Follow KVARTHA on Google news Follow Us!
ad

പ്രണയം: സ്വയം തീരുമാനമെടുത്ത രണ്ട് പെണ്‍കുട്ടികള്‍ക്ക് ഉണ്ടായ അനുഭവം ഇതാണ്

കുറച്ചു കാലം മുമ്പുവരെ പ്രണയവും ഇഷ്ടവും തുറന്നു പറയാന്‍ പേടിയായിരുന്നു. നിഷ്‌ക്കളങ്കമായിരുന്നു പ്രണയവും Article, Kookanam-Rahman, Love, Friends, Girl, Case, Mother, Radio, News paper, Loan, Family background.
കൂക്കാനം റഹ് മാന്‍


(www.kvartha.com 29.06.2017) കുറച്ചു കാലം മുമ്പുവരെ പ്രണയവും ഇഷ്ടവും തുറന്നു പറയാന്‍ പേടിയായിരുന്നു. നിഷ്‌ക്കളങ്കമായിരുന്നു പ്രണയവും അനുരാഗവുമൊക്കെ. അപൂര്‍വ്വമായിട്ടേ അക്കാലത്ത് ആണും പെണ്ണും പരസ്പരം പരിചയപ്പെടലും, സ്‌നേഹവായ്പ് പ്രകടിപ്പിക്കലും ഉണ്ടായിരുന്നുള്ളു. അക്കാലത്ത് ഇടപഴകാനുള്ള അവസരങ്ങള്‍ കുറവായതിനാലാവാം വര്‍ത്തമാന കാലത്ത് നടക്കും പോലുള്ള പ്രണയ ചാപല്യങ്ങള്‍ വര്‍ദ്ധിച്ചതോതില്‍ നടക്കാതിരുന്നത്.

ഇന്ന് പൊതു ഇടങ്ങളില്‍ കൗമാരക്കാരായ ആണും പെണ്ണും സൗകര്യമുണ്ടാക്കിയെടുത്ത് സ്വകാര്യസംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്ന കാഴ്ചകള്‍ എങ്ങും കാണാം. നല്ല സൗഹൃദബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നവരും കൂട്ടത്തിലുണ്ടാവാം. സഹോദര തുല്യമായ മാനസിക അവസ്ഥയോടെ ഇടപഴകുന്നവരുമുണ്ടാകാം. പക്ഷേ ചിലരുടെ സംഭാഷണം ശ്രദ്ധിച്ചാല്‍ അവരുടെ ശരീരഭാഷ കണ്ടാല്‍ കാഴ്ചക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിയും പ്രണയക്കുരുക്കില്‍ അകപ്പെട്ടവരോ, അകപ്പെടാന്‍ പോകുന്നവരോ ആണിവരെന്ന്. ഇക്കാലത്ത് പ്രണയവിവാഹങ്ങള്‍ പെരുകി വരുന്നതായിട്ടാണ് കാണുന്നത്. വീട്ടുകാരുടെ അംഗീകാരം കിട്ടാത്തപ്പോള്‍ ഒളിച്ചോട്ട വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്.

