Follow KVARTHA on Google news Follow Us!
ad

കണ്ണൂർ പുല്ലൂപ്പിയിൽ ആർ എസ് എസ് ആക്രമണം: യുവാവിന് ഗുരുതരം, തിങ്കളാഴ്ച കണ്ണാടിപ്പറമ്പ് വില്ലേജിൽ കോൺഗ്രസ് ഹർത്താൽ

പുല്ലൂപ്പിയിൽ ഒരു സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. Munees, Kannur Pulloopi, Kerala, Congress worker, Mayyil, Kannadiparamba, Mayyil Police, Attacked,
കണ്ണൂർ: www.kvartha.com 17.04.2017) പുല്ലൂപ്പിയിൽ ഒരു സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കോച്ചോത്ത് വീട്ടിൽ മൂസയുടെ മകനും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ മുനീസിനാണ് (20) പരിക്കേറ്റത്. ഞായറാഴ്ച രാത്രി പത്തര മണിയോടെയാണ് സംഭവം. പുല്ലൂപ്പി ക്രിസ്ത്യൻപള്ളിക്ക് സമീപത്ത് ഇരിക്കുകയായിരുന്ന മുനീസിനെ ബൈക്കുകളിൽ മാരകായുധങ്ങളുമായെത്തിയ 15ഒാളം വരുന്ന ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് കൂടിയാണ് മുനീസ്. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആർ എസ് എസ് സംഘം മാരകമായി ആക്രമിക്കുകയായിരുന്നുവെന്ന്  ആശുപത്രിയിൽ കഴിയുന്ന മുനീസ് പറഞ്ഞു. തലക്കും ഇടതുകൈമുട്ടിനും വലതുകാൽമുട്ടിനും ഗുരുതരമായി പരിക്കേറ്റ മുനീസിനെ കണ്ണാടിപ്പറമ്പിലെ സ്വകാര്യാശുപത്രിയിലും പിന്നീട് എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന്  ശസ്ത്രക്രിയ ആവശ്യമായിവന്നതിനാൽ കൊയിലി ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ തന്നെ കാൽമുട്ടിനുള്ള ശസ്ത്രക്രിയ നടക്കും.



വിവരമറിഞ്ഞു മയ്യിൽ പൊലീസ് ആശുപത്രിയിലെത്തി മുനീസിന്റെ മൊഴിയെടുത്തു. പ്രകോപനങ്ങളൊന്നുമില്ലാതെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കണ്ണാടിപ്പറമ്പ് വില്ലേജിൽ ഹർത്താൽ നടത്തുമെന്ന് യൂത്ത്കോൺഗ്രസ് നേതാക്കൾ അറിയിച്ചു. സംഭവത്തിൽ മയ്യിൽ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Munees, Kannur Pulloopi, Kerala, Congress worker, Mayyil, Kannadiparamba, Mayyil Police, Attacked, RSS activists, Allegation, Youth Congress, Congress Booth President, Koyili Hospital Kannur, Injury, Youth Congress worker attacked in Kannur.