Follow KVARTHA on Google news Follow Us!
ad

മോഡി ഭരണത്തില്‍ പട്ടിക്കും പശുവിനും രക്ഷയും ദളിതന് അടിയും: കോടിയേരി ബാലകൃഷ്ണന്‍

മോഡി ഭരണത്തില്‍ പട്ടിക്കും പശുവിനും രക്ഷയും ദളിതന് അടിയുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തകര്‍ന്നു പോയ Kasaragod, CPM, CPI, Kodiyeri Balakrishnan, Kerala, Modi, BJP, Kuttikkol
കാസര്‍കോട്: (www.kvartha.com 29.08.2016) മോഡി ഭരണത്തില്‍ പട്ടിക്കും പശുവിനും രക്ഷയും ദളിതന് അടിയുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബേഡകം ഏരിയയിലെ വിമതര്‍ സി പി ഐയില്‍ ചേര്‍ന്നതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാന്‍ കുറ്റിക്കോലില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തകര്‍ന്നു പോയ ബ്രാഹ്മണ പൗരോഹിത്യം തിരിച്ചു കൊണ്ടുവരാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദളിതര്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കുന്നതിലൂടെ ഇതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ബീഫ് കഴിക്കാന്‍ ആര്‍ എസ് എസുകാര്‍ വിമാനം കയറി കേരളത്തിലേക്ക് വരുകയാണെന്നും കോടിയേരി പരിഹസിച്ചു. ഇന്ത്യയിലെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുകയായിരുന്നു ബ്രിട്ടീഷ് ഏജന്റുകളായ ആര്‍ എസ് എസ്. യു ഡി എഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഇരട്ടി കാര്യങ്ങള്‍ പിണറായി സര്‍ക്കാര്‍ 100 ദിവസം കൊണ്ട് നടത്തിയെന്നും കോടിയേരി അവകാശപ്പെട്ടു. ഇതോടെ എല്ലാ മുന്നണികളും ഒരുപോലെയല്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി.

കേരളത്തില്‍ രണ്ടര ലക്ഷം വീടുകളില്‍ കക്കൂസുകളില്ല. എല്ലാവര്‍ക്കും കക്കൂസ് എന്ന വലിയ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കും. ഇതിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ തന്നെ കൊണ്ടുവരാനാണ് തീരുമാനം. മോഡിയുടെ ഗുജറാത്തല്ല കേരളം എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.



Keywords: Kasaragod, CPM, CPI, Kodiyeri Balakrishnan, Kerala, Modi, BJP, Kuttikkol.