ബംഗളൂരു: (wwww.kvartha.com 25.11.2017) കാമുകന്റെ കൂടെ ഒളിച്ചോടിയ മകളെ പിതാവ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ച് മൂടി. പ്രതിയുടെ ആദ്യ ഭാര്യയില്‍ ജനിച്ച മകളും മണ്ടിഗേരി സര്‍ക്കാര്‍ സ്കൂളിലെ 10 ആം ക്ലാസ് വിദ്യാര്‍ഥിനിയുമായ 16 കാരിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തെ തുടർന്ന് പിതാവ് ചിക്ക നരസിംഹയ്യയെ പോലീസ് പിടികൂടി. ഒക്ടോബര്‍ 22ന് വിനായകപ്പനഹള്ളിയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.
മൂന്നു മാസങ്ങള്‍ക്കു മുമ്പ് പ്രദേശത്തെ അന്യജാതിയില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കണ്ടെത്തുകയും പെണ്‍കുട്ടിയെ തിരിച്ച് വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു.
എന്നാൽ നരസിംഹയ്യ ഒളിച്ചോടിയതിന്റെ പേരില്‍ എല്ലാദിവസവും പെണ്‍കുട്ടിയെ വഴക്കുപറഞ്ഞിരുന്നതയായി പോലീസ് പറയുന്നു. അപ്പോഴും പെൺകുട്ടി കാമുകനൊപ്പം പോകണമെന്ന് പറഞ്ഞ് വാശി പിടിച്ചിരുന്നു. തുടർന്ന് പ്രതി മരക്കഷ്ണമുപയോഗിച്ച് മകളുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ വിജനമായ പ്രദേശത്ത് കുഴിച്ചിടുകയായിരുന്നു.
പെണ്‍കുട്ടി സ്കൂളില്‍ വരാഞ്ഞതിനെത്തുടര്‍ന്ന് സംശയം തോന്നിയ സഹപാഠികള്‍ അവരുടെ രക്ഷിതാക്കളെ വിവരം അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം തലവൻ അമിത് സിങ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്ത പോലീസ് ഫോറൻസിക് പരിശോധനക്കായി ലാബിലേക്ക് അയച്ചു.
Image Credit: The Hindu
Summary: In what appears to be an ‘honour killing’, a man from a remote village on the outskirts of the city was arrested on Wednesday for allegedly killing his 16-year-old daughter after she eloped with a boy of another caste
മൂന്നു മാസങ്ങള്‍ക്കു മുമ്പ് പ്രദേശത്തെ അന്യജാതിയില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കണ്ടെത്തുകയും പെണ്‍കുട്ടിയെ തിരിച്ച് വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു.
എന്നാൽ നരസിംഹയ്യ ഒളിച്ചോടിയതിന്റെ പേരില്‍ എല്ലാദിവസവും പെണ്‍കുട്ടിയെ വഴക്കുപറഞ്ഞിരുന്നതയായി പോലീസ് പറയുന്നു. അപ്പോഴും പെൺകുട്ടി കാമുകനൊപ്പം പോകണമെന്ന് പറഞ്ഞ് വാശി പിടിച്ചിരുന്നു. തുടർന്ന് പ്രതി മരക്കഷ്ണമുപയോഗിച്ച് മകളുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ വിജനമായ പ്രദേശത്ത് കുഴിച്ചിടുകയായിരുന്നു.
പെണ്‍കുട്ടി സ്കൂളില്‍ വരാഞ്ഞതിനെത്തുടര്‍ന്ന് സംശയം തോന്നിയ സഹപാഠികള്‍ അവരുടെ രക്ഷിതാക്കളെ വിവരം അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം തലവൻ അമിത് സിങ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്ത പോലീസ് ഫോറൻസിക് പരിശോധനക്കായി ലാബിലേക്ക് അയച്ചു.
Image Credit: The Hindu
Summary: In what appears to be an ‘honour killing’, a man from a remote village on the outskirts of the city was arrested on Wednesday for allegedly killing his 16-year-old daughter after she eloped with a boy of another caste