നന്മതിന്മകള്‍ തിരിച്ചറിയാതെ അപകടക്കുഴികളില്‍ വീണു പോകുന്നതില്‍ ആണിനെയും പെണ്ണിനെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവസരങ്ങളാണ് അനാരോഗ്യകരമായ ഇടപെടലുകളിലേക്ക് ഇവരെ നയിക്കുന്നത്. കുടുംബപശ്ചാത്തലം, സാമൂഹ്യചുറ്റുപാട്, വ്യക്ത്യാധിഷ്ഠിത അമിത ലൈംഗിക അഭിവാഞ്ച, ഇതൊക്കെ പരസ്പരം കൂട്ടു കൂടുന്നതിലേക്കും, അടുപ്പത്തിലേക്കും യുവതീയുവാക്കളെ നയിക്കാം. ജ്യേഷ്ഠന്‍ അനുജത്തിയേയും കൂട്ടിവന്നതാണ്. അവളുടെ പ്രണയക്കുരുക്കിനെക്കുറിച്ച് സംസാരിക്കാന്‍. ഏഴാം ക്ലാസുകാരി പെണ്‍കുട്ടിയാണവള്‍. മൂന്നാമത്തെ പ്രണയമാണ് ഇപ്പോള്‍ നടക്കുന്നത്. അവളുടെ ഉമ്മയെ ബാപ്പ ഉപേക്ഷിച്ചു പോയതാണ്. ഉമ്മ വീണ്ടും വിവാഹിതയായി. ഉമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യവുമുണ്ട്. ജ്യേഷ്ഠന്‍ അവരുടെ കൂടെയല്ല താമസം. ഇതാണവളുടെ കുടുംബ പശ്ചാത്തലം.

Article, Kookanam-Rahman, Love, Friends, Girl, Case, Mother, Radio, News paper, Loan, Family background, Love: Here are the personal experience of two girls.

ഇനി പെണ്‍കുട്ടി പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. 'എനിക്ക് സ്‌നേഹം കിട്ടണം. എന്നെക്കാള്‍ അല്പം പ്രായമുള്ള ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. ഞങ്ങള്‍ അടുത്തു. വിവാഹം കഴിക്കാമെന്ന് വാക്കുതന്നു. വീട്ടിലറിയിച്ചപ്പോള്‍ ഈ ജ്യേഷ്ഠനടക്കം പ്രശ്‌നങ്ങളുണ്ടാക്കി. എനിക്കവനെത്തന്നെ കിട്ടണം. ഞാനതിനൊരു വഴിയുണ്ടാക്കി. ഞങ്ങളുടെ താമസ സ്ഥലത്തിനടുത്തുള്ള ഒരു അന്യമതക്കാരനായ ചെറുപ്പക്കാരനുമായി ലോഹ്യത്തിലായി. ഈ ചെറുപ്പക്കാരനൊപ്പം ജീവിക്കാനാണെനിക്കിഷ്ടം എന്ന് വീട്ടുകാരോട് പറഞ്ഞു. അന്യമതത്തില്‍ പെട്ടവന്റെ കൂടെ അയക്കില്ലായെന്ന് വീട്ടുകാര്‍ പറയും, അപ്പോള്‍ ആദ്യം സ്‌നേഹിച്ച സ്വമതക്കാരനായവന്റെ ഒപ്പം പോകാന്‍ സമ്മതിക്കും. എന്നിട്ടും അതിന് സമ്മതിച്ചില്ല. ഇപ്പോള്‍ ജ്യേഷ്ഠന്റെ കൂടെ അവന്റെ സുഹൃത്ത് വീട്ടിലേക്ക് വരാറുണ്ട്. അവനെമതി എന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്.' അവള്‍ പറഞ്ഞ അതേ ഭാഷയില്‍ കുറിച്ചതാണിത്. കേവലം 13 വയസ്സുകാരിയായ പെണ്‍കുട്ടിയാണ്. ഒരു കൂസലുമില്ലാതെ ഇങ്ങിനെയൊക്കെ സംസാരിക്കുന്നത്.

