സമകാലികം/ എസ് എ ഗഫൂര്‍
(www.kvartha.com 27.06.2017) മലയാള സിനിമയിലെ ജനപ്രിയ താരങ്ങളുടെ മുന്‍നിരയില്‍ ഇടമുള്ള ദിലീപ് എന്ന ഗോപാലകൃഷ്ണന്‍ ഇപ്പോള്‍ ആരോപണങ്ങളുടെയും സംശയങ്ങളുടെയും ദുരൂഹതകളുടെയും മധ്യേയങ്ങനെ ചക്ക കുഴയുന്നതുപോലെ കുഴഞ്ഞ് ഒരു പരുവമായിരിക്കുന്നു. ഇത് ആരും സമ്മതിക്കും, ആരാധകരും ശത്രുക്കളും വെറും കാഴ്ചക്കാരും. ഞാന്‍ എന്തു പരിശോധനയ്ക്കും തയ്യാറാണേയ്, എന്നെയൊന്ന് പരിശോധിച്ച് കുറ്റവിമുക്തനാക്കണേയ് എന്ന് വലിയവായില്‍ നിലവിളിക്കുന്ന നിലയിലാണ് ദിലീപിനെ അവസാനം പ്രേക്ഷകര്‍ കണ്ടത്. ഇനി ഏതൊക്കെ നിലയില്‍ കാണേണ്ടി വരുമെന്ന് കണ്ടുതന്നെ അറിയണം.
ഏതായാലും ദീലിപീനെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന പേരില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദീലീപിന് പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ജയിലില്‍ നിന്ന് എഴുതിയെന്നു പറയുന്ന കത്തിന്റെ സത്യം തേടിയും നടക്കുന്നുണ്ട് അന്വേഷണം എന്നാണ് വയ്പ്. നടിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് ദിലീപാണെന്നും പൊലീസ് തന്നെ അറസ്റ്റ് ചെയ്ത ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലെന്നും വെളിപ്പെടുത്തുന്നതാണ് സുനില്‍കുമാറിന്റെ കത്ത്. പക്ഷേ, ആ കത്ത് ദിലീപിനെ കുടുക്കാന്‍ ആരോ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നു വാദിക്കുന്നവര്‍ ഒരു ഭാഗത്തും അതല്ല, ദിലീപ് തന്നെയാണ് യഥാര്‍ത്ഥത്തില്‍ ക്വട്ടേഷന്‍ കൊടുത്തതെന്ന് വാദിക്കുന്നവരുമായി മലയാള സിനിമ ചേരിതിരിഞ്ഞിരിക്കുന്നു. മലയാള സിനിമയിലെ കുറേയാളുകള്‍ രണ്ടു പക്ഷവും പറയുന്നു എന്ന് പറയുന്നതാകും ശരി. എന്തുകൊണ്ടെന്നാല്‍ മലയാള സിനിമയിലെ വലിയ പുള്ളികളൊന്നും ഇക്കാര്യത്തില്‍ വാ തുറന്നിട്ടില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ലാല്‍, രണ്‍ജി പണിക്കര്‍, ഇന്നസെന്റ്, സിദ്ദീഖുമാര്‍ അങ്ങനെ ഒരുപാടുണ്ടല്ലോ വലിയ പുള്ളികള്‍. നടി ആക്രമിക്കപ്പെട്ട അന്ന് ഇവരൊക്കെ കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ യോഗം ചേര്‍ന്ന് ഗംഭീര പ്രഖ്യാപനങ്ങള്‍ നടത്തുകയും ഗദ്ഗദ കണ്ഠരാവുകയുമൊക്കെ ചെയ്തിരുന്നു. നടിയുടെ പിന്നില്‍ പാറ പോലെ ഉറച്ചുനിന്ന് കുറ്റവാളികളെ പുറത്തുകൊണ്ടുവരാന്‍ വേണ്ട പിന്തുണ പൊലീസിനു നല്‍കുമെന്നാണ് അന്ന് താരങ്ങളും താരങ്ങളല്ലാത്തവരുമായ സിനിമാ ലോകം ഒന്നടങ്കം പ്രഖ്യാപിച്ചത്. പക്ഷേ, അവരെയാരെയും ഇപ്പോള്‍ കാണുന്നില്ല. ഇനിയിപ്പോള്‍ 'അമ്മ'യുടെ യോഗം ചേര്‍ന്നിട്ട് പഴയ പ്രമേയം പുതുക്കാനുള്ള പരിപാടിയാണോ എന്ന് രണ്ടു ദിവസത്തിനകം അറിയാം.
