കൊച്ചി: (www.kvartha.com 24.09.2017) സെപ്റ്റംബര്‍ 28 നു തീയേറ്ററുകളിലെത്തുന്ന ദിലീപിന്റെ രാമലീലയെ മഞ്ജു വാര്യര്‍ പിന്തുണച്ചതിന്റെ രഹസ്യം തേടുകയാണ് സിനിമാ വൃത്തങ്ങളിലുള്ളവര്‍. ഇത്രയൊക്കെ നടന്നിട്ടും മഞ്ജു ദിലീപ് നായകനായുള്ള ചിത്രത്തെ പിന്തുണച്ചതിന് പിന്നില്‍ മറ്റു ചില കാരണങ്ങളുണ്ടെന്നാണ് സംസാരം.
മഞ്ജു വാര്യര്‍ നായികയായെത്തുന്ന 'ഉദാഹരണം സുജാത'യും 28ന് തന്നെയാണ് തീയേറ്ററുകളില്‍ എത്തുന്നത്. അതുകൊണ്ടാണ് രാമലീലയ്‌ക്കെതിരെ നിലപാട് സ്വീകരിക്കാതിരിക്കാന്‍ കാരണം. രാമലീലയ്‌ക്കെതിരെ പ്രതികരിച്ചാല്‍ അത് തന്റെ സിനിമയെ ബാധിക്കുമെന്നത് മുന്നില്‍ കണ്ടാണ് മഞ്ജു ഇത്തരത്തിലൊരു മൃതുസമീപനം കൈകൊണ്ടത്. ഇപ്പോഴത്തെ നിലപാട് മഞ്ജുവിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇതുകൂടാതെ രാമലീലയ്‌ക്കെതിരെ നിലപാടെടുത്താല്‍ തന്റെ സിനിമയെ പരാജയപ്പെടുത്താന്‍ ദിലീപ് ആരാധകര്‍ രംഗത്തുവരുമെന്നതും മഞ്ജു മുന്‍കൂട്ടി കണ്ടു.
തീയേറ്റര്‍ ഉടമകള്‍ക്കിടയില്‍ ദിലീപിന് തന്നെയാണ് ഇപ്പോഴും പിടിപാടുള്ളത്. അതുകൊണ്ടുതന്നെ രാമലീലയെ എതിര്‍ത്ത് 'ഉദാഹരണം സുജാത'യ്ക്ക് മുന്നേറാന്‍ കഴിയില്ലെന്ന ഉത്തമ ബോധ്യം അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്. അവര്‍കൂടി ഇടപെട്ടാണ് മഞ്ജു ഫേസ്ബുക്കില്‍ ഇത്തരമൊരു പോസ്റ്റിട്ടത്. അതേസമയം രാമലീല എന്ന ചിത്രത്തെ മാത്രമാണ് മഞ്ജു പിന്തുണച്ചതെന്നാണ് സിനിമാ വൃത്തങ്ങള്‍ പറയുന്നത്. ഒരാള്‍ കേസില്‍ പ്രതിയായതിനു സിനിമ എന്ത് പിഴച്ചുവെന്നും, സിനിമ ഒരു കൂട്ടം ആളുകളുടെ അധ്വാനമാണെന്നുമാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്.
മഞ്ജു വാര്യറുടെ കുറിപ്പ്
ഇത് ഒരു ഉദാഹരണമാകരുത്
'ഉദാഹരണം സുജാത' ഈ മാസം 28ന് തീയറ്ററുകളിലെത്തുകയാണ്. ഏറെ ആസ്വദിച്ചു ചെയ്ത സിനിമയാണിത്. സുജാതയായിരുന്ന ഓരോ നിമിഷവും ഓരോ അനുഭവമായിരുന്നു. അവളെ നിങ്ങള്‍ക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുജോര്‍ജും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ഫാന്റം പ്രവീണാണ്. ചിത്രീകരണത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന തിരുവനന്തപുരത്തിന് പ്രത്യേകിച്ച് ചെങ്കല്‍ച്ചൂള നിവാസികള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി. സുജാതയ്ക്ക് തൊട്ടുകാണിക്കാന്‍ സ്‌നേഹത്തിന്റെ ഉദാഹരണങ്ങളൊരുപാട് തന്നു,നിങ്ങള്‍. കോട്ടണ്‍ഹില്‍സ്‌കൂളിലെയും അട്ടക്കുളങ്ങര സ്‌കൂളിലെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹകരണവും എടുത്തുപറയേണ്ടതാണ്. എല്ലാവരെയും ഓര്‍ക്കുന്നു...സുജാത പ്രേക്ഷകരുടെയും പ്രിയപ്പെട്ടവളായി മാറുമെന്നാണ് പ്രതീക്ഷ.
'ഉദാഹരണം സുജാത'യ്‌ക്കൊപ്പം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രമാണ് 'രാമലീല'. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തീയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍വരെയെത്തി അത്. പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല,ഒരുപാടുപേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം. സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ഥത്തില്‍ ആനന്ദിക്കുന്നത്. അത് പണത്തേക്കാള്‍ വലുതാണ് താനും. അതിനുവേണ്ടിയാണ് അവര്‍ രാപകലില്ലാതെ പ്രയത്‌നിക്കുന്നതും. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്. ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്. സിനിമയെ തീയറ്ററുകളില്‍നിന്ന് അകറ്റിയാല്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ നിര്‍മാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ. 'രാമലീല', ടോമിച്ചന്‍മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രഡിറ്റ് കാര്‍ഡില്‍പോലും പേരുവരാത്തവരുടേയുമാണ്. സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ല. 'രാമലീല' പ്രേക്ഷകര്‍ കാണട്ടെ...കാഴ്ചയുടെ നീതി പുലരട്ടെ...