ഒരു പ്ലസ്ടുക്കാരി പെണ്‍കുട്ടിയുടെ തുറന്ന പറച്ചില്‍ കേട്ടപ്പോള്‍ അല്പം പ്രയാസം തോന്നി. അവളുടെ കുടുംബ പശ്ചാത്തലവും, അവള്‍ക്കുലഭിച്ച അവസരങ്ങളുമാണ് ഈ തുറന്നു പറച്ചിലിലൂടെ അവള്‍ അനാവരണം ചെയ്യുന്നത്. ' 'എനിക്ക് ആ സാറിനെ ഭയങ്കര ഇഷ്ടമാണ്. അദ്ദേഹം എടുക്കുന്ന വിഷയവും നല്ല ഇഷ്ടമാണ്. അദ്ദേഹത്തെ ഒരു ദിവസം പോലും കാണാതിരിക്കാന്‍ എനിക്കു പറ്റില്ല. എന്റെ കൂട്ടുകാരൊക്കെ എന്നെ വിലക്കുന്നുണ്ട്. ആ സാറിന് ഭാര്യയും മക്കളുമുണ്ട്. എന്നേക്കാള്‍ ഒരു പാട് പ്രായം ഉണ്ട് എന്നൊക്കെ അവര്‍ പറയും. ആ സാറ് ബൈക്കില്‍ വരുന്നത് ഞാന്‍ നോക്കിയിരിക്കും. അടുത്ത് ചെന്ന് ഗുഡ് മോര്‍ണിംഗ് പറയും. സമയം കിട്ടുമ്പോഴൊക്കെ സ്റ്റാഫ് റൂമിന്റെ സമീപത്തു കൂടി നടന്ന് അദ്ദേഹത്തെ നോക്കും.

എന്റെ നോട്ടുബുക്കുകളിലെല്ലാം അദ്ദേഹത്തിന്റെ പേര് എന്റെ പേരിനൊപ്പം എഴുതിവെച്ചിട്ടുണ്ട്. വീടിന്റെ ചുമരിലും എഴുതിയിട്ടുണ്ട്.' ഈ പെണ്‍കുട്ടിയുടെ തുറന്നു പറച്ചില്‍ കേട്ടപ്പോള്‍ അവളുടെ അമ്മയെ കാണാന്‍ തോന്നി. അവരെ കണ്ടു സംസാരിച്ചു. അവരും പ്രയാസങ്ങളുടെ തീ ചൂളയിലാണ്. ഭര്‍ത്താവ് കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. ഇവരുടെ അകന്ന ബന്ധത്തില്‍പെട്ട വ്യക്തിയുമാണ്. വിവാഹം കഴിഞ്ഞന്നുമുതല്‍ അദ്ദേഹത്തിന്റെ 'സ്വഭാവ ഗുണങ്ങള്‍' അനുഭവിക്കാന്‍ തുടങ്ങി. അവരുടെ വീട്ടില്‍ അടുത്ത ബന്ധത്തില്‍ പെട്ട ഒരു സ്ത്രീ കൂടി താമസിക്കുന്നുണ്ട്. ഈ സ്ത്രീയുമായിട്ടാണ് ഇയാള്‍ ലൈംഗികസുഖം നുകരുന്നത്. എന്റെയടുത്ത് മാസത്തില്‍ ഒന്നോരണ്ടോ തവണ വന്നെങ്കില്‍ ആയി. പലപ്പോഴും പ്രതിഷേധിച്ചു. പിണങ്ങിനിന്നു. പക്ഷേ അതൊന്നും അദ്ദേഹത്തിന് ഏശുന്നില്ല.

ഞാന്‍ ദാരിദ്ര്യത്തിലാണ് പഠിച്ചതും വളര്‍ന്നതും. വീട്ടിലേക്ക് തിരിച്ചു പോകാന്‍ പറ്റാത്ത അവസ്ഥ. എങ്ങിനെയോ രണ്ട് കുട്ടികളുണ്ടായി. ആദ്യത്തേത് പെണ്‍കുട്ടി രണ്ടാമത്തേത് ആണ്‍കുട്ടി. അദ്ദേഹം ഒരു സ്ത്രീലമ്പടനാണ്. കുറച്ച് ആരോഗ്യവും സൗന്ദര്യവും ഉള്ള സ്ത്രീകളെക്കണ്ടാല്‍ പിറകെ കൂടും. മൂന്ന് സ്ത്രീ പീഡനകേസുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. മൂന്നുതവണയും സസ്‌പെന്‍ഷനിലായിരുന്നു.

