ന്യൂഡല്‍ഹി: (www.kvartha.com 25.07.2017) മുന്‍ കേന്ദ്രമന്ത്രിയും എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയുമായ വെങ്കയ്യ നായിഡുവിനെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. തെലങ്കാന സര്‍ക്കാറുമായി ബന്ധപ്പെട്ട് നായിഡുവിന്റെ മക്കളും കുടുംബവും രഹസ്യ കരാറിലൂടെ കോടികള്‍ തട്ടിയെടുത്തെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് രംഗത്തെത്തിയിരിക്കുന്നത്.
വെങ്കയ്യ നായിഡുവിന്റെ മകളുടെ സ്വര്‍ണ ഭാരത ട്രസ്റ്റിന് വിവിധ ഇനത്തില്‍ അടക്കേണ്ട രണ്ടുകോടി രൂപ രഹസ്യമായി ജൂൺ 20ന് ഇറക്കിയ ഉത്തരവിൽ തെലങ്കാന സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തു. 2014 ജൂലൈയില്‍ തെലുങ്കാന സർക്കാർ 271 കോടി രൂപയുടെ പോലീസ് വാഹനത്തിനായി നായിഡുവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ഹര്‍ഷന്‍ മോട്ടേഴ്‌സിനും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ഹിമാനുഷ് മോട്ടേഴ്‌സിനും ടെന്‍ഡര്‍ നടപടിയില്ലാതെ കരാർ നൽകി.
2004 സെപ്‌തംബർ 25 ന് നായിഡു ചെയര്‍മാനായ കുശാഭൗ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പേരില്‍ ഷാഹ്പുരയിലും ഭോപ്പാലിലും 100 കോടി വിലമതിക്കുന്ന 20 ഏക്കര്‍ ഭൂമി 2007 ജനുവരി 6ന് നായിഡു ട്രസ്റ്റ് പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, ആന്ധ്രയിലെ നെല്ലൂരില്‍ ഭൂരഹിതര്‍ക്ക് സംവരണം ചെയ്ത ഭൂമി കൈക്കലാക്കി. തെലങ്കാന ഗവൺമെന്റാണ് തെലുങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) നടത്തിവരുന്നത്. ഇത് എൻഡിഎയുടെ ഭാഗമല്ലെങ്കിലും നായിഡുവിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം വിതരണം ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: Congress on Monday alleged the National Democratic Alliance's (NDA) vice-presidential candidate M Venkaiah Naidu and his family members, especially his son and daughter, to have benefitted from the largesse of the Telangana government.
Keywords: National, India, Andhra Pradesh, New Delhi, Corruption, Allegation, NDA, Congress, Goverment, News, Politics, Corruption allegation against Venkaiah Naidu.
വെങ്കയ്യ നായിഡുവിന്റെ മകളുടെ സ്വര്‍ണ ഭാരത ട്രസ്റ്റിന് വിവിധ ഇനത്തില്‍ അടക്കേണ്ട രണ്ടുകോടി രൂപ രഹസ്യമായി ജൂൺ 20ന് ഇറക്കിയ ഉത്തരവിൽ തെലങ്കാന സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തു. 2014 ജൂലൈയില്‍ തെലുങ്കാന സർക്കാർ 271 കോടി രൂപയുടെ പോലീസ് വാഹനത്തിനായി നായിഡുവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ഹര്‍ഷന്‍ മോട്ടേഴ്‌സിനും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ഹിമാനുഷ് മോട്ടേഴ്‌സിനും ടെന്‍ഡര്‍ നടപടിയില്ലാതെ കരാർ നൽകി.
2004 സെപ്‌തംബർ 25 ന് നായിഡു ചെയര്‍മാനായ കുശാഭൗ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പേരില്‍ ഷാഹ്പുരയിലും ഭോപ്പാലിലും 100 കോടി വിലമതിക്കുന്ന 20 ഏക്കര്‍ ഭൂമി 2007 ജനുവരി 6ന് നായിഡു ട്രസ്റ്റ് പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, ആന്ധ്രയിലെ നെല്ലൂരില്‍ ഭൂരഹിതര്‍ക്ക് സംവരണം ചെയ്ത ഭൂമി കൈക്കലാക്കി. തെലങ്കാന ഗവൺമെന്റാണ് തെലുങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) നടത്തിവരുന്നത്. ഇത് എൻഡിഎയുടെ ഭാഗമല്ലെങ്കിലും നായിഡുവിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം വിതരണം ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: Congress on Monday alleged the National Democratic Alliance's (NDA) vice-presidential candidate M Venkaiah Naidu and his family members, especially his son and daughter, to have benefitted from the largesse of the Telangana government.
Keywords: National, India, Andhra Pradesh, New Delhi, Corruption, Allegation, NDA, Congress, Goverment, News, Politics, Corruption allegation against Venkaiah Naidu.