Follow KVARTHA on Google news Follow Us!
ad

വിന്‍സെന്റ് എം എല്‍ എ ഒന്നിലധികം തവണ പീഡിപ്പിച്ചതായി വീട്ടമ്മയുടെ പരാതി; അറസ്റ്റ് ഉടന്‍, എം എല്‍ എ സ്ഥാനം രാജിവെച്ചേക്കും

കോണ്‍ഗ്രസ് നേതാവ് വിന്‍സെന്റ് എം എല്‍ എ ഒന്നിലധികം തവണ പീഡിപ്പിച്ചതായി വീട്ടWoman, Complaint, News, Crime, Police, Mobil Phone, Suicide Attempt, Family, Lok Sabha, Election, Malappuram, Kerala,
ബാലരാമപുരം: (www.kvartha.com 22.07.2017) കോണ്‍ഗ്രസ് നേതാവ് വിന്‍സെന്റ് എം എല്‍ എ ഒന്നിലധികം തവണ പീഡിപ്പിച്ചതായി വീട്ടമ്മയുടെ പരാതി. ഇതോടെ ബാലരാമപുരം സ്വദേശിനിയായ 51 കാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ എം വിന്‍സന്റ് എംഎല്‍എയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയാണ്.

വീട്ടില്‍ അതിക്രമിച്ചുകയറി രണ്ടുതവണ പീഡിപ്പിച്ച എംഎല്‍എ കടയില്‍ കയറിയും പീഡിപ്പിച്ചു. ഇതുസംബന്ധിച്ച് മജിസ്‌ട്രേട്ടിനും അന്വേഷണസംഘത്തിനും മുമ്പാകെ മൊഴിനല്‍കിയിട്ടുണ്ടെന്നും യുവതി അറിയിച്ചു. 2016 സപ്തംബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു എംഎല്‍എ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചത്. ഭര്‍ത്താവും മകനും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.

 Kerala Congress MLA Vincent booked on charges of molesting 51-year-old woman, Woman, Complaint, News, Crime, Police, Mobil Phone, Suicide Attempt, Family, Lok Sabha, Election, Malappuram, Kerala

ആദ്യസംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ്, ടൂറിന് പോകുന്ന മകനെ യാത്ര അയക്കാന്‍ പോയതായിരുന്നു. ഈ അവസരത്തില്‍ അതിക്രമിച്ചുകയറിയ എംഎല്‍എ തന്നെ ബലംപ്രയോഗിച്ച് കീഴ്‌പെടുത്തി. നവംബറിലാണ് വീണ്ടും പീഡിപ്പിച്ചത്. ഇതിനുമുമ്പായി കടയില്‍വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചു. പരാതിപ്പെട്ടാല്‍ തനിക്കും കുടുംബത്തിനും നേര്‍ക്കുണ്ടാകുന്ന പ്രതികാരം ഭയന്ന് പുറത്തുപറഞ്ഞില്ലെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

മാത്രമല്ല, എംഎല്‍എ ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്താനും വിന്‍സെന്റ് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് അവിടെനിന്ന് വിളിച്ച് ശല്യപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതായതോടെയാണ് ഭര്‍ത്താവിനോടും അടുത്ത ബന്ധുക്കളോടും താന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഭര്‍ത്താവുമൊന്നിച്ച് എംഎല്‍എയുടെ വസതിയിലെത്തി ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു. എംഎല്‍എയുടെ ഭാര്യയും ഈസമയം വീട്ടിലുണ്ടായിരുന്നു. ഉപദ്രവിക്കില്ലെന്ന് പറഞ്ഞെങ്കിലും വീണ്ടും ശല്യം തുടര്‍ന്നു. ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

നാട്ടിലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത യുവതിയുടെ നമ്പര്‍ കൈക്കലാക്കിയ ഒരാള്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇയാളുടെ ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് യുവതിയുടെ മൊബൈല്‍നമ്പര്‍ വാങ്ങിയശേഷമാണ് എംഎല്‍എ അപമര്യാദയായി സംസാരിക്കുകയും പീഡനത്തില്‍ കലാശിക്കുകയും ചെയ്തത്. ഇതിനിടെ മുഖംരക്ഷിക്കാന്‍, താന്‍ നിരപരാധിയാണെന്നും കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് എംഎല്‍എ സ്പീക്കര്‍ക്ക് കത്ത് നല്‍കി. യുവതി സംഭവം വിശദീകരിക്കുന്ന വീഡിയോദൃശ്യവും പുറത്തുവന്നു.

അതിനിടെ എം വിന്‍സന്റ് എംഎല്‍എയെ ചോദ്യംചെയ്യുന്നതിന് അനുമതി തേടി അന്വേഷണച്ചുമതലയുള്ള കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിതാബീഗം സ്പീക്കര്‍ക്ക് കത്തുനല്‍കി. വെള്ളിയാഴ്ച നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ യുവതിയുടെ വസ്ത്രങ്ങളും മറ്റും സംഘം ശേഖരിച്ചു. ഭര്‍ത്താവ്, സഹോദരന്‍, മറ്റു ചില സാക്ഷികള്‍ എന്നിവരുടെ മൊഴി വീണ്ടും എടുത്തു.

അതേസമയം കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ എംഎല്‍എയുടെ അറസ്റ്റിന് സാഹചര്യമൊരുങ്ങിയിരിക്കുകയാണ്. അറസ്റ്റ് ഉണ്ടായാല്‍ രാജിവെക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിര്‍ദേശം.

Also Read:
പോലീസ് സ്‌റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala Congress MLA Vincent booked on charges of molesting 51-year-old woman, Complaint, News, Crime, Police, Mobil Phone, Suicide Attempt, Family, Lok Sabha, Election, Malappuram, Kerala.