മുംബൈ: (www.kvartha.com 20-11-2017) ഭര്‍ത്താവ് ഇസ്ലാം മതം സ്വീകരിക്കാന്‍ അക്രമത്തിന്റെ മാര്‍ഗം അവലംബിച്ചുവെന്നാരോപിച്ച് മുന്‍ മോഡല്‍ രംഗത്ത്. സമ്മതിക്കാതിരുന്ന തന്നെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് ശാരീരികമായി ഉപദ്രവിച്ചുവെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ സുഹൃത്തിനെതിരെ മാനഭംഗ ആരോപണവും മോഡല്‍ ഉയര്‍ത്തിയിട്ടുണ്ട്.
ലൗ ജിഹാദില്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. ഭര്‍ത്താവിനും സുഹൃത്തിനും എതിരെയാണ് കേസ്. 42കാരിയായ മോഡല്‍ ബാന്ദ്രയില്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ തനിക്കേറ്റ പരിക്കുകള്‍ കാണിച്ചിരുന്നു. മതം മാറാന്‍ സമ്മതിക്കാതിരുന്നതിന് ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചതിന്റെ പരിക്കാണതെന്നും അവര്‍ ആരോപിച്ചു.
ഭര്‍ത്താവിനെതിരെ കരഞ്ഞ് ആരോപണം ഉന്നയിക്കുന്നതിന്റെ വീഡിയോ സോഷ്യല്മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഭര്‍ത്താവ് അടുത്തിടെ ഒരു ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്തതായി അവര്‍ പറയുന്നു. ഇതോടെ വീട്ടില്‍ നിന്നും തന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. താന്‍ ജന്മം കൊണ്ട് ഹിന്ദുവാണെന്നും ഭര്‍ത്താവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും അവര്‍ പറഞ്ഞു.
12 വര്‍ഷം മുന്‍പാണ് മോഡലിന്റെ വിവാഹം. ആദ്യമൊക്കെ മതം മാറണ്ട എന്ന നിലപാടിലായിരുന്നു ഭര്‍ത്താവ്. എന്നാല്‍ ഒരു കുട്ടിയായതോടെ ഇസ്ലാമിലേയ്ക്ക് മാറാന്‍ ഭര്‍ത്താവ് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. മകനെ ഭര്‍ത്താവ് ബ്രെയ്ന്‍ വാഷ് ചെയ്തിരിക്കുകയാണെന്നും മകനെ തൊടാന്‍ പോലും തന്നെ അനുവദിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
പോലീസിന്റെ സഹായം തേടിയാല്‍ കൊല്ലുമെന്നാണ് ഭീഷണി. എപ്പോഴും ഭര്‍ത്താവ് ലൗ ജിഹാദി കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The former model alleged her husband threatened to kill her if she sought the help of the police and added that "they speak about love jihad all the time".
Keywords: National, Love Jihad, Model
ലൗ ജിഹാദില്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. ഭര്‍ത്താവിനും സുഹൃത്തിനും എതിരെയാണ് കേസ്. 42കാരിയായ മോഡല്‍ ബാന്ദ്രയില്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ തനിക്കേറ്റ പരിക്കുകള്‍ കാണിച്ചിരുന്നു. മതം മാറാന്‍ സമ്മതിക്കാതിരുന്നതിന് ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചതിന്റെ പരിക്കാണതെന്നും അവര്‍ ആരോപിച്ചു.
ഭര്‍ത്താവിനെതിരെ കരഞ്ഞ് ആരോപണം ഉന്നയിക്കുന്നതിന്റെ വീഡിയോ സോഷ്യല്മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഭര്‍ത്താവ് അടുത്തിടെ ഒരു ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്തതായി അവര്‍ പറയുന്നു. ഇതോടെ വീട്ടില്‍ നിന്നും തന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. താന്‍ ജന്മം കൊണ്ട് ഹിന്ദുവാണെന്നും ഭര്‍ത്താവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും അവര്‍ പറഞ്ഞു.
12 വര്‍ഷം മുന്‍പാണ് മോഡലിന്റെ വിവാഹം. ആദ്യമൊക്കെ മതം മാറണ്ട എന്ന നിലപാടിലായിരുന്നു ഭര്‍ത്താവ്. എന്നാല്‍ ഒരു കുട്ടിയായതോടെ ഇസ്ലാമിലേയ്ക്ക് മാറാന്‍ ഭര്‍ത്താവ് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. മകനെ ഭര്‍ത്താവ് ബ്രെയ്ന്‍ വാഷ് ചെയ്തിരിക്കുകയാണെന്നും മകനെ തൊടാന്‍ പോലും തന്നെ അനുവദിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
പോലീസിന്റെ സഹായം തേടിയാല്‍ കൊല്ലുമെന്നാണ് ഭീഷണി. എപ്പോഴും ഭര്‍ത്താവ് ലൗ ജിഹാദി കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The former model alleged her husband threatened to kill her if she sought the help of the police and added that "they speak about love jihad all the time".
Keywords: National, Love Jihad, Model