ബാലകൃഷ്ണ പിള്ളയ്ക്കു ക്യാബിനറ്റ് റാങ്ക് നല്കിയാല് ചെര്‍ക്കളത്തിനു വേണം അതേ പദവിയെന്ന് ലീഗ്
May 19, 2013, 08:28 IST
ADVERTISEMENT
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിക്കുന്ന മുന്നോക്ക സമുദായ ക്ഷേമ കമ്മീഷന് ചെയര്മാന് സ്ഥാനത്തേക്കു പരിഗണിക്കുന്ന കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണ പിള്ളയ്ക്ക് ക്യാബിനറ്റ് റാങ്ക് പദവി നല്‍കാനുള്ള നീക്കം വിവാദത്തില്‍. പ്രശ്നത്തില്‍ ഇടപെടാന്‍ മുസ്ലിംലീഗ് നേതൃത്വം തീരുമാനിച്ചതായാണു വിവരം.
ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ ന്യൂനപക്ഷ ക്ഷേമ കമ്മീഷന് ചെയര്മാന് സ്ഥാനത്തിനും ക്യാബിനറ്റ് റാങ്ക് വേണം എന്നാണ് ലീഗ് ആവശ്യപ്പെടുക. മാത്രമല്ല, മുന്‍ മന്ത്രിയും മുതിര്‍ന്ന ലീഗ് നേതാവുമായ നാലകത്ത് സൂപ്പിയുടെ വള്ളുവനാട് വികസന അതോറിറ്റി ചെയര്മാന് സ്ഥാനത്തിനും ക്യാബിനറ്റ് പദവി വേണമെന്ന് ലീഗിനുള്ളില്‍ ഒരു വിഭാഗം വാദിച്ചു തുടങ്ങിയിട്ടുണ്ട്.
സിഡ്കോ ചെയര്‍മാനും മുന്‍ മന്ത്രിയും പ്രമുഖ ലീഗ് നേതാവുമായ സി ടി അഹ്മദലിക്കും ക്യാബിനറ്റ് റാങ്കിന് അര്‍ഹതയുണ്ട്. സൂപ്പിയുടെയും അഹ്മദലിയുടെയും വാദങ്ങള്‍ക്ക് ലീഗിനുള്ളില്‍ തന്നെ പൊതു പിന്തുണ ഇല്ലെങ്കിലും ചെര്‍ക്കളത്തിന് ക്യാബിനറ്റ് റാങ്ക് ഉറപ്പാക്കാന്‍ മുന്നണി തലത്തില്‍ തന്നെ പാര്‍ട്ടി ശക്തമായി ഇടപെടും. ഇക്കാര്യത്തില്‍ ലീഗ് നിയമസഭാകക്ഷി നേതാവും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ നേതാക്കളെല്ലാം ഒരേ അഭിപ്രായക്കാരാണ്.
ചെര്‍ക്കളം എന്ന വ്യക്തിയല്ല പ്രശ്നമെന്നും മുന്നോക്ക ക്ഷമ കമ്മീഷന് ചെയര്മാന് സ്ഥാനത്തിന് ക്യാബിനറ്റ് റാങ്ക് നല്കിയാല് ന്യൂനപക്ഷ ക്ഷേമ കമ്മീഷന് ചെയര്മാന് സ്ഥാനത്തിനും സ്വാഭാവികമായി അതേ പദവി ലഭിക്കണം എന്നും മുതിര്‍ന്ന ലീഗ് നേതാവ് കെ വാര്‍ത്തയോടു പറഞ്ഞു. എന്നാല്‍ ന്യൂനപക്ഷ ക്ഷേമ കമ്മീഷന് രൂപീകരിച്ച സമയത്ത് തങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ മുന്നോക്ക ക്ഷേമ കമ്മീഷന് ചെയര്മാന് സ്ഥാനം ഏറ്റെടുക്കാന്‍ ആര് ബാലകൃഷ്ണ പിള്ള മുന്നോട്ടു വയ്ക്കുന്ന ഉപാധി എന്ന നിലയിലാണ് ഈ പ്രശ്നം ചര്‍ചയാവുന്നത്.
പിള്ളയെപ്പോലെ തന്നെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളത്തിനു വേണ്ടി ലീഗ് മുമ്പ് ഇത്തരമൊരു അവകാശവാദം ഉന്നയിക്കാതിരുന്നത് വിവാദം ഒഴിവാക്കാനാണ്. എന്നാല്‍ മുന്നോക്ക കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും തമ്മില്‍ ഇപ്പോഴും ഭാവിയിലും വിവേചനം ഉണ്ടാകാന്‍ സമ്മതിക്കില്ലെന്നാണ് ലീഗ് നിലപാട്.
