Follow KVARTHA on Google news Follow Us!
ad

കണ്‍മുന്നിലിട്ട് ബന്ധുക്കളെ ആക്രമിച്ചാല്‍ നിയമം കൈയ്യിലെടുക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: (www.kvartha.com 19.06.2016) ആത്മരക്ഷയ്ക്കായി പ്രതിരോധിക്കുന്നത് അവകാശമാണെന്ന് സുപ്രീം കോടതി. Significant, Judgment, Expands, Boundaries, Right, Self-defence, Supreme Court, Ruled, Person, Witnessed
ന്യൂഡല്‍ഹി: (www.kvartha.com 19.06.2016) ആത്മരക്ഷയ്ക്കായി പ്രതിരോധിക്കുന്നത് അവകാശമാണെന്ന് സുപ്രീം കോടതി. മാതാപിതാക്കളേയോ ബന്ധുക്കളേയോ കണ്‍മുന്‍പിലിട്ട് മര്‍ദ്ദിച്ചാല്‍ ഒരാള്‍ക്ക് നിയമം കൈയ്യിലെടുക്കാമെന്നും കോടതി.

ഗ്രാമത്തിലെ അയല്‍ വാസികളെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസില്‍ പ്രതികളാക്കിയ രണ്ട് യുവാക്കള്‍ക്ക് അനുകൂലമായിരുന്നു സുപ്രീം കോടതി വിധി.

യുവാക്കള്‍ക്ക് രണ്ട് വര്‍ഷം കഠിന ശിക്ഷയായിരുന്നു കീഴ്‌ക്കോടതി വിധിച്ചത്. ഇത് രാജസ്ഥാന്‍ ഹൈക്കോടതി ശരിവെച്ചിരുന്നു. തുടര്‍ന്നാണ് യുവാക്കള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

എന്നാല്‍ ബന്ധുക്കളെ ഒരു സംഘം ഗ്രാമീണര്‍ ആക്രമിച്ചപ്പോള്‍ അവര്‍ പ്രത്യാക്രമണം നടത്തുകയായിരുന്നുവെന്ന് സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടു. പ്രതികളായ യുവാക്കള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റത് ഇതിന് തെളിവാണെന്നും കോടതി വ്യക്തമാക്കി. ഇരുവരേയും കോടതി വെറുതെ വിട്ടു.

Significant, Judgment, Expands, Boundaries, Right, Self-defence, Supreme Court, Ruled, Person, Witnessed


SUMMARY: In a significant judgment that expands the boundaries of the right to self-defence, the Supreme Court has ruled that a person would be right in taking the law into his hands if he witnessed his parents or relatives being assaulted.

Keywords: Significant, Judgment, Expands, Boundaries, Right, Self-defence, Supreme Court, Ruled, Person, Witnessed