മിലാന്: (www.kvartha.com 24.11.2017) പീഡനകേസിൽ ബ്രസീൽ ഫുട്‍ബോൾ താരത്തിന് ജയിൽ ശിക്ഷ. സ്‌ട്രൈക്കർ റോബിഞ്ഞോയ്ക്കാണ് ഒമ്പത് വര്‍ഷം തടവു ശിക്ഷ ലഭിച്ചത്. ഇറ്റാലിയന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
റോബിഞ്ഞോയും മറ്റ് അഞ്ച് കൂട്ടാളികളും ചേര്‍ന്ന് 2013 ല്‍ മിലാന് നൈറ്റ് ക്ലബില്‍ അല്‍ബേനിയന്‍ യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. റോബിഞ്ഞോയ്ക്കൊപ്പം കൂട്ടാളികളെയും ശിക്ഷിച്ചു.
ഇറ്റാലിയന്‍ ക്ലബായ എസി മിലാനുവേണ്ടി കളിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2015 ല്‍ എസി മിലാന്വിട്ട റോബിഞ്ഞോക്ക് വേണ്ടി അദ്ദേഹത്തിൻറെ അഭിഭാഷകനാണ് പിന്നീട് കോടതിയില്‍ ഹാജരായിരുന്നത്. കേസില്‍ അപ്പീല്‍ നല്കാന് റോബിഞ്ഞോയ്ക്ക് അവസരമുണ്ട്.
നിരവധി തവണ രാജ്യത്തിന് വേണ്ടി കളിച്ച താരം രണ്ട് വർഷം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചിട്ടുണ്ട് . നിലവിൽ ബ്രസീലിലെ അറ്റ്ലേറ്റിക്കോ മൈനോയ്ക്കായാണ് താരം കളിക്കുന്നത്.
അതേസമയം ആരോപണങ്ങൾക്കെതിരെ താരം പ്രതികരിച്ചു, തനിക്ക് സംഭവത്തിൽ പങ്കില്ലെന്നും നിയമപരമായി തന്നെ ഇതിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Summary: An Italian court ruled the 33-year-old and five other Brazilians assaulted the Albanian woman, who was 22, after plying her with alcohol in a nightclub.The forward, who left AC Milan in 2015 after five years, was not in court but pleaded not guilty via his lawyer.
റോബിഞ്ഞോയും മറ്റ് അഞ്ച് കൂട്ടാളികളും ചേര്‍ന്ന് 2013 ല്‍ മിലാന് നൈറ്റ് ക്ലബില്‍ അല്‍ബേനിയന്‍ യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. റോബിഞ്ഞോയ്ക്കൊപ്പം കൂട്ടാളികളെയും ശിക്ഷിച്ചു.
ഇറ്റാലിയന്‍ ക്ലബായ എസി മിലാനുവേണ്ടി കളിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2015 ല്‍ എസി മിലാന്വിട്ട റോബിഞ്ഞോക്ക് വേണ്ടി അദ്ദേഹത്തിൻറെ അഭിഭാഷകനാണ് പിന്നീട് കോടതിയില്‍ ഹാജരായിരുന്നത്. കേസില്‍ അപ്പീല്‍ നല്കാന് റോബിഞ്ഞോയ്ക്ക് അവസരമുണ്ട്.
നിരവധി തവണ രാജ്യത്തിന് വേണ്ടി കളിച്ച താരം രണ്ട് വർഷം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചിട്ടുണ്ട് . നിലവിൽ ബ്രസീലിലെ അറ്റ്ലേറ്റിക്കോ മൈനോയ്ക്കായാണ് താരം കളിക്കുന്നത്.
അതേസമയം ആരോപണങ്ങൾക്കെതിരെ താരം പ്രതികരിച്ചു, തനിക്ക് സംഭവത്തിൽ പങ്കില്ലെന്നും നിയമപരമായി തന്നെ ഇതിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Summary: An Italian court ruled the 33-year-old and five other Brazilians assaulted the Albanian woman, who was 22, after plying her with alcohol in a nightclub.The forward, who left AC Milan in 2015 after five years, was not in court but pleaded not guilty via his lawyer.