Follow KVARTHA on Google news Follow Us!
ad

മദ്യനയം: മന്ത്രിസഭാ യോഗത്തില്‍ ഭിന്നാഭിപ്രായം

സംസ്ഥാനത്ത് മദ്യനയം നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം വളരെ Chief Minister, Oommen Chandy, Ministers, Allegation, K.M.Mani, Kerala,
തിരുവനന്തപുരം: (www.kvartha.com 27.08.2014) സംസ്ഥാനത്ത് മദ്യനയം നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം വളരെ ധൃതിപിടിച്ചായിപ്പോയെന്ന് മന്ത്രിസഭായോഗം അഭിപ്രായപ്പെട്ടു. മദ്യനയത്തെ കുറിച്ച് ഭിന്നാഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.

വളരെ സാവകാശത്തോടെ ആലോചിച്ചശേഷം മാത്രം സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്താല്‍ മതിയായിരുന്നുവെന്നാണ് യോഗത്തില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.  പുതിയ മദ്യനയം സര്‍ക്കാരിന് വന്‍  സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടി. സമ്പൂര്‍ണ മദ്യനിരോധനം വഴി കേരളത്തിന് പ്രതിവര്‍ഷം 7500 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.

മുഖ്യമന്ത്രിയും കെസി ജോസഫും കെ.ബാബുവുമൊഴികെയുള്ള മന്ത്രിമാര്‍ പുതിയ മദ്യനയത്തില്‍ അസംതൃപ്തരാണ്. ലീഗ് മന്ത്രിമാരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം മദ്യനയത്തോട് എത്ര എതിപ് പ്രകടിപ്പിച്ചാലും തീരുമാനത്തില്‍ നിന്നും പിന്തിരിയാന്‍ തയ്യാറല്ലെന്ന ഉറച്ച നിലാട് മുഖ്യമന്ത്രി എടുത്തതോടെ   തര്‍ക്കങ്ങള്‍ അവസാനിക്കുകയായിരുന്നു.

അതേസമയം, 33 ക്ലബ്ബുകളിലെ ബാര്‍ലൈസന്‍സിന്റെ കാര്യത്തില്‍ മന്ത്രിമാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനം കൈക്കൊള്ളുകയുള്ളൂ.  എന്നാല്‍ ബിയര്‍, വൈന്‍ ഷോപ്പുകള്‍ എന്നിവ നിരോധിക്കരുതെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. ഇത് നിരോധിക്കുന്നത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Supreme Court of India, Prime Minister, Chief Minister, Ministers, Justice,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ജോസഫിന് വൃക്ക അമ്മ നല്‍കും; മാറ്റിവെക്കണമെങ്കില്‍ ഉദാരമതികള്‍ കനിയണം

Keywords: Supreme Court of India, Prime Minister, Chief Minister, Ministers, Justice, Criminal Case, National.

Post a Comment