വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. എറണാകുളത്ത് നിന്ന് തൃശൂരിലേക്കുള്ള യാത്രയില്‍ നടിയുടെ കാറിനെ പിന്തുടര്‍ന്ന് ടെമ്പോയില്‍ വന്ന സംഘം കാറിനെ ഇടിച്ച ശേഷം ഡ്രൈവറെ ബലമായി പുറത്തിറക്കി. തുടര്‍ന്ന് അഞ്ചംഗ സംഘം നടിയേയും കൊണ്ട് പല വഴികളിലൂടെ യാത്ര ചെയ്ത ശേഷം കാക്കനാട് ഉപേക്ഷിക്കുകയായിരുന്നു. നടിയുടെ പരാതിയിലാണ് മാര്‍ട്ടിനെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ട്ടിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിലുള്ള ദേഷ്യമാകാം അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
അതേസമയം നടിയെ കാക്കനാട് താമസിക്കുന്ന ഒരു സംവിധായകനാണ് രക്ഷിച്ചതെന്ന് പറയപ്പെടുന്നു. ഡപ്യൂട്ടി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര, അസി. പോലീസ് കമ്മിഷണര്‍ എം. ബിനോയ് എന്നിവര്‍ രാത്രിയോടെ നടന്റെ വീട്ടിലെത്തി നടിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
(UPDATED)
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Malayalam actress Kidnapped and assaulted by gang. The incident happened on Friday at Kochi Thrissure Bypass. The actress was travelling in car another tempo followed her and blocked. 5 person attacked her in car itself.