കാസര്‍കോട്: (www.kvartha.com 22.10.2017) തമിഴ്‌നാട് സൂപ്പര്‍താരം വിജയുടെ പുതിയ സിനിമ മെര്‍സിലിനെതിരെ സംഘ്പരിവാര്‍ നടത്തുന്ന നീക്കങ്ങള്‍ ഫാസിസമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ ഈ സിനിമയില്‍ ഉണ്ടെന്നാണ് സംഘ്പരിവാര്‍ പറയുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരെ ആര്‍എസ്എസ് നടത്തുന്ന ഫാസിസ്റ്റ് സമീപനങ്ങളുടെ തുടര്‍ച്ചയാണ് ഈ സംഭവവും.
സിനിമയും നാടകവും എഴുത്തും മാധ്യമപ്രവര്‍ത്തനവും തങ്ങള്‍ നിശ്ചയിക്കുന്ന രീതിയില്‍ ആകണമെന്നാണ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്നത്. ഇത്തരത്തിലുള്ള ശ്രമങ്ങളെ ജനാധിപത്യ- മതേതര വിശ്വാസികള്‍ ചെറുത്തുതോല്‍പിക്കണമെന്ന് കോടിയേരി പറഞ്ഞു.
സിനിമയും നാടകവും എഴുത്തും മാധ്യമപ്രവര്‍ത്തനവും തങ്ങള്‍ നിശ്ചയിക്കുന്ന രീതിയില്‍ ആകണമെന്നാണ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്നത്. ഇത്തരത്തിലുള്ള ശ്രമങ്ങളെ ജനാധിപത്യ- മതേതര വിശ്വാസികള്‍ ചെറുത്തുതോല്‍പിക്കണമെന്ന് കോടിയേരി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kodiyeri Balakrishnan, Vijay, Cinema, Kodiyeri Balakrishnan on controversy over Vijay's movie Mersal
Keywords: Kasaragod, Kerala, News, Kodiyeri Balakrishnan, Vijay, Cinema, Kodiyeri Balakrishnan on controversy over Vijay's movie Mersal