Follow KVARTHA on Google news Follow Us!
ad

ഹാദിയയെ മതം മാറ്റിയത് ഹോമിയോ മരുന്ന് നല്‍കി, നിഷ്‌കളങ്ക ആയത് കൊണ്ടാണ് ഹാദിയയെ കുടുക്കാന്‍ പറ്റിയത്, അത് മാതാപിതാക്കളുടെ തകരാറാണെന്നും ശശികല

ഡോ. ഹാദിയയെ ഹോമിയോ മരുന്ന് കൊടുത്ത് മതം മാറ്റിയതാണെന്ന വിചിത്ര വാദവുShashikala teacher on Hadiya, Kerala, Kochi, palakkad, High Court, Communal violence, BJP, KP Shashikala on Hadiya converting issue
പാലക്കാട്: (www.kvartha.com 19.09.2017) ഡോ. ഹാദിയയെ ഹോമിയോ മരുന്ന് കൊടുത്ത് മതം മാറ്റിയതാണെന്ന വിചിത്ര വാദവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചര്‍. നിഷ്‌കളങ്ക ആയതുകൊണ്ടാണ് ഹാദിയയെ കുടുക്കാന്‍ പറ്റിയതെന്നും അത് മാതാപിതാക്കളുടെ തകരാറാണെന്നും ശശികല പ്രതികരിച്ചു. ശശികല ഡോ. ഹാദിയയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച കാര്യം അറിഞ്ഞ് നാരദാ ന്യൂസ് വിളിച്ചപ്പോഴായിരുന്നു ശശികലയുടെ പ്രതികരണം.

കോട്ടയത്ത് നടന്ന ശ്രീകൃഷ്ണ ജയന്തി പരിപാടിക്ക് ശേഷം താന്‍ ഹാദിയയുടെ നാട്ടില്‍ പോയിരുന്നു. എന്നാല്‍ ഹാദിയയെ കാണാന്‍ കഴിഞ്ഞില്ലെന്നും മാതാപിതാക്കളുമായാണ് സംസാരിച്ചതെന്നും ശശികല വെളിപ്പെടുത്തി. അവിടെതന്നെയുള്ള ഹാദിയയുടെ അച്ഛന്റെ പെങ്ങളുടെ വീട്ടില്‍വച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ശശികല പറഞ്ഞു.



ഹാദിയയുടെ കാര്യങ്ങള്‍ സംസാരിച്ചു. ഇത്തരം കാര്യങ്ങള്‍ ഇനി നടക്കാതിരിക്കാന്‍ ഇതില്‍ എന്ത് ചതിയാണ് നടന്നതെന്ന് അറിയാനായിരുന്നു ഉദ്ദേശമെന്നും ശശികല പറഞ്ഞു. വിവരശേഖരണത്തിന്റെ ഭാഗമായാണ് അവിടെ പോയത്. അവര്‍ പറഞ്ഞ പല കാര്യങ്ങളും മാധ്യമങ്ങളില്‍ വന്നതാണ്. എന്നാല്‍ വരാത്ത കാര്യമുണ്ട്. ഒരു ഹോമിയോ ഡോക്ടറാണ് തന്നോട് അക്കാര്യം പറഞ്ഞതെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

ഇവരെ കാണാന്‍ പോകുന്നതിനു മുമ്പായി തന്നോട് ഒരു ഹോമിയോ ഡോക്ടര്‍ ഒരു കാര്യം പറഞ്ഞിരുന്നുവെന്നും അത് ഹോമിയോ മെഡിക്കല്‍ കോളജുകളുമായി ബന്ധപ്പെട്ട് ധാരാളം അന്വേഷണം നടക്കുന്നുണ്ടെന്നതായിരുന്നുവെന്നും ശശികല പറയുന്നു. അത് കേരളത്തിലാണെങ്കിലും തമിഴ്‌നാട്ടിലാണെങ്കിലും നടക്കുന്നുണ്ട്. ഹോമിയോ അല്ലെങ്കില്‍ മറ്റു വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട കുട്ടികളാണ് ഈ കെണിയില്‍ അധികവും പെടുന്നത്. ഭൂരിപക്ഷവും അവരാണ്.

