Follow KVARTHA on Google news Follow Us!
ad

ക്രിക്കറ്റ് കളിക്കുമ്പോൾ ബോൾ ശരീരത്തിൽ കൊണ്ടതിനെ തുടർന്നുണ്ടായ തർക്കം; 22 കാരനെ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ബാറ്റ് കൊണ്ട് അടിച്ചു കൊന്നു

ക്രിക്കറ്റ് കളിക്കുമ്പോൾ ബോൾ ശരീരത്തിൽ കൊണ്ടതിനെ തുടർന്നുണ്ടായ തർക്കംA 22-year-old man was allegedly bludgeoned to death with a cricket bat by two minors when he rebuked
ന്യൂഡൽഹി: (www.kvartha.com 29.06.2017) ക്രിക്കറ്റ് കളിക്കുമ്പോൾ ബോൾ ശരീരത്തിൽ കൊണ്ടതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. 22 കാരനെ പ്രായപൂർത്തിയാകാത്ത രണ്ട് പേര് ബാറ്റ് കൊണ്ട് അടിച്ചു കൊന്നു. ഡൽഹി സബ്‌സി മാൻഡി സ്വദേശി അങ്കാട് ഗുപ്‌തയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം.

ബന്ധു വീട്ടിലേക്ക് പോകുകയായിരുന്ന ഗുപ്തയുടെ വയറ് ഭാഗത്ത് ക്രിക്കറ്റ് ബോൾ കൊണ്ടതിനെ തുടർന്നുണ്ടായ വഴക്കാണ് പ്രശ്നത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തുടർന്ന് കളിച്ച് കൊണ്ടിരിക്കുന്ന ആൺകുട്ടികളും ഗുപ്തയും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടയിൽ റോഡിൽ വെച്ച് എന്തിനാണ് കളിക്കുന്നതെന്നും ഗ്രൗണ്ടിൽ പോയി കളിച്ചു കൂടെയെന്ന് ഗുപ്ത ചോദിച്ചതായി പോലീസ് വ്യക്തമാക്കി. ഈ തർക്കം രൂക്ഷമായതോടെ ഗുപ്ത പ്രതികളിൽ ഒരാളെ അടിച്ചെന്ന് പറയുന്നു. എന്നാൽ നാട്ടുകാർ ഇടപെട്ടതോടെ രംഗം ശാന്തമായി.


അതേസമയം പ്രതികൾ പക മനസ്സിൽ സൂക്ഷിക്കുകയും മറ്റൊരു സ്ഥലത്ത് വെച്ച് ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വായിൽ നിന്നും രക്ത വാർന്ന നിലയിൽ വീണു കിടക്കുന്ന ഗുപ്തയെ പ്രദേശവാസികൾ  ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല. പ്രതികളെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് ഉന്നത പോലീസ് അംഗം വ്യക്തമാക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: A 22-year-old man was allegedly bludgeoned to death with a cricket bat by two minors when he rebuked them after their ball hit him in north Delhi’s Sabzi Mandi area on Tuesday evening.