മെയ്യപ്പന്‍ മുങ്ങി, മുംബൈ പോലീസ് സമന്‍സ് നല്‍കി മടങ്ങി

 


ADVERTISEMENT

ചെന്നൈ: ഐ.പി.എല്‍ വാതുവയ്പു കേസുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി ഇ ഒ ഗുരുനാഥ് മെയ്യപ്പനെ മുംബൈ പോലീസിന് ചോദ്യം ചെയ്യാനായില്ല.  പോലീസ് എത്തുന്നതിന് മുന്‍പ് മെയ്യപ്പന്‍ വീട്ടില്‍ നിന്ന് മുങ്ങി. വെളളിയാഴ്ച രാവിലെ 11നും അഞ്ചു മണിക്കും ഇടയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് കൈമാറിയ ശേഷം പോലീസ് മുംബൈയിലേക്ക് മടങ്ങി.

ബി.സി.സി.ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകനാണ് മെയ്യപ്പന്‍. ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെയാണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ രണ്ടംഗ സംഘവും തമിഴ്‌നാടിന്റെ ക്യൂ പോലീസിലെ രണ്ട് അംഗങ്ങളും മെയ്യപ്പന്റെ ചെന്നൈയിലെ വീട്ടിലെത്തിയത്. വീടന്റെ ഗേറ്റ് കടക്കുന്നതിനുള്ള അനുമതിക്കായി 20 മിനിട്ടോളം പോലീസിന് കാത്തു നില്‍ക്കേണ്ടി വന്നു.
മെയ്യപ്പന്‍ മുങ്ങി, മുംബൈ പോലീസ് സമന്‍സ് നല്‍കി മടങ്ങി

പത്ത് മിനിട്ടിനു ശേഷം മുംബൈ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും വീട്ടിലെത്തി. കാത്തിരിപ്പിനു ശേഷം മെയ്യപ്പന്‍ വീട്ടില്‍ ഇല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ വിന്ദു രണ്‍ധാവ മെയ്യപ്പനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് മെയ്യപ്പനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. കേസില്‍ മെയ്യപ്പനെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും വാതുവയ്പുകാരുമായി മെയ്യപ്പന് ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്.

Key Words: IPL spot-fixing probe, Mumbai Police, Chennai Super Kings, Gurunath Meiyappan, Sports Minister, Jitendra Singh, Indian Premier League, Spot-fixing scandal, Sports Minister of the country, Jitendra
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia