ട്രാഫിക് നിയമലംഘനം നടത്തിയ ആയിരത്തിലധികം വിദേശികളെ കുവൈറ്റ് നാടുകടത്തി

 


ADVERTISEMENT

കുവൈറ്റ്: ട്രാഫിക് നിയമലംഘനം നടത്തിയ ആയിരത്തിലധികം വിദേശികളെ കുവൈറ്റ് നാടുകടത്തിയതായി റിപോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ കോടതി ഉത്തരവ് ഇല്ലാതെ 1,258 വിദേശികളെ നാടുകടത്തിയതായി അല്‍അന്‍ബാ ദിനപത്രം റിപോര്‍ട്ട് ചെയ്തു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുക, സ്വകാര്യകാറില്‍ യാത്രക്കാരെ കൊണ്ടു പോകുക, ചുമപ്പ് ലൈറ്റ് രണ്ടു തവണ മറികടക്കുക, മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വാഹനം ഓടിക്കുക തുടങ്ങിയ ട്രാഫിക് കുറ്റകൃത്യങ്ങളിലാണ് നാടുകടത്തുന്നത്.

അതേസമയം സമാനകുറ്റകൃത്യങ്ങള്‍ നടത്തുന്ന സ്വദേശികളുടെ വാഹനങ്ങള്‍ പിടിച്ചെടുത്ത്, കേസ് കോടതിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. വിദേശികളെ നാടുകടത്തുന്ന നടപടിക്കെതിരെ കുവൈറ്റിലെ മനുഷ്യാകാശ സംഘടനകള്‍ രംഗത്തു വന്നു. സര്‍ക്കാര്‍ നടപടി ക്രൂരമാണെന്ന് കുവൈറ്റ് സൊസൈറ്റി ഓഫ് ഹ്യൂമന്റൈറ്റ്‌സ് പ്രതികരിച്ചു.

പ്രവാസികള്‍ക്ക് നേരെ സ്വീകരിക്കുന്ന ഇത്തരം നടപടികള്‍ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് സംഘടന വ്യക്തമാക്കി. 3.8 മില്യണ്‍ വരുന്ന കുവൈറ്റ് ജനസംഖ്യയുടെ 68 ശതമാനവും (2.6 മില്യണ്‍) വിദേശികളാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഭാഗമായാണ് കുവൈറ്റ് അധികൃതര്‍ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്നും ആക്ഷേപം ഉണ്ട്. നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.
ട്രാഫിക് നിയമലംഘനം നടത്തിയ ആയിരത്തിലധികം വിദേശികളെ കുവൈറ്റ് നാടുകടത്തി

SUMMARY: Kuwait has deported hundreds of foreign residents for traffic offenses in the past month, a report said on Sunday, drawing condemnation from a human rights group.

Keywords: Gulf news, Kuwait, Deported, Hundreds of, Foreign residents, Traffic, Offenses, Past month, Report, Sunday, Drawing, Condemnation, Human rights group.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia