കണ്ണൂര്‍: (www.kvartha.com 15.09.2017) മുയ്യത്തുനിന്നും കാണാതായ 17 കാരിയെ എറണാകുളത്തുനിന്നും പോലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ സെപ്തംബര്‍ ഒന്‍പതിന് വൈകിട്ട് വീടുവിട്ട 17കാരിയെയാണ് എറണാകുളം സൗത്ത് പോലീസിന്റെ സഹായത്തോടെ കഴിഞ്ഞദിവസം കണ്ടെത്തിയത്.
പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞതെന്ന് പോലീസ് പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന ചെറുപ്പക്കാര്‍ക്കൊപ്പം കാസര്‍കോടും മറ്റും ചുറ്റിയടിച്ച് എറണാകുളത്ത് എത്തിപ്പെടുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലൂടെയാണ് പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞത്. അതിനിടെ പെണ്‍കുട്ടിയുമായി ഫോണിലൂടെ നിരന്തരം ബന്ധപ്പെടാറുള്ള പത്തോളം ചെറുപ്പക്കാരെ പോലീസ് ചോദ്യം ചെയ്യാനായി തളിപ്പറമ്പിലേക്ക് വിളിച്ചുവരുത്തിയിരുന്നു. മലബാറിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണിവര്‍.
ഒരിക്കല്‍ പോലും ഇവര്‍ പെണ്‍കുട്ടിയെ നേരില്‍ കണ്ടിട്ടില്ല. ശബ്ദം കൊണ്ട് മാത്രമാണ് പരിചയം. താന്‍ അതിസമ്പന്നയാണെന്നും അഞ്ചുവീടുകള്‍ തനിക്ക് സ്വന്തമായുണ്ടെന്നും മറ്റും തെറ്റിദ്ധരിപ്പിച്ചാണ് പലപ്പോഴും പെണ്‍കുട്ടി യുവാക്കളെ വലയിലാക്കുന്നത്. അതിനൊപ്പം പേരും സ്ഥലവും മാറ്റിപ്പറയുകയും ചെയ്യുമെന്നും പോലീസ് പറയുന്നു.
350 ഓളം ഫേസ്ബുക്ക് സുഹൃത്തുത്തുക്കളാണ് പെണ്‍കുട്ടിക്കുള്ളത്. സെപ്തംബര്‍ ഒന്‍പതിന് വീടുവിട്ട പെണ്‍കുട്ടി പരശ്ശിനിക്കടവിലെത്തിയശേഷം കാസര്‍കോട് സ്വദേശിയെ വിളിച്ചുവരുത്തി കൂടെപ്പോരുകയായിരുന്നു. പിറ്റേന്ന് കാസര്‍കോട് എത്തിയ പെണ്‍കുട്ടി ചപ്പാരക്കടവ് മംഗര സ്വദേശിക്കൊപ്പം എറണാകുളത്തെത്തി. ഇരുവരുടേയും മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.
എറണാകുളം പോലീസിന് പെണ്‍കുട്ടിയുടെ ഫോട്ടോ കൈമാറിയതിനെ തുടര്‍ന്നാണ് എളുപ്പത്തില്‍ കണ്ടെത്തി കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത്. തളിപ്പറമ്പ് പോലീസ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവരാനായി എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞതെന്ന് പോലീസ് പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന ചെറുപ്പക്കാര്‍ക്കൊപ്പം കാസര്‍കോടും മറ്റും ചുറ്റിയടിച്ച് എറണാകുളത്ത് എത്തിപ്പെടുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലൂടെയാണ് പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞത്. അതിനിടെ പെണ്‍കുട്ടിയുമായി ഫോണിലൂടെ നിരന്തരം ബന്ധപ്പെടാറുള്ള പത്തോളം ചെറുപ്പക്കാരെ പോലീസ് ചോദ്യം ചെയ്യാനായി തളിപ്പറമ്പിലേക്ക് വിളിച്ചുവരുത്തിയിരുന്നു. മലബാറിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണിവര്‍.
ഒരിക്കല്‍ പോലും ഇവര്‍ പെണ്‍കുട്ടിയെ നേരില്‍ കണ്ടിട്ടില്ല. ശബ്ദം കൊണ്ട് മാത്രമാണ് പരിചയം. താന്‍ അതിസമ്പന്നയാണെന്നും അഞ്ചുവീടുകള്‍ തനിക്ക് സ്വന്തമായുണ്ടെന്നും മറ്റും തെറ്റിദ്ധരിപ്പിച്ചാണ് പലപ്പോഴും പെണ്‍കുട്ടി യുവാക്കളെ വലയിലാക്കുന്നത്. അതിനൊപ്പം പേരും സ്ഥലവും മാറ്റിപ്പറയുകയും ചെയ്യുമെന്നും പോലീസ് പറയുന്നു.
350 ഓളം ഫേസ്ബുക്ക് സുഹൃത്തുത്തുക്കളാണ് പെണ്‍കുട്ടിക്കുള്ളത്. സെപ്തംബര്‍ ഒന്‍പതിന് വീടുവിട്ട പെണ്‍കുട്ടി പരശ്ശിനിക്കടവിലെത്തിയശേഷം കാസര്‍കോട് സ്വദേശിയെ വിളിച്ചുവരുത്തി കൂടെപ്പോരുകയായിരുന്നു. പിറ്റേന്ന് കാസര്‍കോട് എത്തിയ പെണ്‍കുട്ടി ചപ്പാരക്കടവ് മംഗര സ്വദേശിക്കൊപ്പം എറണാകുളത്തെത്തി. ഇരുവരുടേയും മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.
എറണാകുളം പോലീസിന് പെണ്‍കുട്ടിയുടെ ഫോട്ടോ കൈമാറിയതിനെ തുടര്‍ന്നാണ് എളുപ്പത്തില്‍ കണ്ടെത്തി കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത്. തളിപ്പറമ്പ് പോലീസ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവരാനായി എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്.
Also Read:
അക്രമത്തിന് അയവില്ല; കട തീവെച്ച് നശിപ്പിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Missing girl found in Ernakulam, Kannur, News, Police, Missing, Girl, kasaragod, Phone call, Youth, Facebook, Kerala.
Keywords: Missing girl found in Ernakulam, Kannur, News, Police, Missing, Girl, kasaragod, Phone call, Youth, Facebook, Kerala.