തൃശൂര്‍: (www.kvartha.com 11.07.2017) സ്പീക്കര്‍ ഫോണില്‍ ആ സംഭാഷണം കേട്ടു, അക്രമണത്തിനിരയായ നടിയുടെ ഫോണില്‍ നിന്നും കാവ്യയുടെ അമ്മയെ വിളിച്ചപ്പോഴാണ് രഹസ്യങ്ങള്‍ മഞ്ജു അറിഞ്ഞത്. പിന്നെ നടന്നതെല്ലാം പെട്ടെന്നായിരുന്നു. ദിലീപുമായുള്ള ബന്ധം വേര്‍പെടുത്താനുള്ള മുന്‍ഭാര്യ മഞ്ജു വാര്യരുടെ തീരുമാനത്തില്‍ നിര്‍ണായകമായതും ഈ ഫോണ്‍ കോള്‍ ആണ്.
അക്രമണത്തിനിരയായ നടിയുടെ തൃശൂരിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. താര സംഘടനയുടെ വിദേശ പ്രോഗ്രാമിനിടയില്‍ സംഭവിച്ച കാര്യങ്ങള്‍ പലരില്‍ നിന്നും കേട്ടറിഞ്ഞ മഞ്ജുവിന് ദിലീപിന്റെ കാവ്യാ മാധവനുമായുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് സ്ഥിരീകരണം ലഭിച്ചത് ആ ഫോണ്‍ കോളിലൂടെയായിരുന്നു. വിദേശത്ത് മുന്‍ഭാര്യയും മകളുമൊത്ത് മറ്റു താരങ്ങള്‍ക്കൊപ്പം പോയ ദിലീപ് പെട്ടെന്നൊരു ദിവസം ഇരുവരെയും നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. കാവ്യാ മാധവന്‍ പ്രോഗ്രാം സ്ഥലത്തെത്തുമെന്ന് മുന്‍കൂട്ടി അറിഞ്ഞതിനെ തുടര്‍ന്നാണ് ഭാര്യയേയും മകളേയും നാട്ടില്‍ പറഞ്ഞയച്ചത്.
കാവ്യയും ദിലീപും താമസിച്ച മുറിക്ക് തൊട്ടടുത്തായിരുന്നു അക്രമിക്കപ്പെട്ട നടിയുടെ മുറി. ഇതിനിടെ രാത്രിയില്‍ മുറിക്ക് പുറത്തിറങ്ങിയ നടിക്ക് അതുവരെ കേട്ടറിവുമാത്രമുണ്ടായിരുന്ന കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം നേരിട്ടു കാണാന്‍ ഇടയായി. ഇക്കാര്യം മഞ്ജുവിന്റെ സുഹൃത്തുക്കളില്‍ ഒരാളും പ്രമുഖ നടന്റെ ഭാര്യയുമായ ഇപ്പോള്‍ തൃശൂരില്‍ താമസിക്കുന്ന നടിയോട് അവര്‍ വെളിപ്പെടുത്തി. അവര്‍ ദിലീപും സുരേഷ്‌ഗോപിയും ലാലും ഒരുമിച്ചഭിനയിച്ച സിനിമയിലെ നടിയും സുഹൃത്തുമായ മറ്റൊരു നടിയോട് പറഞ്ഞു.
ഇതിനിടയില്‍ അക്രമിക്കപ്പെട്ട നടിക്ക് പുറമെ വിദേശത്ത് നടന്ന കാര്യങ്ങള്‍ കണ്ട മറ്റു പലരും കാവ്യാ മാധവനും ദിലീപും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയും മഞ്ജുവിനെയും മകളെയും മനപ്പൂര്‍വ്വം നാട്ടിലേക്ക് പറഞ്ഞയച്ചതിന്റെ കാരണവും മനസിലായി. സിനിമാ മേഖലയിലെ മറ്റു പലരില്‍ നിന്നും ഇക്കാര്യങ്ങള്‍ അറിയാനിടയായ മഞ്ജു ഇതിനിടെ കാര്യങ്ങളുടെ നിചസ്ഥിതി അറിയാന്‍ ഒരു ദിവസം അക്രമിക്കപ്പെട്ട നടിയെ കാണാന്‍ അവരുടെ വീട്ടില്‍ ചെന്നു.
സിനിമാ മേഖലയിലെ എല്ലാവരും കാവ്യയും ദിലീപും തമ്മിലുള്ള അവിശുദ്ധബന്ധം അറിഞ്ഞിട്ടും അടുത്ത സുഹൃത്തായ നടി തന്നോട് ഇക്കാര്യം പറയാത്തതിലുള്ള പരിഭവം അറിയിച്ചു. ഇരുവരും കാര്യങ്ങളെ കുറിച്ച് സംസാരിച്ചതിനുശേഷം ആക്രമിക്കപ്പെട്ട നടിയുടെ ഫോണില്‍ നിന്നും കാവ്യയുടെ അമ്മയെ വിളിക്കാന്‍ തീരുമാനിച്ചു. സ്പീക്കര്‍ ഫോണിലൂടെയാണ് നടി സംസാരിച്ചത്.
