അങ്കാറ: (www.kvartha.com 19.12.2016) തുർക്കി തലസ്ഥാനമായ അങ്കാറയിൽ റഷ്യൻ അംബാസിഡർ ആൻഡ്രേ കാർലൊവിന് വെടിയേറ്റു. തിങ്കളാഴ്ച വൈകിട്ട് നടന്ന ഫോട്ടോ എക്സിബിഷൻ ചടങ്ങിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിനുനേരെ അജ്ഞാതൻ വെടിയുതിർത്തത്.
പ്രസംഗിച്ചുകൊണ്ടിരിക്കെ പിറകിൽ നിന്നാണ് അംബാസിഡർക്ക് വെടിയേറ്റതെന്ന് തുർക്കിയിലെ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ആക്രമം നടത്തിയ ശേഷം വെടിവെച്ചയാൾ അതിഥികളെ എക്സിബിഷൻ ഹാളിൽ നിന്ന് പുറത്തുപോകാൻ അനുവദിച്ചതായും റിപോർട്ടിലുണ്ട്.
വെടിവെയ്പ്പിൽ പരിക്കേറ്റ് മറ്റു മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അംബാസിഡറെ ഒന്നിലധികം തവണ വെടിവെച്ചതായും സിറിയയിലെ ആലെപ്പോയിൽ നടക്കുന്ന ക്രൂരതകളെകുറിച്ച് അക്രമി വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സൊയ്ലു സംഭവ സ്ഥലത്തെത്തി.
Summary: Russian ambassador Andrey Karlov shot in Ankara. Karlov was speaking at an exhibition in the capital when he was shot in the back by unidentified man, Turkish media say.
വെടിവെയ്പ്പിൽ പരിക്കേറ്റ് മറ്റു മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അംബാസിഡറെ ഒന്നിലധികം തവണ വെടിവെച്ചതായും സിറിയയിലെ ആലെപ്പോയിൽ നടക്കുന്ന ക്രൂരതകളെകുറിച്ച് അക്രമി വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സൊയ്ലു സംഭവ സ്ഥലത്തെത്തി.
Summary: Russian ambassador Andrey Karlov shot in Ankara. Karlov was speaking at an exhibition in the capital when he was shot in the back by unidentified man, Turkish media say.