തിരുവനന്തപുരം: (www.kvartha.com 15.11.2017) പുതുക്കിയ ചരക്ക് സേവന നികുതി (ജി എസ് ടി) നിലവിൽ വന്നു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെ എല്ലാ റസ്റ്റോറന്റുകള്‍ക്കും ജി എസ് ടി ഇനി മുതൽ അഞ്ച് ശതമാനമായി കുറയും.
നികുതി ഏകീകരിച്ചതു സംബന്ധിച്ച ഉത്തരവിന് ബുധനാഴ്ച മുതല്‍ പ്രാബല്യമുണ്ടെന്ന് നികുതിവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 28 ശതമാനം നികുതി തുടരും. 500 രൂപയില്‍ കൂടുതല്‍ വാടക ഇൗടാക്കുന്ന മുറികള്‍ക്ക് നികുതി 18 ശതമാനമായി തുടരും. ഔട്ട്ഡോര്‍ കാറ്ററിങ്ങിനും 18 ശതമാനമായിരിക്കും നികുതി.
നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ 178 ഉല്പന്നങ്ങളുടെ നികുതി 18 ശതമാനമായി കുറച്ചിട്ടുണ്ട്. 228 ഉല്പന്നങ്ങള് ഉണ്ടായിരുന്ന 28 ശതമാനം സ്ലാബില്‍ ഇനി 50 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളു.
നേരത്തെ 75 ലക്ഷം വരെ വിറ്റുവരവുള്ള എ.സി റസ്റ്റാറന്റുകള്‍ക്ക് 18 ശതമാനവും നോണ്‍ എ.സിയില്‍ 12 ശതമാനവുമായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ അഞ്ച് ശതമാനമായി കുറച്ചത്. ഇതോടെ ഭക്ഷണ സാധങ്ങൾക്ക് മുമ്പത്തെ വിലയേക്കാൾ കുറവുണ്ടാകും.
Summary: On Friday, the Goods and Services Tax Council lowered the tax rate for restaurants (barring those located in luxury hotels) to 5% will apply on Wednesday onward.
നികുതി ഏകീകരിച്ചതു സംബന്ധിച്ച ഉത്തരവിന് ബുധനാഴ്ച മുതല്‍ പ്രാബല്യമുണ്ടെന്ന് നികുതിവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 28 ശതമാനം നികുതി തുടരും. 500 രൂപയില്‍ കൂടുതല്‍ വാടക ഇൗടാക്കുന്ന മുറികള്‍ക്ക് നികുതി 18 ശതമാനമായി തുടരും. ഔട്ട്ഡോര്‍ കാറ്ററിങ്ങിനും 18 ശതമാനമായിരിക്കും നികുതി.
നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ 178 ഉല്പന്നങ്ങളുടെ നികുതി 18 ശതമാനമായി കുറച്ചിട്ടുണ്ട്. 228 ഉല്പന്നങ്ങള് ഉണ്ടായിരുന്ന 28 ശതമാനം സ്ലാബില്‍ ഇനി 50 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളു.
നേരത്തെ 75 ലക്ഷം വരെ വിറ്റുവരവുള്ള എ.സി റസ്റ്റാറന്റുകള്‍ക്ക് 18 ശതമാനവും നോണ്‍ എ.സിയില്‍ 12 ശതമാനവുമായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ അഞ്ച് ശതമാനമായി കുറച്ചത്. ഇതോടെ ഭക്ഷണ സാധങ്ങൾക്ക് മുമ്പത്തെ വിലയേക്കാൾ കുറവുണ്ടാകും.
Summary: On Friday, the Goods and Services Tax Council lowered the tax rate for restaurants (barring those located in luxury hotels) to 5% will apply on Wednesday onward.