കൊച്ചി: (www.kvartha.com 19.07.2017) നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനാ കേസില്‍ അറസ്റ്റ് ചെയ്ത് ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ കുരുക്ക് ദിനം പ്രതി മുറുകുന്നു. നടിയെ ആക്രമിച്ച ക്വട്ടേഷന്‍ വിജയിച്ചാല്‍ മഞ്ജുവിനെയും സമാന രീതിയില്‍ കുടുക്കാന്‍ ദിലീപ് പള്‍സര്‍ സുനിയ്ക്കു ക്വട്ടേഷന്‍ നല്‍കിയെന്ന പുതിയ വിവരം അനേഷണസംഘത്തിന് ലഭിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ട്. കാക്കനാട് ജയിലില്‍ കിടക്കുന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിയാനുള്ള പ്രധാന കാരണം ആക്രമണത്തിനിരയായ നടി മഞ്ജുവിനു മുന്നില്‍ വെളിപ്പെടുത്തിയ കാവ്യയുമായുള്ള അവിശുദ്ധ ബന്ധമാണ്. ഇതിലുള്ള വൈരാഗ്യമാണ് ദിലീപിനെക്കൊണ്ട് നടിയ്‌ക്കെതിരെ പള്‍സര്‍ സുനിയെ ഉപയോഗിച്ചു ക്വട്ടേഷന്‍ കൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പള്‍സറിനെയും കൂട്ടുപ്രതികളെയും ദിലീപിനെയും പ്രതിയാക്കി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, ആദ്യം പള്‍സറും ദിലീപും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ പോലീസിനു സാധിച്ചിരുന്നില്ല. പിന്നീട് ജയിലിനുള്ളില്‍ നിന്നും പള്‍സര്‍ എഴുതിയ കത്താണ് ദിലീപിനെ കുടുക്കിയത്. പള്‍സറുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും പള്‍സറിനെ തനിക്ക് അറിയില്ലെന്നുമാണ് ദിലീപ് സംഭവവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടങ്ങളില്‍ പറഞ്ഞിരുന്നത്.
പള്‍സറിന്റെ കത്തില്‍ സൗണ്ട് തോമാ മുതല്‍ ജോസേട്ടന്‍സ് പൂരം വരെ എന്നൊരു പരാമര്‍ശമുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ ദിലീപും സുനിയും ചേര്‍ന്നു മറ്റെന്തൊക്കെയോ പ്ലാന്‍ ചെയ്തിരുന്നു എന്ന സൂചന ആദ്യം മുതല്‍ തന്നെ പോലീസിനു ലഭിച്ചിരുന്നു. സുനി ജയിലിലായാലും മഞ്ജുവിനെതിരായ ആക്രമണം നടക്കുന്ന രീതിയിലാണ് ക്വട്ടേഷന്‍ പ്ലാന്‍ ചെയ്തിരിക്കുന്നതെന്നാണ് സൂചന.
ഇതിനായി കൊച്ചിയിലെ തന്നെ പ്രധാന സിനിമാ ഗുണ്ടയെ തന്നെയാണ് നിയോഗിച്ചിരിക്കുന്നതെന്നും പോലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നു മഞ്ജുവിനു സുരക്ഷ ശക്തമാക്കാനാണ് പോലീസ് ഇപ്പോള്‍ ആലോചിക്കുന്നത്.
മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിയാനുള്ള പ്രധാന കാരണം ആക്രമണത്തിനിരയായ നടി മഞ്ജുവിനു മുന്നില്‍ വെളിപ്പെടുത്തിയ കാവ്യയുമായുള്ള അവിശുദ്ധ ബന്ധമാണ്. ഇതിലുള്ള വൈരാഗ്യമാണ് ദിലീപിനെക്കൊണ്ട് നടിയ്‌ക്കെതിരെ പള്‍സര്‍ സുനിയെ ഉപയോഗിച്ചു ക്വട്ടേഷന്‍ കൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പള്‍സറിനെയും കൂട്ടുപ്രതികളെയും ദിലീപിനെയും പ്രതിയാക്കി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, ആദ്യം പള്‍സറും ദിലീപും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ പോലീസിനു സാധിച്ചിരുന്നില്ല. പിന്നീട് ജയിലിനുള്ളില്‍ നിന്നും പള്‍സര്‍ എഴുതിയ കത്താണ് ദിലീപിനെ കുടുക്കിയത്. പള്‍സറുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും പള്‍സറിനെ തനിക്ക് അറിയില്ലെന്നുമാണ് ദിലീപ് സംഭവവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടങ്ങളില്‍ പറഞ്ഞിരുന്നത്.
പള്‍സറിന്റെ കത്തില്‍ സൗണ്ട് തോമാ മുതല്‍ ജോസേട്ടന്‍സ് പൂരം വരെ എന്നൊരു പരാമര്‍ശമുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ ദിലീപും സുനിയും ചേര്‍ന്നു മറ്റെന്തൊക്കെയോ പ്ലാന്‍ ചെയ്തിരുന്നു എന്ന സൂചന ആദ്യം മുതല്‍ തന്നെ പോലീസിനു ലഭിച്ചിരുന്നു. സുനി ജയിലിലായാലും മഞ്ജുവിനെതിരായ ആക്രമണം നടക്കുന്ന രീതിയിലാണ് ക്വട്ടേഷന്‍ പ്ലാന്‍ ചെയ്തിരിക്കുന്നതെന്നാണ് സൂചന.
ഇതിനായി കൊച്ചിയിലെ തന്നെ പ്രധാന സിനിമാ ഗുണ്ടയെ തന്നെയാണ് നിയോഗിച്ചിരിക്കുന്നതെന്നും പോലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നു മഞ്ജുവിനു സുരക്ഷ ശക്തമാക്കാനാണ് പോലീസ് ഇപ്പോള്‍ ആലോചിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Manju Warrier to be made witness in actress attack case, Kochi, News, Kidnap, Aluva, Jail, Trending, Kerala, Cinema, Entertainment.
Keywords: Manju Warrier to be made witness in actress attack case, Kochi, News, Kidnap, Aluva, Jail, Trending, Kerala, Cinema, Entertainment.