നടി പറഞ്ഞത് നുണയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍, അവരെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് സലിംകുമാര്‍ എന്ന നടന്‍ പറഞ്ഞിട്ടും ആരും അതിനെതിരേ രംഗത്തുവന്നില്ല. ഒടുവില്‍ സലിംകുമാര്‍ തന്നെ സ്വയം തോന്നി ആ പ്രസ്താവന പിന്‍വലിക്കേണ്ടിവന്നു. സുക്കര്‍ബര്‍ഗ് സായ്പ് എല്ലാവര്‍ക്കും സ്വന്തമായി ഓരോ പ്രസ്താവനാ പേജ് തുടങ്ങാന്‍ അവസരമുണ്ടാക്കിയിട്ടുള്ളതുകൊണ്ട് പ്രസ്താവിക്കാനും തിരുത്താനുമൊന്നും പത്രക്കാരുടെയും ചാനലുകളുടെയും പിന്നാലെ പോകേണ്ട എന്നൊരു സൗകര്യമുണ്ട്. ദീലിപേ, നിന്നെ എനിക്ക് 25 വര്‍ഷമായി അറിയാവുന്നതുകൊണ്ട് നീ നല്ല പയ്യനാണെടാ എന്നാണ് മീശ മാധവന്‍ ഫെയിം ലാല്‍ ജോസിന്റെ പോസ്റ്റ്. താന്‍ തന്നെയാണ് പോസ്റ്റിയതെന്ന് ഉറപ്പിക്കാന്‍ അദ്ദേഹം സ്വന്തം കൈയക്ഷരത്തില്‍ത്തന്നെയാണ് പോസ്റ്റിട്ടിരിക്കുന്നത്. എല്ലാവരെയും ആര്‍ക്കെങ്കിലുമൊക്കെ വര്‍ഷങ്ങളായി അറിയാവുന്നവരാണ്, അതുകൊണ്ട് അവര്‍ക്ക് സമൂഹം ക്ലീന്‍ചിറ്റ് കൊടുക്കണമെന്ന് പറയുന്ന കാലം വരികയാണോ എന്തോ. ഉദാഹരണത്തിന്, കള്ളനോട്ട് കേസില്‍ പിടിക്കപ്പെട്ട യുവമോര്‍ച്ചക്കാരെ നാട്ടുകാര്‍ക്ക് എത്ര കാലമായി അറിയാം, അതുകൊണ്ട് അവര്‍ നിരപരാധികളാകുമോ.
കാര്യങ്ങള്‍ ഇങ്ങനെ നീങ്ങുന്നതിനിടയില്‍ നടി ആക്രമിക്കപ്പെട്ടോ അതോ അത് വെറും തോന്നല്‍ മാത്രമായിരുന്നോ എന്ന് അന്വേഷിച്ച് നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് അമ്മ ആവശ്യപ്പെടുന്നത് കാത്തിരിക്കുകയാണ് കേരളം. അമ്മയുടെ അനുജത്തിയായി ഇംഗ്ലീഷ് പേരില്‍ വന്ന നടിമാരുടെ സംഘടനയാണെങ്കില്‍ മിണ്ടുന്നേയില്ല. പോസ്റ്റുമില്ല പിറുപിറുപ്പുമില്ല. വിമന്‍ കളക്ടീവ് ഇന്‍ മലയാള സിനിമയുടെ ഓഫീസിലെ കമ്പ്യൂട്ടര്‍ അടിച്ചുപോയതായി മാന്യ പ്രേക്ഷകര്‍ മനസിലാക്കണം.
