ന്യൂയോര്‍ക്ക്:(www.kvartha.com 24.09.2017) ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ തിരിച്ചടിച്ച് പാകിസ്ഥാന്‍. പാകിസ്ഥാന്‍ ഭീകരതയുടെ ഫാക്ടറിയാണെന്ന ഇന്ത്യയുടെ പ്രസ്താവനക്ക് മറുപടിയുമായി യുഎന്നിലെ പാക് പ്രതിനിധി മലീഹ ലോധിയാണ് രംഗത്തെത്തിയത്. ഗാന്ധിയെ കൊന്നവരാണ് ഇന്ത്യ ഭരിക്കുന്നതെന്നും ഗാന്ധി വധത്തില്‍ കുറ്റം ചുമത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജെന്നും അവര്‍ പറഞ്ഞു.
കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യന്‍ നേതാക്കളുടെ കൈകളില്‍ മുസ്ലീങ്ങളുടെ രക്തക്കറയുണ്ടെന്നും പാകിസ്ഥാന്‍ ആരോപിച്ചു. കാശ്മീരിലെ ഇന്ത്യയുടെ അതിക്രമങ്ങള്‍ യുഎന്‍ അന്വേഷിക്കണം. ദക്ഷിണേഷ്യയിലെ ഭീകരവാദത്തിന്റെ മാതാവാണ് ഇന്ത്യ. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇന്ത്യ ഭീകരവാദങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമല്ല ഇന്ത്യ, ഏറ്റവും വലിയ കാപട്യത്തിന്റെ ഉടമകളാണെന്നും ലോധി കുറ്റപ്പെടുത്തി.
ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തടയാന്‍ രാജ്യാന്തര സമൂഹം ഒന്നിക്കണമെന്നും മലീഹ ആവശ്യപ്പെട്ടു. പ്രസംഗത്തിനിടെ കാശ്മീരില്‍ പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ യുവതിയുടെ ചിത്രം മലീഹ ഉയര്‍ത്തി കാണിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനമാണ് ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെ സുഷമ സ്വരാജ് ഉന്നയിച്ചത്. ഇന്ത്യ ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കുമ്പോള്‍ ഭീകരവാദികളും ജിഹാദികളും മാത്രമാണ് പാകിസ്ഥാന്റെ സംഭാവനയെന്നായിരുന്നു സുഷമയുടെ പ്രസ്താവന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യന്‍ നേതാക്കളുടെ കൈകളില്‍ മുസ്ലീങ്ങളുടെ രക്തക്കറയുണ്ടെന്നും പാകിസ്ഥാന്‍ ആരോപിച്ചു. കാശ്മീരിലെ ഇന്ത്യയുടെ അതിക്രമങ്ങള്‍ യുഎന്‍ അന്വേഷിക്കണം. ദക്ഷിണേഷ്യയിലെ ഭീകരവാദത്തിന്റെ മാതാവാണ് ഇന്ത്യ. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇന്ത്യ ഭീകരവാദങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമല്ല ഇന്ത്യ, ഏറ്റവും വലിയ കാപട്യത്തിന്റെ ഉടമകളാണെന്നും ലോധി കുറ്റപ്പെടുത്തി.
ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തടയാന്‍ രാജ്യാന്തര സമൂഹം ഒന്നിക്കണമെന്നും മലീഹ ആവശ്യപ്പെട്ടു. പ്രസംഗത്തിനിടെ കാശ്മീരില്‍ പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ യുവതിയുടെ ചിത്രം മലീഹ ഉയര്‍ത്തി കാണിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനമാണ് ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെ സുഷമ സ്വരാജ് ഉന്നയിച്ചത്. ഇന്ത്യ ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കുമ്പോള്‍ ഭീകരവാദികളും ജിഹാദികളും മാത്രമാണ് പാകിസ്ഥാന്റെ സംഭാവനയെന്നായിരുന്നു സുഷമയുടെ പ്രസ്താവന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, New York, UN, India, Pakistan, Terrorism, Politics, Gandhi Killers, Ruling Front, Sushama Swaraj, Kashmir, Allegation, Criticize