കെ ബി ഗണേഷ് കുമാര്‍ മന്ത്രിസഭയില്‍ നിന്നു രാജിവച്ച ഒഴിവ് കോണ്‍ഗ്രസിനു നല്‍കിയതിനു പ്രത്യുപകാരമായാണ് മുന്നോക്ക ക്ഷേമ കമ്മീഷന് ചെയര്മാന് സ്ഥാനം ക്യാബിനറ്റ് റാങ്കോടെ ബാലകൃഷ്ണ പിള്ളയ്ക്കു നല്‍കുന്നത്. ആ സ്ഥാനം ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ക്യാബിനറ്റ് റാങ്കെന്നു കേട്ടാല്‍ തന്റെ വായില്‍ വെള്ളമൂറുകയൊന്നുമില്ലെന്നും പിള്ള ശനിയാഴ്ച പറഞ്ഞിരുന്നു. എങ്കിലും ചോദിച്ചു വാങ്ങിയതുതന്നെയാണ് ആ സ്ഥാനവും റാങ്കുമെന്നാണു വ്യക്തമായ സൂചന.
Keywords: Thiruvananthapuram, Kerala, Congress, Ganesh Kumar, Minister, Politics, Muslim-League, Cabinet, R.Balakrishna Pillai, Muslim League for cabinet rank for Cherkalam Abdulla, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ ന്യൂനപക്ഷ ക്ഷേമ കമ്മീഷന് ചെയര്മാന് സ്ഥാനത്തിനും ക്യാബിനറ്റ് റാങ്ക് വേണം എന്നാണ് ലീഗ് ആവശ്യപ്പെടുക. മാത്രമല്ല, മുന്‍ മന്ത്രിയും മുതിര്‍ന്ന ലീഗ് നേതാവുമായ നാലകത്ത് സൂപ്പിയുടെ വള്ളുവനാട് വികസന അതോറിറ്റി ചെയര്മാന് സ്ഥാനത്തിനും ക്യാബിനറ്റ് പദവി വേണമെന്ന് ലീഗിനുള്ളില്‍ ഒരു വിഭാഗം വാദിച്ചു തുടങ്ങിയിട്ടുണ്ട്.
സിഡ്കോ ചെയര്‍മാനും മുന്‍ മന്ത്രിയും പ്രമുഖ ലീഗ് നേതാവുമായ സി ടി അഹ്മദലിക്കും ക്യാബിനറ്റ് റാങ്കിന് അര്‍ഹതയുണ്ട്. സൂപ്പിയുടെയും അഹ്മദലിയുടെയും വാദങ്ങള്‍ക്ക് ലീഗിനുള്ളില്‍ തന്നെ പൊതു പിന്തുണ ഇല്ലെങ്കിലും ചെര്‍ക്കളത്തിന് ക്യാബിനറ്റ് റാങ്ക് ഉറപ്പാക്കാന്‍ മുന്നണി തലത്തില്‍ തന്നെ പാര്‍ട്ടി ശക്തമായി ഇടപെടും. ഇക്കാര്യത്തില്‍ ലീഗ് നിയമസഭാകക്ഷി നേതാവും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ നേതാക്കളെല്ലാം ഒരേ അഭിപ്രായക്കാരാണ്.
![]() |
| Cherkalam Abdulla |
പിള്ളയെപ്പോലെ തന്നെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളത്തിനു വേണ്ടി ലീഗ് മുമ്പ് ഇത്തരമൊരു അവകാശവാദം ഉന്നയിക്കാതിരുന്നത് വിവാദം ഒഴിവാക്കാനാണ്. എന്നാല്‍ മുന്നോക്ക കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും തമ്മില്‍ ഇപ്പോഴും ഭാവിയിലും വിവേചനം ഉണ്ടാകാന്‍ സമ്മതിക്കില്ലെന്നാണ് ലീഗ് നിലപാട്.
കെ ബി ഗണേഷ് കുമാര്‍ മന്ത്രിസഭയില്‍ നിന്നു രാജിവച്ച ഒഴിവ് കോണ്‍ഗ്രസിനു നല്‍കിയതിനു പ്രത്യുപകാരമായാണ് മുന്നോക്ക ക്ഷേമ കമ്മീഷന് ചെയര്മാന് സ്ഥാനം ക്യാബിനറ്റ് റാങ്കോടെ ബാലകൃഷ്ണ പിള്ളയ്ക്കു നല്‍കുന്നത്. ആ സ്ഥാനം ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ക്യാബിനറ്റ് റാങ്കെന്നു കേട്ടാല്‍ തന്റെ വായില്‍ വെള്ളമൂറുകയൊന്നുമില്ലെന്നും പിള്ള ശനിയാഴ്ച പറഞ്ഞിരുന്നു. എങ്കിലും ചോദിച്ചു വാങ്ങിയതുതന്നെയാണ് ആ സ്ഥാനവും റാങ്കുമെന്നാണു വ്യക്തമായ സൂചന.
Keywords: Thiruvananthapuram, Kerala, Congress, Ganesh Kumar, Minister, Politics, Muslim-League, Cabinet, R.Balakrishna Pillai, Muslim League for cabinet rank for Cherkalam Abdulla, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