(www.kvartha.com 27.06.2017) മലയാള സിനിമയിലെ ജനപ്രിയ താരങ്ങളുടെ മുന്‍നിരയില്‍ ഇടമുള്ള ദിലീപ് എന്ന ഗോപാലകൃഷ്ണന്‍ ഇപ്പോള്‍ ആരോപണങ്ങളുടെയും സംശയങ്ങളുടെയും ദുരൂഹതകളുടെയും മധ്യേയങ്ങനെ ചക്ക കുഴയുന്നതുപോലെ കുഴഞ്ഞ് ഒരു പരുവമായിരിക്കുന്നു. ഇത് ആരും സമ്മതിക്കും, ആരാധകരും ശത്രുക്കളും വെറും കാഴ്ചക്കാരും. ഞാന്‍ എന്തു പരിശോധനയ്ക്കും തയ്യാറാണേയ്, എന്നെയൊന്ന് പരിശോധിച്ച് കുറ്റവിമുക്തനാക്കണേയ് എന്ന് വലിയവായില്‍ നിലവിളിക്കുന്ന നിലയിലാണ് ദിലീപിനെ അവസാനം പ്രേക്ഷകര്‍ കണ്ടത്. ഇനി ഏതൊക്കെ നിലയില്‍ കാണേണ്ടി വരുമെന്ന് കണ്ടുതന്നെ അറിയണം.
ഏതായാലും ദീലിപീനെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന പേരില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദീലീപിന് പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ജയിലില്‍ നിന്ന് എഴുതിയെന്നു പറയുന്ന കത്തിന്റെ സത്യം തേടിയും നടക്കുന്നുണ്ട് അന്വേഷണം എന്നാണ് വയ്പ്. നടിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് ദിലീപാണെന്നും പൊലീസ് തന്നെ അറസ്റ്റ് ചെയ്ത ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലെന്നും വെളിപ്പെടുത്തുന്നതാണ് സുനില്‍കുമാറിന്റെ കത്ത്. പക്ഷേ, ആ കത്ത് ദിലീപിനെ കുടുക്കാന്‍ ആരോ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നു വാദിക്കുന്നവര്‍ ഒരു ഭാഗത്തും അതല്ല, ദിലീപ് തന്നെയാണ് യഥാര്‍ത്ഥത്തില്‍ ക്വട്ടേഷന്‍ കൊടുത്തതെന്ന് വാദിക്കുന്നവരുമായി മലയാള സിനിമ ചേരിതിരിഞ്ഞിരിക്കുന്നു. മലയാള സിനിമയിലെ കുറേയാളുകള്‍ രണ്ടു പക്ഷവും പറയുന്നു എന്ന് പറയുന്നതാകും ശരി. എന്തുകൊണ്ടെന്നാല്‍ മലയാള സിനിമയിലെ വലിയ പുള്ളികളൊന്നും ഇക്കാര്യത്തില്‍ വാ തുറന്നിട്ടില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ലാല്‍, രണ്‍ജി പണിക്കര്‍, ഇന്നസെന്റ്, സിദ്ദീഖുമാര്‍ അങ്ങനെ ഒരുപാടുണ്ടല്ലോ വലിയ പുള്ളികള്‍. നടി ആക്രമിക്കപ്പെട്ട അന്ന് ഇവരൊക്കെ കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ യോഗം ചേര്‍ന്ന് ഗംഭീര പ്രഖ്യാപനങ്ങള്‍ നടത്തുകയും ഗദ്ഗദ കണ്ഠരാവുകയുമൊക്കെ ചെയ്തിരുന്നു. നടിയുടെ പിന്നില്‍ പാറ പോലെ ഉറച്ചുനിന്ന് കുറ്റവാളികളെ പുറത്തുകൊണ്ടുവരാന്‍ വേണ്ട പിന്തുണ പൊലീസിനു നല്‍കുമെന്നാണ് അന്ന് താരങ്ങളും താരങ്ങളല്ലാത്തവരുമായ സിനിമാ ലോകം ഒന്നടങ്കം പ്രഖ്യാപിച്ചത്. പക്ഷേ, അവരെയാരെയും ഇപ്പോള്‍ കാണുന്നില്ല. ഇനിയിപ്പോള്‍ 'അമ്മ'യുടെ യോഗം ചേര്‍ന്നിട്ട് പഴയ പ്രമേയം പുതുക്കാനുള്ള പരിപാടിയാണോ എന്ന് രണ്ടു ദിവസത്തിനകം അറിയാം.
