Follow KVARTHA on Google news Follow Us!
ad

പ്രക്ഷോഭ നായകൻ ഹർദിക് പട്ടേലിന് വൈ കാറ്റഗറി സുരക്ഷ

പട്ടേല്‍ പ്രക്ഷോഭ നായകന്‍ ഹര്‍ദിക് പട്ടേലിന് Patidar leader Hardik Patel on Thursday was accorded Y category security cover by the Central government,
അഹമ്മദാബാദ്: (www.kvartha.com 24.11.2017) പട്ടേല്‍ പ്രക്ഷോഭ നായകന്‍ ഹര്‍ദിക് പട്ടേലിന് വൈ കാറ്റഗറി സുരക്ഷ. ഹര്‍ദിക്കിന് സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷയേര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച മുതല്‍ സി ഐ എസ്‌ എഫ് ഉദ്യോഗസ്ഥരെ ഹര്‍ദിക്കിന്‍റെ സുരക്ഷയ്ക്കായി നിയോഗിക്കും. ആയുധധാരികളായ എട്ടു കമാന്‍ഡോകളാണ് അദ്ദേഹത്തിനൊപ്പം ഉണ്ടാവുക. ഗുജറാത്തില്‍ എവിടെ യാത്ര ചെയ്താലും കമാന്‍ഡോകള്‍ കൂടെയുണ്ടാകും.

സരുക്ഷ ഏര്‍പ്പെടുത്തിയ നടപടിയെ ഹര്‍ദിക് സ്വാഗതം ചെയ്തു. താന്‍ സംസ്ഥാന പോലീസിനെ വിശ്വസിക്കുന്നില്ല. രാജ്യത്തെ ജവാന്‍മാരെയാണ് വിശ്വാസം. അവരുടെ സംരക്ഷണം സ്വാഗതം ചെയ്യുകയാണെന്നും ഹര്‍ദിക് പറഞ്ഞു.

നേരത്തെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ജിതു വാഗനിയുടെ മണ്ഡലത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മോഡിയെ ഹര്‍ദിക് ശക്തമായി വിമര്‍ശിച്ചിരുന്നു. 'വോട്ട് നേടാന്‍ ബി ജെ പി പൊതുവെ പ്രയോഗിക്കുന്ന ആയുധങ്ങളിലൊന്നാണ് വര്‍ഗീയത. ഇത്തരം കുടിലതന്ത്രങ്ങളില്‍ നിങ്ങള്‍ വീഴരുത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വോട്ടുപിടിക്കാന്‍ രണ്ടു പ്രധാന തന്ത്രങ്ങളാണുള്ളത്.


ഒന്ന് ഹിന്ദു - മുസ്‌ലിം വര്‍ഗീയ കാര്‍ഡ്. രണ്ട്, കള്ളക്കണ്ണീരൊഴുക്കല്‍. ഇതു രണ്ടും മോഡി മുമ്പ് വിജയകരമായി പരീക്ഷിച്ചിട്ടുള്ളതാണ്, പലവട്ടം. നിങ്ങള്‍ വോട്ട് ചെയ്യുമ്പോള്‍ വികാരത്തിന് അടിമപ്പെടരുത്. മോഡിയുടെ കള്ളക്കണ്ണീരില്‍ നിങ്ങള്‍ വീണുപോയാല്‍, ശരിയായ തീരുമാനമെടുക്കുന്നതില്‍ നിങ്ങള്‍ക്ക് പിഴച്ചാല്‍, അത് ഭാവിയില്‍ നിങ്ങളെ ദുഖിപ്പിക്കും'ഹര്‍ദിക് പറഞ്ഞു.

Image Credit: PTI

Summary: Patidar leader Hardik Patel on Thursday was accorded Y category security cover by the Central government, following a threat assessment by the Intelligence Bureau. The security cover entails 11 personnel, including two Personal Security Officers