Follow KVARTHA on Google news Follow Us!
ad

മുപ്പതിനായിരം രൂപയ്ക്ക് ഭാര്യയെ വേശ്യാലയത്തില്‍ വിറ്റു; ഭര്‍ത്താവ് കസ്റ്റഡിയില്‍

മുപ്പതിനായിരം രൂപയ്ക്ക് ഭാര്യയെ വേശ്യാലയത്തില്‍ വിറ്റ 35കാരനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. A man arrested in Bengaluru for selling his wife for 30,000 rupees and forcing her into prostitution.
ബാംഗളൂരു: (www.kvartha.com 26/06/2015) മുപ്പതിനായിരം രൂപയ്ക്ക് ഭാര്യയെ വേശ്യാലയത്തില്‍ വിറ്റ 35കാരനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

കേന്ദ്ര ക്രൈംബ്രാഞ്ചിന്‍റെ സ്ത്രീ സുരക്ഷാ വിഭാഗം വ്യാഴാഴ്ച്ച സുബ്രമണ്യപുരത്തെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡിലാണ് നാടിനെ ഞെട്ടിക്കുന്ന വാര്‍ത്ത പുറം ലോകം അറിഞ്ഞത്. സംഭവ സ്ഥലത്ത് നിന്നും സ്ത്രീയെ പോലീസ് രക്ഷപ്പെടുത്തി. വേശ്യാലയ നടത്തിപ്പുകാരായ കൃഷ്ണ(32), നരസിംഹ(35) എന്നീ രണ്ടു പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വിശദമായ ചോദ്യ൦ ചെയ്യലില്‍ പോലീസ് രക്ഷപ്പെടുത്തിയ സ്ത്രീ നരസിംഹന്‍റെ ഭാര്യയാണെന്ന് വ്യക്തമായി. ഇയാള്‍ മുപ്പതിനായിരം രൂപയ്ക്ക് ഭാര്യയെ കൃഷ്ണ എന്ന വ്യക്തിക്ക് വിറ്റിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ പോലീസിന് അറിയാന്‍ കഴിഞ്ഞു.

സ്ത്രീയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ഇവര്‍ എച്ച്ഐവി ബാധിതയാണെന്നും ഇവരുമായി ബന്ധപ്പെട്ടവര്‍ക്കും രോഗം പകര്‍ന്നു കാണുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Woman, Prostitution, Arrested, Police

SUMMARY: A man arrested in Bengaluru for selling his wife for 30,000 rupees and forcing her into prostitution. Two accused and four customers has arrested by the police.

Keywords: Woman, Prostitution, Arrested, Police