്ഥയായിരുന്നു തന്റേതെന്നും യുവാവ് പറയുന്നു. ഓരോരുത്തരും മാറിമാറി ലൈംഗികമായി ഉപദ്രവിച്ചെന്നും ജനനേന്ദ്രിയത്തിന് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബോധം മറഞ്ഞതായും യുവാവ് പറയുന്നു.
ജനനേന്ദ്രിയത്തിന് ഗുരുതര പരുക്കേറ്റ യുവാവ് ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. റോഡ് വക്കില്‍ ബോധരഹിതനായി കിടന്ന യുവാവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. മരിച്ചെന്നു കരുതി പെണ്‍കുട്ടികള്‍ തന്നെ റോഡില്‍ തള്ളിയതാകാമെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം സംഭവം പുറത്തറിഞ്ഞാലുണ്ടാകുന്ന മാനക്കേട് ഭയന്ന് യുവാവ് ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bangalore, National, News, Youth, Police, Girl, Molestation, Crime, Police, Investigates, Complaint.
ഹോസ്റ്റലിലെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പതിവാക്കിയ യുവാവിനെ പെണ്‍കുട്ടികള്‍ തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു. മജിസ്റ്റിക്കിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. പെണ്‍കുട്ടികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് ഓടാന്‍ ശ്രമിച്ചെങ്കിലും തന്നെക്കാള്‍ ആരോഗ്യമുള്ള മൂന്ന് പെണ്‍കുട്ടികള്‍ കാലുകൊണ്ട് മറിച്ച് വീഴ്ത്തുകയും തുടര്‍ന്ന് മറ്റ് മൂന്നു പെണ്‍കുട്ടികള്‍ കൂടി എത്തി ഒന്നാം നിലയിലേക്ക് താങ്ങി കൊണ്ടുപോവുകയുമായിരുന്നുവെന്ന് യുവാവ് പറയുന്നു. നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ചുരിദാറിന്റെ ഷോള്‍ ഉപയോഗിച്ച് വായ മൂടിക്കെട്ടി.
കട്ടിലിലേക്കെറിഞ്ഞ തന്നെ കൈകള്‍ ബന്ധിച്ച ശേഷം നഗ്നനാക്കി ആറ് പേരും ചേര്‍ന്ന് മൃഗീയമായി പീഡിപ്പിച്ചു. ഒന്ന് നിലവിളിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. സിംഹക്കൂട്ടില്‍ അകപ്പെട്ട മാനിന്റെ അവസ്ഥയായിരുന്നു തന്റേതെന്നും യുവാവ് പറയുന്നു. ഓരോരുത്തരും മാറിമാറി ലൈംഗികമായി ഉപദ്രവിച്ചെന്നും ജനനേന്ദ്രിയത്തിന് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബോധം മറഞ്ഞതായും യുവാവ് പറയുന്നു.
ജനനേന്ദ്രിയത്തിന് ഗുരുതര പരുക്കേറ്റ യുവാവ് ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. റോഡ് വക്കില്‍ ബോധരഹിതനായി കിടന്ന യുവാവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. മരിച്ചെന്നു കരുതി പെണ്‍കുട്ടികള്‍ തന്നെ റോഡില്‍ തള്ളിയതാകാമെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം സംഭവം പുറത്തറിഞ്ഞാലുണ്ടാകുന്ന മാനക്കേട് ഭയന്ന് യുവാവ് ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bangalore, National, News, Youth, Police, Girl, Molestation, Crime, Police, Investigates, Complaint.