ഭുവനേശ്വർ: (www.kvartha.com 30.08.2016) ഞരമ്പു രോഗിയായ അധ്യാപകനെ പെൺകുട്ടികൾ കൈകാര്യം ചെയ്തു. ക്ലാസ് വിട്ടു ഹോസ്റ്റലിലേക്കു പോവുകയായിരുന്ന വിദ്യാർഥിനികളോടു കൂടെ വരുന്നോ എന്നു ചോദിച്ച അധ്യാപകനാണ് വെട്ടിലായത്. ഒഡിഷയിലെ ഉത്കൽ സർവകലാശാലാ കാമ്പസിലാണു സംഭവം. ആവശ്യത്തിലേറെ മർദിച്ച ശേഷം പെൺകുട്ടികൾതന്നെ അധ്യാപകനെ പൊലീസിനു കൈമാറി.
തങ്ങൾക്കു നേരിടേണ്ടിവന്ന അനുഭവത്തെക്കുറിച്ച് വീഡിയോ അടക്കം പെൺകുട്ടികൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്. സ്ത്രീസുരക്ഷയ്ക്കുവേണ്ടി വാദിക്കുകയും പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യുന്ന ഇന്ത്യയിൽ പെൺകുട്ടികൾ സുരക്ഷിതരല്ലെന്നും ഇവർ പറയുന്നു. ബിനോദ് കുമാർ സാഹു എന്ന അധ്യാപകനാണ് പെൺകുട്ടികളോടു മോശമായി പെരുമാറിയത്.
ക്ലാസ് കഴിഞ്ഞു ഹോസ്റ്റലിലേക്കു പോവുകയായിരുന്നു പെൺകുട്ടികൾ. പെൺകുട്ടികളോടു മോശമായി പെരുമാറിയ ബിനോദ് കുമാർ സാഹു നടന്നു പോവുകയും ചെയ്തു. പെൺകുട്ടികൾ ഹോസ്റ്റിലുള്ള കൂട്ടുകാരികളെ വിളിച്ചുവരുത്തിയ ശേഷം ബിനോദ് കുമാർ സാഹു വളഞ്ഞിട്ട് തല്ലുകയായിരുന്നു.
ബിനോദ് കുമാർ സാഹ മദ്യലഹരിയിലായിരുന്നുവെന്നും ആരോപണമുണ്ട്. അദ്യം പെൺകുട്ടികൾ മോശം പെരുമാറ്റം അവഗണിച്ചെങ്കിലും ഇയാൾ ബൈക്കിൽ പിന്നാലെയെത്തി വീണ്ടും മോശമായി സംസാരിക്കുകയും കൂടെച്ചെല്ലാൻ പറയുകയുമായിരുന്നു. അടുത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ അടുത്തേക്കുവന്നപ്പോൾ ഇയാൾ ബൈക്ക് ഓടിച്ച് രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടികൾ ഇയാളെ തെരഞ്ഞുപിടിച്ചെത്തി കൈകാര്യം ചെയ്യുകയായിരുന്നു.
SUMMARY: A student in Bhubaneswar decided to take matters into her own hands after a private tutor in the city passed lewd remarks at her.
Keywords: National, Student, Bhubaneswar, Decided, Take, Matters, Own hands, Private tutor, City, Passed, Lewd remarks
തങ്ങൾക്കു നേരിടേണ്ടിവന്ന അനുഭവത്തെക്കുറിച്ച് വീഡിയോ അടക്കം പെൺകുട്ടികൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്. സ്ത്രീസുരക്ഷയ്ക്കുവേണ്ടി വാദിക്കുകയും പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യുന്ന ഇന്ത്യയിൽ പെൺകുട്ടികൾ സുരക്ഷിതരല്ലെന്നും ഇവർ പറയുന്നു. ബിനോദ് കുമാർ സാഹു എന്ന അധ്യാപകനാണ് പെൺകുട്ടികളോടു മോശമായി പെരുമാറിയത്.
ക്ലാസ് കഴിഞ്ഞു ഹോസ്റ്റലിലേക്കു പോവുകയായിരുന്നു പെൺകുട്ടികൾ. പെൺകുട്ടികളോടു മോശമായി പെരുമാറിയ ബിനോദ് കുമാർ സാഹു നടന്നു പോവുകയും ചെയ്തു. പെൺകുട്ടികൾ ഹോസ്റ്റിലുള്ള കൂട്ടുകാരികളെ വിളിച്ചുവരുത്തിയ ശേഷം ബിനോദ് കുമാർ സാഹു വളഞ്ഞിട്ട് തല്ലുകയായിരുന്നു.
ബിനോദ് കുമാർ സാഹ മദ്യലഹരിയിലായിരുന്നുവെന്നും ആരോപണമുണ്ട്. അദ്യം പെൺകുട്ടികൾ മോശം പെരുമാറ്റം അവഗണിച്ചെങ്കിലും ഇയാൾ ബൈക്കിൽ പിന്നാലെയെത്തി വീണ്ടും മോശമായി സംസാരിക്കുകയും കൂടെച്ചെല്ലാൻ പറയുകയുമായിരുന്നു. അടുത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ അടുത്തേക്കുവന്നപ്പോൾ ഇയാൾ ബൈക്ക് ഓടിച്ച് രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടികൾ ഇയാളെ തെരഞ്ഞുപിടിച്ചെത്തി കൈകാര്യം ചെയ്യുകയായിരുന്നു.
SUMMARY: A student in Bhubaneswar decided to take matters into her own hands after a private tutor in the city passed lewd remarks at her.
Keywords: National, Student, Bhubaneswar, Decided, Take, Matters, Own hands, Private tutor, City, Passed, Lewd remarks