അക്രമണത്തിനിരയായ നടിയുടെ തൃശൂരിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. താര സംഘടനയുടെ വിദേശ പ്രോഗ്രാമിനിടയില്‍ സംഭവിച്ച കാര്യങ്ങള്‍ പലരില്‍ നിന്നും കേട്ടറിഞ്ഞ മഞ്ജുവിന് ദിലീപിന്റെ കാവ്യാ മാധവനുമായുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് സ്ഥിരീകരണം ലഭിച്ചത് ആ ഫോണ്‍ കോളിലൂടെയായിരുന്നു. വിദേശത്ത് മുന്‍ഭാര്യയും മകളുമൊത്ത് മറ്റു താരങ്ങള്‍ക്കൊപ്പം പോയ ദിലീപ് പെട്ടെന്നൊരു ദിവസം ഇരുവരെയും നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. കാവ്യാ മാധവന്‍ പ്രോഗ്രാം സ്ഥലത്തെത്തുമെന്ന് മുന്‍കൂട്ടി അറിഞ്ഞതിനെ തുടര്‍ന്നാണ് ഭാര്യയേയും മകളേയും നാട്ടില്‍ പറഞ്ഞയച്ചത്.
കാവ്യയും ദിലീപും താമസിച്ച മുറിക്ക് തൊട്ടടുത്തായിരുന്നു അക്രമിക്കപ്പെട്ട നടിയുടെ മുറി. ഇതിനിടെ രാത്രിയില്‍ മുറിക്ക് പുറത്തിറങ്ങിയ നടിക്ക് അതുവരെ കേട്ടറിവുമാത്രമുണ്ടായിരുന്ന കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം നേരിട്ടു കാണാന്‍ ഇടയായി. ഇക്കാര്യം മഞ്ജുവിന്റെ സുഹൃത്തുക്കളില്‍ ഒരാളും പ്രമുഖ നടന്റെ ഭാര്യയുമായ ഇപ്പോള്‍ തൃശൂരില്‍ താമസിക്കുന്ന നടിയോട് അവര്‍ വെളിപ്പെടുത്തി. അവര്‍ ദിലീപും സുരേഷ്‌ഗോപിയും ലാലും ഒരുമിച്ചഭിനയിച്ച സിനിമയിലെ നടിയും സുഹൃത്തുമായ മറ്റൊരു നടിയോട് പറഞ്ഞു.
ഇതിനിടയില്‍ അക്രമിക്കപ്പെട്ട നടിക്ക് പുറമെ വിദേശത്ത് നടന്ന കാര്യങ്ങള്‍ കണ്ട മറ്റു പലരും കാവ്യാ മാധവനും ദിലീപും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയും മഞ്ജുവിനെയും മകളെയും മനപ്പൂര്‍വ്വം നാട്ടിലേക്ക് പറഞ്ഞയച്ചതിന്റെ കാരണവും മനസിലായി. സിനിമാ മേഖലയിലെ മറ്റു പലരില്‍ നിന്നും ഇക്കാര്യങ്ങള്‍ അറിയാനിടയായ മഞ്ജു ഇതിനിടെ കാര്യങ്ങളുടെ നിചസ്ഥിതി അറിയാന്‍ ഒരു ദിവസം അക്രമിക്കപ്പെട്ട നടിയെ കാണാന്‍ അവരുടെ വീട്ടില്‍ ചെന്നു.
സിനിമാ മേഖലയിലെ എല്ലാവരും കാവ്യയും ദിലീപും തമ്മിലുള്ള അവിശുദ്ധബന്ധം അറിഞ്ഞിട്ടും അടുത്ത സുഹൃത്തായ നടി തന്നോട് ഇക്കാര്യം പറയാത്തതിലുള്ള പരിഭവം അറിയിച്ചു. ഇരുവരും കാര്യങ്ങളെ കുറിച്ച് സംസാരിച്ചതിനുശേഷം ആക്രമിക്കപ്പെട്ട നടിയുടെ ഫോണില്‍ നിന്നും കാവ്യയുടെ അമ്മയെ വിളിക്കാന്‍ തീരുമാനിച്ചു. സ്പീക്കര്‍ ഫോണിലൂടെയാണ് നടി സംസാരിച്ചത്.
ഇതോടെ കാര്യങ്ങളെല്ലാം മഞ്ജുവിന് ബോധ്യപ്പെട്ടു. അവള്‍ ഇതൊന്നും ഒരിക്കലും അറിയരുതെന്നായിരുന്നു കാവ്യയുടെ അമ്മ അക്രമിക്കപ്പെട്ട നടിയോട് പറഞ്ഞത്. എല്ലാം അറിഞ്ഞ മഞ്ജു ആദ്യം പൊട്ടിക്കരഞ്ഞു. പിന്നീട് വളരെ ആലോചനയ്ക്ക് ശേഷമായിരുന്നു ദിലീപുമായുള്ള വിവാഹമോചനത്തിന് നടി തയ്യാറായതെന്നാണ് സിനിമ വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dileep Manju Warrier Divorce Story, Thrissur, News, Phone call, Crime, Trending, Cinema, Entertainment, Kerala.
Keywords: Dileep Manju Warrier Divorce Story, Thrissur, News, Phone call, Crime, Trending, Cinema, Entertainment, Kerala.