കൊച്ചി: (www.kvartha.com 26.07.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി കാവ്യാ മാധവനെ കഴിഞ്ഞദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നാണ് കാവ്യയില്‍ നിന്നും അറിയാന്‍ കഴിഞ്ഞതെന്നാണ് വിവരം.
പ്രധാനപ്രതി പള്‍സര്‍ സുനിയെ പത്രവാര്‍ത്തയില്‍ നിന്നും കണ്ടാണ് അറിയുന്നതെന്നും അല്ലാതെ മുമ്പ് പരിചയമില്ലെന്നും കാവ്യ പറഞ്ഞതായം വിവരമുണ്ട്. പള്‍സര്‍ സുനി കാവ്യയുടെ കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ സംഭവത്തിന് പിറ്റേന്ന് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഏല്‍പിക്കാന്‍ വന്നിരുന്നോ എന്ന ചോദ്യത്തിനും തനിക്ക് അറിയില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയായിരുന്നു നടിയെന്നും റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ടുതന്നെ പല കാര്യങ്ങള്‍ക്കും വ്യക്തതയില്ലാത്തതിനാല്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.
ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്ന കാര്യത്തിലും തനിക്കറിയില്ലെന്ന മറുപടിയാണ് കാവ്യ നല്‍കിയത്. ക്വട്ടേഷനെക്കുറിച്ചും തനിക്ക് ഒന്നും അറിയില്ലായിരുന്നുവെന്നാണ് കാവ്യ നല്‍കിയ മറുപടി. ദിലീപിന്റെ വിവാഹമോചനത്തിലേക്കെത്തിയ കാര്യങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും തൃപ്തികരമായ മറുപടി നല്‍കാന്‍ കാവ്യ തയ്യാറായില്ല. പല ചോദ്യങ്ങളില്‍ നിന്നും കാവ്യ ഒഴിഞ്ഞുമാറുകയായിരുന്നു.
ദിലീപ്, പള്‍സര്‍ സുനി എന്നിവരുടെ മൊഴിയുമായി കാവ്യ നല്‍കിയ മൊഴി ഒത്തുനോക്കും. ഇത് വിശദമായി വിലയിരുത്തിയ ശേഷമാകും തുടര്‍ ചോദ്യംചെയ്യല്‍ സംബന്ധിച്ച് അന്വേഷണസംഘം തീരുമാനമെടുക്കുക.
ചൊവ്വാഴ്ച രാവിലെ 11 മണിമുതല്‍ അഞ്ചുമണിവരെ ദിലീപിന്റെ ആലുവയിലുള്ള തറവാട്ടുവീട്ടില്‍ വെച്ചാണ് അന്വേഷണ സംഘം കാവ്യയെ ചോദ്യംചെയ്തത്. എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍ നടന്നത്. പിന്നീട് ഐ.ജി. ദിനേന്ദ്ര കശ്യപ്, ക്രൈംബ്രാഞ്ച് എസ്.പി. സുദര്‍ശന്‍ പെരുമ്പാവൂര്‍ സി.ഐ. ബൈജു പൗലോസ് എന്നിവരുമായി സന്ധ്യ കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ചശേഷം ഒളിവിലിരിക്കേ പ്രതി പള്‍സര്‍ സുനി കാക്കനാട്ടുള്ള കാവ്യയുടെ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ രണ്ടു തവണ എത്തിയിരുന്നതായി മൊഴി നല്‍കിയിരുന്നു. ഇതു പരിശോധിക്കാനായി ഇവിടുത്തെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് വിശദ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം കിട്ടിയിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്ന കാര്യത്തിലും തനിക്കറിയില്ലെന്ന മറുപടിയാണ് കാവ്യ നല്‍കിയത്. ക്വട്ടേഷനെക്കുറിച്ചും തനിക്ക് ഒന്നും അറിയില്ലായിരുന്നുവെന്നാണ് കാവ്യ നല്‍കിയ മറുപടി. ദിലീപിന്റെ വിവാഹമോചനത്തിലേക്കെത്തിയ കാര്യങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും തൃപ്തികരമായ മറുപടി നല്‍കാന്‍ കാവ്യ തയ്യാറായില്ല. പല ചോദ്യങ്ങളില്‍ നിന്നും കാവ്യ ഒഴിഞ്ഞുമാറുകയായിരുന്നു.
ദിലീപ്, പള്‍സര്‍ സുനി എന്നിവരുടെ മൊഴിയുമായി കാവ്യ നല്‍കിയ മൊഴി ഒത്തുനോക്കും. ഇത് വിശദമായി വിലയിരുത്തിയ ശേഷമാകും തുടര്‍ ചോദ്യംചെയ്യല്‍ സംബന്ധിച്ച് അന്വേഷണസംഘം തീരുമാനമെടുക്കുക.
ചൊവ്വാഴ്ച രാവിലെ 11 മണിമുതല്‍ അഞ്ചുമണിവരെ ദിലീപിന്റെ ആലുവയിലുള്ള തറവാട്ടുവീട്ടില്‍ വെച്ചാണ് അന്വേഷണ സംഘം കാവ്യയെ ചോദ്യംചെയ്തത്. എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍ നടന്നത്. പിന്നീട് ഐ.ജി. ദിനേന്ദ്ര കശ്യപ്, ക്രൈംബ്രാഞ്ച് എസ്.പി. സുദര്‍ശന്‍ പെരുമ്പാവൂര്‍ സി.ഐ. ബൈജു പൗലോസ് എന്നിവരുമായി സന്ധ്യ കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ചശേഷം ഒളിവിലിരിക്കേ പ്രതി പള്‍സര്‍ സുനി കാക്കനാട്ടുള്ള കാവ്യയുടെ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ രണ്ടു തവണ എത്തിയിരുന്നതായി മൊഴി നല്‍കിയിരുന്നു. ഇതു പരിശോധിക്കാനായി ഇവിടുത്തെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് വിശദ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം കിട്ടിയിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.
Also Read:
റബീഉല്ലയെ കാസര്‍കോട്ടെ സംഘം അന്വേഷിച്ചു ചെന്നത് നിക്ഷേപമായി നല്‍കിയ 6.80 കോടി രൂപ ആവശ്യപ്പെടാന്‍; മലപ്പുറത്തേക്ക് തിരിച്ചത് റബീഉല്ല ഫേസ്ബുക്ക് ലൈവില്‍ വന്നതിനു പിന്നാലെ
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Malayalam actress abduction case: Dileep’s wife Kavya Madhavan interrogated by officials, Kochi, News, Cinema, Entertainment, Kerala, Trending.
Keywords: Malayalam actress abduction case: Dileep’s wife Kavya Madhavan interrogated by officials, Kochi, News, Cinema, Entertainment, Kerala, Trending.