നടി പറഞ്ഞത് നുണയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍, അവരെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് സലിംകുമാര്‍ എന്ന നടന്‍ പറഞ്ഞിട്ടും ആരും അതിനെതിരേ രംഗത്തുവന്നില്ല. ഒടുവില്‍ സലിംകുമാര്‍ തന്നെ സ്വയം തോന്നി ആ പ്രസ്താവന പിന്‍വലിക്കേണ്ടിവന്നു. സുക്കര്‍ബര്‍ഗ് സായ്പ് എല്ലാവര്‍ക്കും സ്വന്തമായി ഓരോ പ്രസ്താവനാ പേജ് തുടങ്ങാന്‍ അവസരമുണ്ടാക്കിയിട്ടുള്ളതുകൊണ്ട് പ്രസ്താവിക്കാനും തിരുത്താനുമൊന്നും പത്രക്കാരുടെയും ചാനലുകളുടെയും പിന്നാലെ പോകേണ്ട എന്നൊരു സൗകര്യമുണ്ട്. ദീലിപേ, നിന്നെ എനിക്ക് 25 വര്‍ഷമായി അറിയാവുന്നതുകൊണ്ട് നീ നല്ല പയ്യനാണെടാ എന്നാണ് മീശ മാധവന്‍ ഫെയിം ലാല്‍ ജോസിന്റെ പോസ്റ്റ്. താന്‍ തന്നെയാണ് പോസ്റ്റിയതെന്ന് ഉറപ്പിക്കാന്‍ അദ്ദേഹം സ്വന്തം കൈയക്ഷരത്തില്‍ത്തന്നെയാണ് പോസ്റ്റിട്ടിരിക്കുന്നത്. എല്ലാവരെയും ആര്‍ക്കെങ്കിലുമൊക്കെ വര്‍ഷങ്ങളായി അറിയാവുന്നവരാണ്, അതുകൊണ്ട് അവര്‍ക്ക് സമൂഹം ക്ലീന്‍ചിറ്റ് കൊടുക്കണമെന്ന് പറയുന്ന കാലം വരികയാണോ എന്തോ. ഉദാഹരണത്തിന്, കള്ളനോട്ട് കേസില്‍ പിടിക്കപ്പെട്ട യുവമോര്‍ച്ചക്കാരെ നാട്ടുകാര്‍ക്ക് എത്ര കാലമായി അറിയാം, അതുകൊണ്ട് അവര്‍ നിരപരാധികളാകുമോ.
കാര്യങ്ങള്‍ ഇങ്ങനെ നീങ്ങുന്നതിനിടയില്‍ നടി ആക്രമിക്കപ്പെട്ടോ അതോ അത് വെറും തോന്നല്‍ മാത്രമായിരുന്നോ എന്ന് അന്വേഷിച്ച് നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് അമ്മ ആവശ്യപ്പെടുന്നത് കാത്തിരിക്കുകയാണ് കേരളം. അമ്മയുടെ അനുജത്തിയായി ഇംഗ്ലീഷ് പേരില്‍ വന്ന നടിമാരുടെ സംഘടനയാണെങ്കില്‍ മിണ്ടുന്നേയില്ല. പോസ്റ്റുമില്ല പിറുപിറുപ്പുമില്ല. വിമന്‍ കളക്ടീവ് ഇന്‍ മലയാള സിനിമയുടെ ഓഫീസിലെ കമ്പ്യൂട്ടര്‍ അടിച്ചുപോയതായി മാന്യ പ്രേക്ഷകര്‍ മനസിലാക്കണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Dileep, Facebook, Actress, Attack, Lal Jose, Facebook Post, Support Dileep, Malayala Cinema, Movie Actor, Dileep controversy in Malayalam film industry
Keywords: Article, Dileep, Facebook, Actress, Attack, Lal Jose, Facebook Post, Support Dileep, Malayala Cinema, Movie Actor, Dileep controversy in Malayalam film industry