Follow KVARTHA on Google news Follow Us!
ad
Posts

ഷമീനയും കൂട്ടാളികളും നഗ്ന ചിത്രമെടുത്ത് 50 ഓളം പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായി സൂചന

ബ്ലാക്ക്‌മെയിലിംഗ് തട്ടിപ്പിലെ സൂത്രധാരി ഷമീന (25) യും സംഘവും 50 ഓളം പേരില്‍ നിന്നും ലക്ഷങ്ങള്‍ Kasaragod, Arrest, Blackmailing, Cash, Police, Investigates, Udma, Mangad, Shameena, Uwais
കാസര്‍കോട്: (www.kvartha.com 21.05.2014) ബ്ലാക്ക്‌മെയിലിംഗ് തട്ടിപ്പിലെ സൂത്രധാരി ഷമീന (25) യും സംഘവും 50 ഓളം പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായി സൂചന പുറത്തുവന്നു. ചിത്താരി ഗള്‍ഫുകാരനെ മിസ്ഡ് കോളടിച്ച് പരിചയപ്പെട്ട് രഹസ്യ കേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ഇത് ഒളിക്യാമറയില്‍ പകര്‍ത്തി ഏഴ് ലക്ഷം രൂപ ബ്ലാക്ക്‌മെയിലിലൂടെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് ഷമീനയും കൂട്ടാളികളും കഴിഞ്ഞദിവസം അറസ്റ്റിലായത്.

Kasaragod, Arrest, Blackmailing, Cash, Police, Investigates, Udma, Mangad, Shameena, Uwais
ഷമീന
ഉദുമ മാങ്ങാട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ ഷാനി എന്ന ഷമീനയും സംഘവും 10,000 മുതല്‍ ലക്ഷങ്ങള്‍ വരെ ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. സംഘത്തിന്റെ സൂത്രധാരന്‍ ചൂരി സ്വദേശിയും പാറക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഉവൈസ് എന്ന അഹമ്മദ് ഉവൈസാണ്.

ഷമീനയ്ക്കും സംഘത്തിനുമെതിരെ മൂന്ന് പരാതികള്‍ കൂടി കാസര്‍കോട് ടൗണ്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ ബ്ലാക്ക്മെയിലിംഗില്‍ പണം നഷ്ടമായ പലരും മാനഹാനി ഭയന്ന് പരാതി നല്‍കാന്‍ ഇനിയും മുന്നോട്ട് വന്നിട്ടില്ല.
Kasaragod, Arrest, Blackmailing, Cash, Police, Investigates, Udma, Mangad, Shameena, Uwais
ഉവൈസ്


ഇപ്പോള്‍ ലഭിച്ചിരിക്കുന്ന മൂന്ന് പരാതികളും പരിശോധിച്ച ശേഷം റിമാന്‍ഡില്‍ കഴിയുന്ന ഷമീനയെയും കൂട്ടാളികളെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഉവൈസും ഷമീനയും ഒരു ഓട്ടോയില്‍ സഞ്ചരിക്കുമ്പോള്‍ രഹസ്യ വിവരം ലഭിച്ച കാസര്‍കോട് സി.ഐ പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിന്തുടര്‍ന്നപ്പോള്‍ ഓട്ടോ ഉപേക്ഷിച്ച് രക്ഷപ്പെട്ടെങ്കിലും ഇരുവരെയും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
രോഗി ലിഫ്റ്റില്‍ കുടുങ്ങി, പരിഭ്രാന്തിക്കൊടുവില്‍ 'സംഗതി' തിരിഞ്ഞപ്പോള്‍ ഊറിച്ചിരി !

Related News: 

Post a Comment