ഹോമിയോയില്‍ ഒരു മരുന്നുണ്ട്. താന്‍ വിശ്വസിച്ചത് കൊണ്ടല്ല ഇത് പറയുന്നത്. ചിലപ്പോഴൊക്കെ ആശുപത്രിയില്‍ പോകാന്‍ സമ്മതിക്കാത്ത രോഗികള്‍ക്ക് ഇതു കൊടുക്കാറുണ്ട്. ഈ വിവരം ആ ഹോമിയോ ഡോക്ടറാണ് പറഞ്ഞത്.

മൂന്ന് വര്‍ഷം ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് മകള്‍ മരുന്ന് കഴിക്കാന്‍ തുടങ്ങിയതെന്ന് ഹാദിയയുടെ അമ്മ പറഞ്ഞു. ഇങ്ങനെ ഒരു മരുന്നുണ്ടെങ്കില്‍ വൈദ്യരംഗത്ത് ഉള്ളവര്‍ ഇതേപ്പറ്റി ചിന്തിക്കണം. ഇങ്ങനെ പോകുന്ന കുട്ടികള്‍ യുക്തിക്ക് നിരക്കാത്ത വിധമാണ് സംസാരിക്കുന്നതെന്നും ശശികല പറഞ്ഞു. ജസീന തന്നതാണ് എന്നു പറഞ്ഞാണ് കഴിച്ചിരുന്നത്. യാത്ര ചെയ്താലും മറ്റും പനി വരാതിരിക്കാനുള്ള മരുന്നാണ്. ജസീന ഇവളുടെ ക്ലാസ്‌മേറ്റായിരുന്നുവെന്നും അമ്മ പറഞ്ഞതായി ശശികല പറഞ്ഞു. അപ്പോഴാണ് ക്ലാസ്‌മേറ്റായ ജസീനക്ക് എങ്ങനെ മരുന്നു പറഞ്ഞു കൊടുക്കാനാവും എന്നു ചിന്തിച്ചതെന്നും ശശികല പറയുന്നു. ഇവള്‍ ഇക്കാര്യം ഇത്രകാലം തന്നോട് പറഞ്ഞില്ലായിരുന്നുവെന്നായിരുന്നു അച്ഛന്റെ മറുപടി.

അപ്പോള്‍, നിങ്ങളുടെ കുട്ടിയുടെ തകരാറാണ്, അവള്‍ ഇത്ര ഇന്നസെന്റ് ആയതു കൊണ്ടാണ് കുടുക്കാന്‍ പറ്റിയതെന്ന് താന്‍ പറഞ്ഞു. മാജിക്കും മെസ്മറിസും മരുന്നുമൊക്കെ കുടുക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്ന് തന്റെ കൂട്ടത്തിലുള്ളവരും പറഞ്ഞതായി ശശികല അവകാശപ്പെടുന്നു. ഇങ്ങനെയൊരു മരുന്നുണ്ടെങ്കില്‍ വൈദ്യരംഗത്തുള്ളവര്‍ ഇതേ പറ്റി ചിന്തിക്കണമെന്നും അന്വേഷിക്കണമെന്നും പറയുന്ന ശശികല ആ കുട്ടിയും ഇങ്ങനെ പോകുന്ന എല്ലാ കുട്ടികളും തീരെ യുക്തിക്ക് അടിസ്ഥാനമില്ലാത്ത വിധത്തിലാണ് സംസാരിക്കുന്നതെന്നും ആരോപിക്കുന്നു.

ഹാദിയ ഹിന്ദുമതത്തിലേക്കാണോ ഇസ്ലാം മതത്തിലേക്കാണോ വരുന്നത് എന്നതല്ല പ്രശ്‌നം. ഇതിന്റെ പിന്നില്‍ നടക്കുന്ന കളികള്‍ വെളിച്ചത്തുകൊണ്ടുവരണം. അഖിലയുടെ വിഷയത്തില്‍ മുസ്ലീം ലീഗിന്റെ പങ്ക് അന്വേഷിക്കണമെന്നും ശശികല പറഞ്ഞു. ഹാദിയയുടെ വിവാഹം ലീഗിന്റെ ഒരു വക്കീലാണ് പാണക്കാട് തങ്ങളുടെ കാര്‍മികത്വത്തില്‍ നടത്തിക്കൊടുത്തത്. തങ്ങളുടെ ആശിര്‍വാദവും ഉണ്ടായിരുന്നു. മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയുമായി പോയത് മുനവറലി തങ്ങളാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു.


Keywords: Shashikala teacher on Hadiya, Kerala, Kochi, palakkad, High Court, Communal violence, BJP, KP Shashikala on Hadiya converting issue