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, Entertainment, Manju Warrier, Dileep, Trending, Facebook, Ramaleela.
മഞ്ജു വാര്യര്‍ നായികയായെത്തുന്ന 'ഉദാഹരണം സുജാത'യും 28ന് തന്നെയാണ് തീയേറ്ററുകളില്‍ എത്തുന്നത്. അതുകൊണ്ടാണ് രാമലീലയ്‌ക്കെതിരെ നിലപാട് സ്വീകരിക്കാതിരിക്കാന്‍ കാരണം. രാമലീലയ്‌ക്കെതിരെ പ്രതികരിച്ചാല്‍ അത് തന്റെ സിനിമയെ ബാധിക്കുമെന്നത് മുന്നില്‍ കണ്ടാണ് മഞ്ജു ഇത്തരത്തിലൊരു മൃതുസമീപനം കൈകൊണ്ടത്. ഇപ്പോഴത്തെ നിലപാട് മഞ്ജുവിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇതുകൂടാതെ രാമലീലയ്‌ക്കെതിരെ നിലപാടെടുത്താല്‍ തന്റെ സിനിമയെ പരാജയപ്പെടുത്താന്‍ ദിലീപ് ആരാധകര്‍ രംഗത്തുവരുമെന്നതും മഞ്ജു മുന്‍കൂട്ടി കണ്ടു.
തീയേറ്റര്‍ ഉടമകള്‍ക്കിടയില്‍ ദിലീപിന് തന്നെയാണ് ഇപ്പോഴും പിടിപാടുള്ളത്. അതുകൊണ്ടുതന്നെ രാമലീലയെ എതിര്‍ത്ത് 'ഉദാഹരണം സുജാത'യ്ക്ക് മുന്നേറാന്‍ കഴിയില്ലെന്ന ഉത്തമ ബോധ്യം അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്. അവര്‍കൂടി ഇടപെട്ടാണ് മഞ്ജു ഫേസ്ബുക്കില്‍ ഇത്തരമൊരു പോസ്റ്റിട്ടത്. അതേസമയം രാമലീല എന്ന ചിത്രത്തെ മാത്രമാണ് മഞ്ജു പിന്തുണച്ചതെന്നാണ് സിനിമാ വൃത്തങ്ങള്‍ പറയുന്നത്. ഒരാള്‍ കേസില്‍ പ്രതിയായതിനു സിനിമ എന്ത് പിഴച്ചുവെന്നും, സിനിമ ഒരു കൂട്ടം ആളുകളുടെ അധ്വാനമാണെന്നുമാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്.
മഞ്ജു വാര്യറുടെ കുറിപ്പ്
ഇത് ഒരു ഉദാഹരണമാകരുത്
'ഉദാഹരണം സുജാത' ഈ മാസം 28ന് തീയറ്ററുകളിലെത്തുകയാണ്. ഏറെ ആസ്വദിച്ചു ചെയ്ത സിനിമയാണിത്. സുജാതയായിരുന്ന ഓരോ നിമിഷവും ഓരോ അനുഭവമായിരുന്നു. അവളെ നിങ്ങള്‍ക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുജോര്‍ജും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ഫാന്റം പ്രവീണാണ്. ചിത്രീകരണത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന തിരുവനന്തപുരത്തിന് പ്രത്യേകിച്ച് ചെങ്കല്‍ച്ചൂള നിവാസികള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി. സുജാതയ്ക്ക് തൊട്ടുകാണിക്കാന്‍ സ്‌നേഹത്തിന്റെ ഉദാഹരണങ്ങളൊരുപാട് തന്നു,നിങ്ങള്‍. കോട്ടണ്‍ഹില്‍സ്‌കൂളിലെയും അട്ടക്കുളങ്ങര സ്‌കൂളിലെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹകരണവും എടുത്തുപറയേണ്ടതാണ്. എല്ലാവരെയും ഓര്‍ക്കുന്നു...സുജാത പ്രേക്ഷകരുടെയും പ്രിയപ്പെട്ടവളായി മാറുമെന്നാണ് പ്രതീക്ഷ.
'ഉദാഹരണം സുജാത'യ്‌ക്കൊപ്പം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രമാണ് 'രാമലീല'. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തീയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍വരെയെത്തി അത്. പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല,ഒരുപാടുപേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം. സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ഥത്തില്‍ ആനന്ദിക്കുന്നത്. അത് പണത്തേക്കാള്‍ വലുതാണ് താനും. അതിനുവേണ്ടിയാണ് അവര്‍ രാപകലില്ലാതെ പ്രയത്‌നിക്കുന്നതും. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്. ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്. സിനിമയെ തീയറ്ററുകളില്‍നിന്ന് അകറ്റിയാല്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ നിര്‍മാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ. 'രാമലീല', ടോമിച്ചന്‍മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രഡിറ്റ് കാര്‍ഡില്‍പോലും പേരുവരാത്തവരുടേയുമാണ്. സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ല. 'രാമലീല' പ്രേക്ഷകര്‍ കാണട്ടെ...കാഴ്ചയുടെ നീതി പുലരട്ടെ...
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, Entertainment, Manju Warrier, Dileep, Trending, Facebook, Ramaleela.