Follow KVARTHA on Google news Follow Us!
ad

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൂടെ മകനെ ഒളിച്ചോടാൻ സഹായിച്ചെന്നാരോപിച്ച് 52 കാരനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുടെ കൂടെ മകനെ ഒളിച്ചോടാൻ A Dalit farm worker in Karnataka was allegedly tied to a tree and beaten on suspicion of having helped his
വിജയപുര: (www.kvartha.com 29.06.2017) പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുടെ കൂടെ മകനെ ഒളിച്ചോടാൻ സഹായിച്ചെന്നാരോപിച്ച് 52 കാരനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. കർണാടകയിലെ വിജയപുരം ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. ഇയാളുടെ പരാതിയിൽ പെൺകുട്ടിയുടെ പിതാവൊഴികെ മറ്റുള്ളവർ അറസ്റ്റിലായി. പിതാവ് ഒളിവിലാണ്.

പ്രായപൂർത്തിയാകാത്ത മുസ്ലിം പെൺകുട്ടിയും 18 കാരനായ ദളിത് യുവാവും പ്രണയത്തിലായിരുന്നതായി പോലീസ് പറഞ്ഞു. ഇരുവരും ദിവസങ്ങൾക്ക് മുമ്പ് ഒളിച്ചോടാൻ തീരുമാനിച്ചിരുന്നു. ഇതിന് വേണ്ട സൗകര്യങ്ങൾ കാമുകന്റെ പിതാവ് ഒരുക്കിയെന്നാരോപിച്ചാണ് പെൺകുട്ടിയുടെ പിതാവടക്കമുള്ള ബന്ധുക്കൾ 52 കാരനെ മർദിച്ചത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.


പ്രതികൾക്കെതിരെ ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ് വകുപ്പ് പ്രകാരം കേസെടുത്തതായി എ എസ് പി ശിവകുമാർ ഗുണാരി പറഞ്ഞു. ഒളിച്ചോടിയ പെൺകുട്ടിയെയും യുവാവിനേയും കുറിച്ച്  20 ദിവസമായി വിവരമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Summary: A Dalit farm worker in Karnataka was allegedly tied to a tree and beaten on suspicion of having helped his 18-year-old son elope with a minor Muslim girl, police said on Thursday.The alleged assault on the 52-year-old farm worker took