ഷഹ്ദാര: (www.kvartha.com 23.06.2017) അന്ധ വിശ്വാസങ്ങൾ കൊണ്ട് വീർപ്പ് മുട്ടുന്ന ഇന്ത്യയിൽ നിന്നും മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവം കൂടി. ഉറങ്ങുമ്പോൾ പ്രേതം ചെവിയിൽ മന്ത്രിച്ചെന്നും പറഞ്ഞ് 35 കാരൻ മൂന്ന് വയസുകാരി മകളുടെ ചെവി അറുത്തെടുത്തു. ഡൽഹിയിലെ ഷഹ്ദാര സ്വദേശി അമൃത് ബഹദൂറാണ് സ്വന്തം മകളോട് ഈ ക്രൂരത ചെയ്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം.
തന്റെ പ്രവർത്തിയിൽ സംതൃപ്‌തനല്ലായിരുന്ന പ്രേതം തന്നെ ഉടൻ കൊല്ലുമെന്നും ഇല്ലെങ്കിൽ മകളുടെ രക്തം നൽകണമെന്നും ചെവിയിൽ പറഞ്ഞതായി പ്രതി പോലീസിനോട് പറഞ്ഞു. ഇത് പ്രകാരം യുവാവ് ഭാര്യയെയും മറ്റു അഞ്ച് മക്കളെയും ടെറസിലാക്കിയ ശേഷം വാതിൽ പൂട്ടിയിട്ട് മകളെ ഉപദ്രവിക്കുകയായിരുന്നു. വേദന കൊണ്ട് മകൾ കരഞ്ഞപ്പോൾ എല്ലാം നിന്റെ നന്മക്ക് വേണ്ടിയാണെന്നും നീ കരഞ്ഞാൽ മാത്രമേ ഫലമുണ്ടാകൂ എന്നും പറഞ്ഞത്രെ. തുടർന്ന് പ്രതി മകളുടെ രണ്ട് ചെവിയും അറുത്തെടുത്തു. കഴുത്ത് അറക്കാനായി കത്തി വെച്ചപ്പോഴേക്കും ഭാര്യയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
ഒരു മാസം മുമ്പ് ബഹദൂറിന്റെ മറ്റൊരു മകൾ മരണപ്പെട്ടിരുന്നു അതിന് ശേഷം ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിശാചിനോട് സംസാരിക്കാറുണ്ടെന്ന് പ്രതി എപ്പോഴും പറയാറുണ്ടെന്നും മകളെ വേദനിപ്പിക്കുന്നത് ഇയാൾക്ക് ഹരമാണെന്നും ഭാര്യ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
തന്റെ പ്രവർത്തിയിൽ സംതൃപ്‌തനല്ലായിരുന്ന പ്രേതം തന്നെ ഉടൻ കൊല്ലുമെന്നും ഇല്ലെങ്കിൽ മകളുടെ രക്തം നൽകണമെന്നും ചെവിയിൽ പറഞ്ഞതായി പ്രതി പോലീസിനോട് പറഞ്ഞു. ഇത് പ്രകാരം യുവാവ് ഭാര്യയെയും മറ്റു അഞ്ച് മക്കളെയും ടെറസിലാക്കിയ ശേഷം വാതിൽ പൂട്ടിയിട്ട് മകളെ ഉപദ്രവിക്കുകയായിരുന്നു. വേദന കൊണ്ട് മകൾ കരഞ്ഞപ്പോൾ എല്ലാം നിന്റെ നന്മക്ക് വേണ്ടിയാണെന്നും നീ കരഞ്ഞാൽ മാത്രമേ ഫലമുണ്ടാകൂ എന്നും പറഞ്ഞത്രെ. തുടർന്ന് പ്രതി മകളുടെ രണ്ട് ചെവിയും അറുത്തെടുത്തു. കഴുത്ത് അറക്കാനായി കത്തി വെച്ചപ്പോഴേക്കും ഭാര്യയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
ഒരു മാസം മുമ്പ് ബഹദൂറിന്റെ മറ്റൊരു മകൾ മരണപ്പെട്ടിരുന്നു അതിന് ശേഷം ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിശാചിനോട് സംസാരിക്കാറുണ്ടെന്ന് പ്രതി എപ്പോഴും പറയാറുണ്ടെന്നും മകളെ വേദനിപ്പിക്കുന്നത് ഇയാൾക്ക് ഹരമാണെന്നും ഭാര്യ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: A 35-year-old man thrashed his 3-year-old daughter and chopped both her ears, claiming that a supernatural power asked him to do so. The bizarre incident was reported from Shahdara in east Delhi in the wee hours of Thursday. Amrit Bahadur, who works at Urban Kebab, was allegedly reaching out for the girl’s neck, when he was stopped by the neighbours and handed over to the police