Follow KVARTHA on Google news Follow Us!
ad

ജിഎസ്ടി: വിപണിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും മരുന്നിനും ക്ഷാമം

രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്ക്കരണമായ ചരക്ക് സേവന നികുതി നടപ്പിലാക്കിയിട്ടും പ്രതിസന്ധികൾ മാറാതെ  ഇന്ത്യൻ വിപണി. GST, India, National, Kerala, Food, Tax&Savings, Business, Electronics Products, Tablet, Vegetable, News,കേരള വാര്‍ത്ത, Central Government
കൊച്ചി: (www.kvartha.com 25.07.2017) രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്ക്കരണമായ ചരക്ക് സേവന നികുതി നടപ്പിലാക്കിയിട്ടും പ്രതിസന്ധികൾ മാറാതെ  ഇന്ത്യൻ വിപണി. ജിഎസ്‌ടിയെക്കുറിച്ചുള്ള അവ്യക്തത നിലനിൽക്കുന്നതിനാൽ വിതരണക്കാരും വ്യാപാരികളും ചരക്കെടുക്കാന്‍ തയ്യാറാകുന്നില്ല. ഇതുമൂലം വിപണിയില്‍ ഭക്ഷ്യവസ്തുക്കൾക്കും മരുന്നിനും ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി.

ജിഎസ്ടി നിലവില്‍വന്ന് ഒരു മാസമാകാനായിട്ടും പുതിയ നികുതിഘടനയിലേക്കുള്ള വിപണിയുടെ മാറ്റം പൂര്‍ണമാകാത്തത് ഉല്‍പന്നക്ഷാമത്തിന് കാരണമാകുന്നു. മരുന്നും ഭക്ഷണസാധനങ്ങളും കൂടാതെ സിമെന്റ്, ജീവന്‍രക്ഷാ ഒൗഷധങ്ങള്‍, ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങള്‍, ബിസ്കറ്റുകള്‍, കുട്ടികള്‍ക്കുള്ള ആഹാരപദാര്‍ഥങ്ങള്‍, ചില പ്രമുഖ ബ്രാന്‍ഡുകളുടെ തേയിലകള്‍, പുറത്തുനിന്നുവരുന്ന പലചരക്ക് ഉല്‍പന്നങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ എന്നിവയ്ക്കും  ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

GST, India, National, Kerala, Food, Tax&Savings, Business, Electronics Products, Tablet, Vegetable, News,കേരള വാര്‍ത്ത, Central Government

ജിഎസ്ടിയെ സംബന്ധിച്ച് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അവ ദൂരീകരിക്കാന്‍ കൃത്യമായൊരു പൊതുസംവിധാനം ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കേരള ചേംബര്‍ ഒാഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാന്‍ ആന്‍റണി കൊട്ടാരം പറഞ്ഞു. ജൂണ്‍ പകുതി മുതല്‍തന്നെ പല വ്യാപാരികളും പുതുതായി സാധനങ്ങള്‍ എടുക്കുന്നത് നിര്‍ത്തിയിരുന്നു. ഉണ്ടായിരുന്ന സ്റ്റോക്കും തീര്‍ന്നതോടെയാണ് ചില ഉല്‍പന്നങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥ ഉടലെടുത്തത്. മരുന്നിന്റെയും സിമന്‍റിന്റെയും നികുതിഘടന പൂര്‍ണമായി മാറിയത് വില്‍പനക്ക് തിരിച്ചടിയായി.

വാളയാര്‍ വഴിയുള്ള ചരക്ക് വരവ് മൂന്നിലൊന്നായി കുറഞ്ഞു. ആയിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങളുടെ സോഫ്റ്റ്വെയറുകള്‍ പുതിയ നികുതിഘടനക്ക് അനുസൃതമായി ഒരേസമയം നവീകരിക്കേണ്ടി വന്നത് ജിഎസ്ടിയിലേക്കുള്ള മാറ്റത്തിന് തടസ്സമായി. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജിഎസ്ടി സംബന്ധിച്ച ഒരു പൊതു ബോധവത്കരണം രാജ്യത്ത് ആവശ്യമാണ്. സാധാരണക്കാരന് ഉൾകൊള്ളുന്ന ആശയ വിനിമയ സാധ്യതകൾ ഇതിനായി നടപ്പിലാക്കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: GST, India, National, Kerala, Food, Tax&Savings, Business, Electronics Products, Tablet, Vegetable, News, Central Government,  GST: Famine for food and medicines in the market.