അവസാനമായി ലിഫ്റ്റില്‍ അദ്ദേഹത്തോടൊപ്പം കയറിയ പെണ്‍കുട്ടിയെ അതിനകത്തുനിന്നും കയറിപ്പിടിച്ചു എന്നതാണ് അവസാനത്തെ കേസ്. പത്രങ്ങളിലും റേഡിയോയിലും, ടി വിയിലും ഒക്കെ വാര്‍ത്ത വന്നു. അയാളെ ജയിലിലടച്ചു. ഇപ്പോള്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. അയാള്‍ ഇപ്പോള്‍ സ്വസ്ഥമായി വീട്ടിലിരിക്കുന്നു. ഞാനും മക്കളും എന്റെ അമ്മയുടെ കൈവശമുള്ള സ്ഥലത്തുള്ള ഈ വീട്ടിലും. ഈ വീടും പറമ്പും അടുത്തു തന്നെ ജപ്തി ചെയ്തുകൊണ്ടുപോകും. ഇത് പണയം വെച്ച് ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിട്ടുണ്ട്. അതിന്റെ പലിശ കൂടി കൂടി വരുന്നു. ഇനി തിരിച്ചെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. വീടും കുടിയുമില്ലാത്ത അവസ്ഥയിലാകും ഞാനും മക്കളും. ചെറിയ ആണ്‍ കുട്ടിയെ ഒന്നാം ക്ലാസില്‍ ചേര്‍ത്തിട്ടുണ്ട്. അവന് മാനസിക അസ്വസ്ഥ്യമുണ്ട്.

ജീവിതം വഴിമുട്ടി നില്‍ക്കുന്നു. ഞാന്‍ തെറ്റിലേക്ക് വഴുതിപ്പോവാന്‍ ഇടവരും. ജീവിക്കേണ്ടെ? മകളുടെ കാര്യം സൂചിപ്പിച്ചപ്പോള്‍ ആ അമ്മ പറഞ്ഞത്. 'അവള്‍ ആരുടെയെങ്കിലും കൂടെ ഇറങ്ങി പോകട്ടെ. എനിക്കു സംരക്ഷിക്കാന്‍ പറ്റില്ല.' കൂടെ താമസിക്കുന്ന അമ്മമ്മയുടെ സ്വഭാവവും അപകടകരമാണ്. അവര്‍ രാവിലെ എഴുന്നേറ്റ് എങ്ങോട്ടെന്നില്ലാതെ പോകും. കുളിച്ച് കണ്‍മഷിയിട്ട്, ലിപ്സ്റ്റിക്ക് പുരട്ടി, നെയില്‍ പോളിഷ് ചെയ്തിട്ടേ പുറത്തിറങ്ങു. വയസ്സ് അറുപതിനോടടുത്താവും. ആളുകള്‍ അതുമിതും പറയുന്നുണ്ട്. നോക്കൂ. ആ പെണ്‍കുട്ടി അങ്ങിനെ പ്രവര്‍ത്തിക്കാന്‍ ഇടവന്ന സാഹചര്യങ്ങള്‍ ഇതൊക്കെയാണ്. സമൂഹം ഇത്തരം കുടുംബസാഹചര്യമുള്ളവരെ കരുതലോടെ കാക്കാന്‍ ശ്രമിക്കണം. അത് സമൂഹത്തിന്റെ ബാധ്യതയായി ഏറ്റെടുക്കണം. അല്ലാതെ കുറ്റപ്പെടുത്തിയതുകൊണ്ടോ, ഒറ്റപ്പെടുത്തിയതുകൊണ്ടോ പ്രശ്‌നം പരിഹരിക്കപ്പെടില്ല...............

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Love, Friends, Girl, Case, Mother, Radio, News paper, Loan, Family background, Love: Here are the personal experience of two girls.