ഷാർജ: (www.kvartha.com 23.11.2017) 8 വയസുകാരനെ മദ്യം കുടിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ 48 കാരനായ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ജോർദാൻ സ്വദേശിയായ നിദാൽ ഐസ അബ്ദുള്ള (48) ആണ് വധ ശിക്ഷക്ക് വിധേയനായത്. ഫെബ്രുവരിയിൽ ഇയാൾ ശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കുന്നതിന് വേണ്ടി ഹരജി നൽകിയെങ്കിലും സ്വീകരിച്ചിരുന്നില്ല.
പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ പ്രത്യേക സംഘമാണ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്. 2016 മെയിലാണ് കേസിനാസ്പദമായ സംഭവം. ഒബൈദ സിദ്ദീഖിയെ പ്രതി വശീകരിച്ച് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
ഒബൈദയെ വിജനമായ സ്ഥലത്തെത്തിച്ച ശേഷം മദ്യം നല്‍കി പ്രതി ലൈംഗീകമായി പീഡിപ്പിക്കുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വര്‍ഖയിലെ മരത്തിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ദുബൈ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഗാരേജിന് സമീപത്തുനിന്നുമാണ് കുട്ടിയെ കാണാതായത്.
പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ പ്രത്യേക സംഘമാണ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്. 2016 മെയിലാണ് കേസിനാസ്പദമായ സംഭവം. ഒബൈദ സിദ്ദീഖിയെ പ്രതി വശീകരിച്ച് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
കാണാതാകുന്നതിന് തൊട്ടു മുമ്പ് പ്രതി കുട്ടിക്കൊപ്പം നില്‍ക്കുന്നത് കണ്ടവരുണ്ട്. ഇതേ തുടര്‍ന്നാണ് അന്വേഷണം പ്രതിയിലേയ്ക്ക് നീങ്ങിയത്. കുട്ടിയുടെ പിതാവിന്റെ സൃഹൃത്താണ് പ്രതി.
Summary: Nidal Eisa Abdullah, the convict who molested and killed eight-year-old boy Obaida in May 2016, was executed today morning, In February, Dubai’s Cassation Court rejected the appeal lodged by the Jordanian convict, Nidal Eisa Abdullah, 48, and upheld his death sentence given by lower courts
Summary: Nidal Eisa Abdullah, the convict who molested and killed eight-year-old boy Obaida in May 2016, was executed today morning, In February, Dubai’s Cassation Court rejected the appeal lodged by the Jordanian convict, Nidal Eisa Abdullah, 48, and upheld his death sentence given by lower courts